ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കല്‍ വിനോദ് റായി ഇടയുന്നു
ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കല്‍ വിനോദ് റായി ഇടയുന്നു
Tuesday, June 27, 2017 11:31 AM IST
മുംബൈ: ക്രിക്കറ്റ് ഭരണത്തില്‍ സമൂല അഴിച്ചുപണിയാവശ്യപ്പെട്ടുകൊണ്ടുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകള്‍ക്കും മറ്റുമായി ബിസിസിഐ കമ്മിറ്റിയെ നിയമിച്ചു. ബിസിസിഐ വൈസ് പ്രസിഡന്‍റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ടി.സി. മാത്യുവും ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇടം നേടി. രാജീവ് ശുക്ല ചെയര്‍മാനായ സമിതിയില്‍ ഏഴ് അംഗങ്ങളുണ്ട്. രാജീവ് ശുക്ല, സൗരവ് ഗാംഗുലി, ടി.സി. മാത്യു, നബ ബാനര്‍ജി, ജയ് ഷാ, അനിരുദ്ധ് ചൗധരി, അമിതാഭ് ചൗധരി എന്നിവരാണ് സമിതിയിലുള്ളത്.

അതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെച്ചൊല്ലി സുപ്രീം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും തര്‍ക്കം രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. സമിതി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കില്ലെന്ന ബിസിസിഐയുടെ നിലപാടാണ് വിനോദ് റായിയെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനിടെ, ബിസിസിഐയുടെ അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റി അധ്യക്ഷസ്ഥാനം വിനോദ് റായ് രാജിവച്ചേക്കുമെന്ന സൂചനകളുണ്ട്.


റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുമോ എന്നറിയാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കാനാണ് വിനോദ് റായിയുടെ തീരുമാനമെന്നറിയുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ലെങ്കില്‍ സെപ്റ്റംബറില്‍ വിനോദ് റായി രാജിവച്ചേക്കും. ഈ വര്‍ഷം ജനുവരിയിലാണ് പുതിയ ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.

സമിതി അംഗമായിരുന്ന രാമചന്ദ്രഗുഹ കഴിഞ്ഞമാസം രാജിവെച്ചിരുന്നു. ഇതോടെ സമിതിയുടെ അംഗ സംഖ്യ മൂന്നായി. സമിതിയുടെ മറ്റൊരു അംഗമായ വിക്രം ലിമായെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവിയായി അടുത്തമാസം ചുമതലയേൽക്കും. അതുകൊണ്ടുതന്നെ അദ്ദേഹവും രാജിവയ്ക്കുമെന്നാണ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.