ബാസ്കറ്റ് കോർട്ടിൽ ഓർമകളുടെ ഇരന്പം
Sunday, July 16, 2017 10:59 AM IST
കൊച്ചി: സൗഹൃദത്തിന്‍റെ കൂടയിലേക്ക് ഓര്‍മകളുടെ പന്തെറിയാന്‍ അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. ബാസ്‌കറ്റ്‌ബോള്‍ മുന്‍ അന്താരാഷ്ട്ര താരങ്ങളുടെയും ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും അപൂര്‍വ്വസംഗമത്തിന് ഇന്നലെ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം വേദിയായി. ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടേറെ താരങ്ങള്‍ എത്തിയിരുന്നു.

മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അജ്മീര്‍ സിംഗിന്‍റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.ബാസ്‌കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലായിരുന്ന പി. എന്‍. ശങ്കരന്‍ ബംഗളൂരുവില്‍ നിന്നും എണ്‍പത്തി രണ്ടു വയസിന്‍റെ ചെറുപ്പവുമായാണ് എത്തിയത്. ബാസ്‌ക്കറ്റ്‌ബോളിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് താരങ്ങളുടെ പുനഃസംഗമം.

ഇതിന്‍റെഭാഗമായി നടന്ന വെറ്ററന്‍ മാച്ചില്‍ മുന്‍ ക്യാപ്റ്റന്‍മാരായ ഉന്‍വിന്‍ ജെ ആന്‍റണി, സി. വി. സണ്ണി, ലീലാമ്മ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് ഇക്ബാല്‍, ജീനാ സക്കറിയ,മോളി മാത്യു,ഷീബാമ്മ അഗസ്റ്റിയന്‍,ജോഷിയമ്മ ജോര്‍ജ്, വി.വി ഹരിലാല്‍, റെന്നി ഹരിലാല്‍,സക്കറിയ തോമസ് തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുത്തു.


55ന് മുകളില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ റൗണ്ട് റോബിന്‍ മാച്ച് സ്‌കൂട്ട്‌സ വിജയിച്ചു.അൻപത്തിയഞ്ച് വയസിനു താഴെയുള്ള മത്സരത്തില്‍ ചോയ്‌സ് ചീറ്റാസ്, 45ന് താഴെയുള്ള വനിതകളുടെ മത്സരത്തില്‍ ഗ്ലോബല്‍ ഗാര്‍മെന്‍റ്‌സ് എന്നീ ടീമുകളും വിജയിച്ചു. 55വയസ്സില്‍ താഴെയുള്ളവരുടെ ഫ്രീ ത്രോ മത്സരത്തില്‍ സെബി വി. ബാസ്റ്റിന്‍, കുര്യക്കുട്ടി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 55നു മുകളിലുള്ളവരുടെ വിഭാഗത്തില്‍ എന്‍. എം. ജി. പ്രസാദ് ഒന്നും തോമസ് വർഗീസ് രണ്ടും സ്ഥാനങ്ങള്‍ നേടി.വനിതാ വിഭാഗത്തില്‍ ദീപാ രാജേഷ്, ബിന്നു ചെറിയാന്‍ എന്നിവര്‍ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.