വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്കിന്നു ‘ക്വാര്‍ട്ടര്‍ ഫൈനല്‍’
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്കിന്നു ‘ക്വാര്‍ട്ടര്‍ ഫൈനല്‍’
Friday, July 14, 2017 12:05 PM IST
ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം ഗംഭീരവും പ്രതീക്ഷയ്ക്കു വകയുള്ളതുമായിരുന്നു. ആദ്യ നാലു മത്സരങ്ങളിലും മികച്ച ജയവും ടീം സ്വന്തമാക്കി. ഇതില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. പിന്നീട് പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളെ കീഴടക്കി ഇന്ത്യ സെമിയിലേക്കു കുതിക്കുകയായിരുന്നു. എന്നാല്‍ അഞ്ചാം റൗണ്ട് മത്സരത്തില്‍ ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള തോല്‍വി, അതിനുശേഷം ഓസ്‌ട്രേലിയയില്‍നിന്നേറ്റ തോല്‍വി ഇവയെല്ലാം മിതാലി രാജിനെയും സംഘത്തെയും കൊണ്ടെത്തിച്ചിരിക്കുന്നത് ഒരു ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ വക്കില്‍.

ഇന്നു നടക്കുന്ന അവസാന റൗണ്ട് മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ കീഴടക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമിയിലെത്താനാകു. നിലവില്‍ പോയിന്‍റ് നിലയില്‍ ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാമതുമാണ്. ജയിക്കുന്നവര്‍ സെമിയിലെത്തുമെന്ന് ഉറപ്പ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ സെമിയില്‍ കടന്നു.

ബ്രിസ്‌റ്റോളില്‍ നടന്ന ആറാം മത്സരത്തില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ എട്ടു വിക്കറ്റിനു തകര്‍ത്തു. പൂനം റൗത്തിന്‍റെ സെഞ്ചുറിക്കും ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ റിക്കാര്‍ഡ് സ്ഥാപിച്ച 69 റണ്‍സിനും ഇന്ത്യയെ വന്‍ സ്‌കോറിലെത്തിക്കാനായില്ല. ഇന്ത്യയുടെ നിലവിലെ അവസ്ഥയ്ക്കു സ്വയം പഴിക്കാനേ പറ്റൂ. ഓസ്‌ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തില്‍ പതുക്കെയുള്ള ബാറ്റിംഗാണ് ഇന്ത്യയെ വലിയ സ്‌കോറിലെത്തുന്നതില്‍നിന്നു തടഞ്ഞത്. ഇതോടെ ഓസ്‌ട്രേലിയയുടെ പിടിമുറുകി. ഓസീസ് സ്പിന്നര്‍മാരുടെ മികച്ച ബൗളിംഗും ചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. തുടക്കത്തിലേ ഓപ്പണര്‍ സ്മൃതി മാന്ദാനയെ നഷ്ടമായി. ഇതിനുശേഷം ഒരുമിച്ച നായിക മിതാലിയുടെയും പൂനത്തിന്‍റെയും ബാറ്റിംഗ് സാവധാനമായതോടെ ഓസീസ് സ്പിന്നര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ സ്‌കോറിംഗ് ഇഴഞ്ഞു. തീര്‍ത്തും ഇഴഞ്ഞ ബാറ്റിംഗാണ് മിതാലിയില്‍നിന്നു വന്നത്. ആദ്യത്തെ 20 റണ്‍സ് എടുക്കാന്‍ 54 പന്തു വേണ്ടിവന്നു. 114 പന്ത് നേരിട്ടാണ് നായിക 69 റണ്‍സിലെത്തിയത്.

ബൗളിംഗില്‍ ഇന്ത്യയുടെ കുന്തമുനയായ ജുലാന്‍ ഗോസ്വാമിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ടൂര്‍ണമെന്‍റില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ജുലാന് മികവിലെത്താനായിട്ടില്ല. സ്പിന്നര്‍മാരായ ദീപ്തി, എക്ത ബിഷ്ത്, ഹര്‍മന്‍പ്രീത്, പൂനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും‍.

ഇന്ത്യയെപ്പോലെ തന്നെ ന്യൂസിലന്‍ഡിനും ജയം അനിവാര്യമായ മത്സരമാണ്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ആറു കളിയില്‍ ഏഴു പോയിന്‍റാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.