ഇന്ത്യക്ക് അഭിമാനമായി സുന്ദര്‍ സിംഗ്
ഇന്ത്യക്ക് അഭിമാനമായി സുന്ദര്‍ സിംഗ്
Saturday, July 15, 2017 12:19 PM IST
ന്യൂഡല്‍ഹി: ലോക പാരാലിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അക്കൗന്‍റണ്ട് തുറന്നു!. രാജസ്ഥാനില്‍നിന്നുള്ള സുന്ദര്‍ സിംഗ് ഗുര്‍ജര്‍ ആണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ മേഡല്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

എഫ് 46 കാറ്റഗറിയില്‍ 60.36 മീറ്റര്‍ എറിഞ്ഞാണ് 21കാരനായ സുന്ദര്‍ സിംഗ് മെഡല്‍ നേടിയെടുത്തത്. ശ്രീലങ്കയുടെ പ്രിയനാഥ് ഹെരാത് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. കൃത്യ സമയത്ത് ഹാജരായില്ല എന്ന കാരണത്താല്‍ ഇക്കഴിഞ്ഞ റിയോ പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരത്തെ അയോഗ്യനാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഐപിസി അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രീയില്‍ മൂന്നു സ്വര്‍ണമെഡലുകളായിരുന്നു വാരിക്കൂട്ടിയത്.


ജാവലിന്‍ ത്രോ, ഷോട്ട് പുട്ട് ,ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിലായിരുന്നു മെഡല്‍ നേട്ടം. റിയോയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നെന്നും ഈ മെഡല്‍ നേട്ടത്തോടെ തന്‍റെ അത്മവിശ്വാസം തിരികെയെത്തിയെന്നും സുന്ദര്‍ സിംഗ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.