ഗായത്രിക്കും അനുവിനും സ്വര്‍ണം
ഗായത്രിക്കും  അനുവിനും സ്വര്‍ണം
Saturday, July 15, 2017 12:19 PM IST
ആന്ധ്രയ്ക്കായി ജാബിര്‍ പൊന്നണിഞ്ഞു

ഗുണ്ടൂര്‍: അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ദിനം രണ്ടു സ്വര്‍ണം. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് അനു രാഘവന്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റിക്കാര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഹൈജംപില്‍ കൗമാര താരം ഗായത്രി ശിവകുമാറും കേരളത്തിനായി ഇന്നലെ സ്വര്‍ണം നേടി. ആദ്യദിനം പിന്നിടുന്പോൾ തമിഴ്നാടാണ് മുന്നിൽ. കേരളം രണ്ടാമതാണ്.

ചേച്ചിമാരെ തറപറ്റിച്ച് ഗായത്രി

ക്രോസ് ബാറിന് മുകളില്‍ ഉദിച്ചുയര്‍ന്ന് ഗായത്രി ശിവകുമാര്‍. സ്‌കൂള്‍ മീറ്റുകളിലെ മിന്നുന്ന താരം ഗായത്രി ചേച്ചിമാരോട് മത്സരിച്ചപ്പോള്‍ 1.79 മീറ്റര്‍ ഉയരംകീഴടക്കിയാണ് വനിതകളുടെ ഹൈജംപില്‍ സ്വര്‍ണം സ്വന്തമാക്കിയത്. ആസമിന്‍റെ ലൈമന്‍ നര്‍സാരി 1.76 മീറ്റര്‍ ഉയരം താണ്ടി വെള്ളി നേടി. കേരളത്തിന്‍റെ ജിനു മരിയ മാനുവല്‍ 1.73 മീറ്റര്‍ ഉയരം കണ്ടെത്തി െവങ്കലം സ്വന്തമാക്കി. കേരളത്തിന്‍റെ തന്നെ ലിബിയ ഷാജിയാണ് നാലാം സ്ഥാനത്ത്. മുന്‍ സംസ്ഥാന ഹൈജംപ് താരം കൂടിയായ അമ്മ ഷീബയായിരുന്നു ഗായത്രിയുടെ ഹൈജംപ് പിറ്റിലേക്കുള്ള വഴികാട്ടി. എറണാകുളം രവിപുരം സ്വദേശി ശിവകുമാറിന്‍റെ മകളായ ഗായത്രി സ്‌കൂള്‍, ജൂനിയര്‍ മീറ്റുകളിലായി നിരവധി റിക്കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം നവദര്‍ശന്‍ അക്കാദമിയുടെ താരമാണ് ഗായത്രി.

വീണ്ടും അനു

57.21 സെക്കന്‍ഡില്‍ കുതിച്ചെത്തിയാണ് അനു 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പൊന്നണിഞ്ഞത്. എട്ട് ഫൈനലുകള്‍ നടന്ന ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന്‍റെ മെഡല്‍ നേട്ടം അനുവിന്‍റെ സ്വര്‍ണത്തില്‍ ഒതുങ്ങി. എന്നാല്‍, ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യതാ മാര്‍ക്കായ 56.10 സെക്കന്‍ഡ്് സമയം കണ്ടെത്താന്‍ അനുവിനായില്ല. 2014 ല്‍ ലക്നോവില്‍ അശ്വിനി സ്ഥാപിച്ച 57.43 സെക്കന്‍ഡ് എന്ന മീറ്റ് മീറ്റ് റിക്കാര്‍ഡാണ് അനു മറികടന്നത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 57.22 സെക്കന്‍ ഡിലായിരുന്നു അനുവിന്‍റെ വെള്ളി നേട്ടം. 58.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒഡീഷയുടെ ജുവാന മുര്‍മു വെള്ളി നേടിയപ്പോള്‍ ഗുജറാത്തിന്‍റെ സരിത ഗെയ്ക്‌വാദ് (1.00.27) വെങ്കലം സ്വന്തമാക്കി.


