ശ്രീനിവാസനും ഷായ്ക്കും സുപ്രീംകോടതി നോട്ടീസ്
ശ്രീനിവാസനും ഷായ്ക്കും  സുപ്രീംകോടതി നോട്ടീസ്
Friday, July 14, 2017 12:05 PM IST
ന്യുഡല്‍ഹി: സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ വിലക്ക്് ലംഘിച്ച് ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത മുന്‍ ബിസിസിഐ പ്രസിഡന്‍റ് എൻ. ശ്രീനിവാസനും മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷായ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിനോദ് റായി അധ്യക്ഷനായ മേല്‍നോട്ട സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീം കോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച നാലാം ബിസിസിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ശ്രീനിവാസനും നിരഞ്ജന്‍ ഷായ്ക്കുമെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ചാണ് ഇരുവരും ബിസിസിഐ യോഗത്തില്‍ പങ്കെടുത്തത്. ശ്രീനിവാസന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെയും ഷാ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെയും പ്രതിനധീകരിച്ചു. ജൂണ്‍ 26ന് നടന്ന യോഗത്തില്‍ അനധികൃതമായി പങ്കെടുത്ത ശ്രീനിവാസനും നിരഞ്ജന്‍ ഷായും യോഗനടപടികള്‍ തടസപ്പെടുത്തിയെന്നും ബഹളമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബിസിസിഐയിലോ മറ്റേതെങ്കിലും ക്രിക്കറ്റ് അസോസിയേഷനുകളിലോ അംഗമാകുന്നതില്‍നിന്നു ശ്രീനിവാസനെ നേരത്തേ മേല്‍നോട്ട സമിതി അയോഗ്യനാക്കിയിരുന്നു. അയോഗ്യനാക്കപ്പെട്ടയാള്‍ എങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നു സുപ്രീം കോടതി ആരാഞ്ഞു. ബിസിസിഐയുടെ നിലവിലെ ഭരണഘടനയില്‍ ഭേദഗതി വരുത്തുന്ന വിഷയത്തില്‍ സംസ്ഥാന അസോസിയേഷനുകളുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനു തങ്ങളുടെ പ്രതിനിധിയെ തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.