കേരളത്തിന്‍റെ തന്നെ താരങ്ങളായ ജെറിന്‍ ജോസഫ്, പി.ഒ. സയന എന്നിവര്‍ക്ക് അഞ്ചും ആറും സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്ധ്രപ്രദേശിനായി ട്രാക്കിലിറങ്ങിയ മലയാളി താരം എം.പി. ജാബിര്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ജാബിര്‍ 50.33 സെക്കന്‍ഡിലാണ് സ്വര്‍ണക്കുതിപ്പ് നടത്തിയത്. ആന്ധ്രയുടെ തന്നെ എം. രാമചന്ദ്രനാണ് (51.17) വെള്ളി. തമിഴ്നാടിന്‍റെ സന്തോഷ്‌കുമാര്‍ (51.40) വെങ്കലം നേടി. കേരളത്തിനായി ട്രാക്കിലിറങ്ങിയ ബിനു ജോസിന് അഞ്ചാമത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു. വനിതകളുടെ ഷോട്ട്പുട്ടില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് മന്‍പ്രീത് കൗര്‍ സ്വര്‍ണം നേടി.

15.65 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പറത്തിയാണ് ഹരിയാനയ്ക്കായി മന്‍പ്രീത് സ്വര്‍ണം നേടിയത്. ഉത്തര്‍പ്രദേശിന്‍റെ അനാമിക ദാസ് (14.42) വെള്ളിയും പഞ്ചാബിന്‍റെ രമൻപ്രീത് കൗര്‍ (14.25) വെങ്കലവും നേടി. വനിതകളുടെ ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്‍റെ സരിത ആര്‍. സിംഗ് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. ദൂരം: 63.22 മീറ്റര്‍. 2014 ല്‍ ലക്നോവില്‍ മഞ്ജുബാല സ്ഥാപിച്ച 62.74 മീറ്ററായിരുന്നു നിലവിലെ റിക്കാർഡ്. ഉത്തര്‍പ്രദേശിന്‍റെ തന്നെ ഗുഞ്ചന്‍ സിംഗ് (59.34) വെള്ളിയും പഞ്ചാബിന്‍റെ സര്‍ബ്ജീത് കൗര്‍ (53.96) വെങ്കലവും നേടി. മീറ്റിലെ ആദ്യ ഇനമായ വനിതകളുടെ 5000 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡോടെ തമിഴ്നാടിന്‍റെ എല്‍. സൂര്യ സ്വര്‍ണം നേടി. സമയം 15:46.92.

2014ല്‍ ലക്നോവില്‍ മലയാളി താരം ഒ.പി. ജെയ്ഷ സ്ഥാപിച്ച 15:57.06 എന്ന സമയമാണ് സൂര്യ മറികടന്നത്. എഎഫ്‌ഐയുടെ ജേഴ്സിയില്‍ മത്സരത്തിനിറങ്ങിയ സഞ്ജീവനി ജാദവ് വെള്ളി നേടി. ഡല്‍ഹിയുടെ പ്രീനു യാദവിനാണ് (16:56.60) വെങ്കലം. കേരളത്തിനായി ട്രാക്കിലോടിയ യു.നീതു എട്ടാം സ്ഥാനത്തേക്കും കെ.കെ.വിദ്യ പത്താം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. പുരുഷ വിഭാഗം 5000 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ ജി.ലക്ഷ്മണ്‍ തമിഴ്നാടിനായി സ്വര്‍ണം നേടി. സമയം : 14:07.70 ) ഉത്തര്‍പ്രദേശിന്‍റെ മാന്‍ സിംഗ് (14:20.50)വെള്ളി നേടിയപ്പോള്‍ കാളിദാസ് ഹിരാവേ മഹാരാഷ്ട്രയ്ക്ക് വെങ്കലം സമ്മാനിച്ചു. മീറ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് ഒന്‍പത് ഫൈനലുകള്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.