ഇനി വിന്‍ഡീസ് പര്യടനം
ഇനി വിന്‍ഡീസ് പര്യടനം
Tuesday, June 20, 2017 11:35 AM IST
കിംഗ്സ്റ്റണ്‍: ചാമ്പ്യന്‍സ്‌ട്രോഫി പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ച ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍. ഏകദിന, ട്വന്‍റി-20 പരമ്പരയില്‍ പങ്കെടുക്കുന്നതിനായാണ് വിരാട് കോഹ്്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിന്‍ഡീസിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പോര്‍ട്ട് ഓഫ് സ്‌പെയിനിലാണ് അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യമത്സരം. ജൂലൈ ആറിനാണ് അഞ്ചാമത്തെ ഏകദിനം. വിന്‍ഡീസിനെതിരേ ഒരു ട്വന്‍റി-20 മത്സരവും ഇന്ത്യ കളിക്കും. ജൂലൈ ഒമ്പതിനാണത്.

1982നു ശേഷം ഇന്ത്യ വിന്‍ഡീസുമായി 29 ഏകദിനങ്ങൾ അവരുടെ നാട്ടില്‍ കളിച്ചു. ഇതില്‍ 10 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. 18ലും തോല്‍വിയായിരുന്നു ഫലം. ഒരെണ്ണം ഉപേക്ഷിച്ചു. സ്വന്തം മണ്ണില്‍ വിന്‍ഡീസ് ഇന്ത്യക്കെതിരേ ആദ്യമായി ഒരു ഏകദിന മത്സരത്തില്‍ പരാജയപ്പെടുന്നത് 1982-83 പരമ്പരയിലാണ്. 1988-89 സീസണില്‍ ഏകപക്ഷീയമായ 5-0വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

1982-83, വിന്‍ഡീസിന്‍റെ പരമ്പര വിജയം 2-1ന്

വിന്‍ഡീസ് ടീമിന്‍റെ പ്രതാപകാലമായിരുന്നു അത്. ക്ലൈവ് ലോയ്ഡ് എന്ന അതികായന്‍റെ കീഴില്‍ കളിച്ച വിന്‍ഡീസ് മികച്ച ആത്മവിശ്വാസത്തിലായിരുന്നു. 1983ല്‍ ഇന്ത്യ വിജയിച്ച ലോകകപ്പിനു തൊട്ടുമുമ്പായിരുന്നു ഈ പരമ്പര. ഈ പരമ്പരയില്‍ ആദ്യമായി വിന്‍ഡീസ് ഒരു മത്സരത്തില്‍ ഇന്ത്യയോടു തോറ്റു. ഗയാനയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 60 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. വിന്‍ഡീസില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. 117 പന്തില്‍ 90 റണ്‍സെടുത്ത സുനില്‍ ഗാവസ്‌കറായിരുന്നു ടോപ് സ്‌കോറര്‍. സിക്‌സും ഫോറും തിമിര്‍ത്തു പെയ്യിച്ചുകൊണ്ട് ഓള്‍ റൗണ്ടര്‍ കപില്‍ദേവ് 38 പന്തില്‍ 72 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്‍റെ ലോകോത്തര ബാറ്റിംഗ‌്നിരയെ കപിലും ബല്‍വീന്ദര്‍ സന്ധുവും മദന്‍ലാലും ചേര്‍ന്ന് ചുരുട്ടിക്കെട്ടി. ഇന്ത്യക്ക് 27 റണ്‍സിന്‍റെ വിജയം. എന്നാല്‍, അവസാന മത്സരത്തിലെ വിജയം വിന്‍ഡീസിനു പരമ്പര സമ്മാനിച്ചു.

1988-89, വിന്‍ഡീസിന്‍റെ വിജയം 5-0ന്

വിന്‍ഡീസ് എന്ന ലോകോത്തര ടീമിനുമുന്നില്‍ ഇന്ത്യ മുഖം കുനിച്ചു മടങ്ങിയ പരമ്പര. വിവിയന്‍ റിച്ചാര്‍ഡ്‌സും ഗോർഡന്‍ ഗ്രീനിഡ്ജും റിച്ചാര്‍ഡ്‌സണും ഹെയ്ന്‍സുമൊക്കെ ആടിത്തിമര്‍ത്ത പരമ്പരയില്‍ ഇന്ത്യ 0-5ന് തൂത്തെറിയപ്പെട്ടു. രണ്ടു സെഞ്ചുറികളുടെ ബലത്തില്‍ 337 റണ്‍സാണ് ഓപ്പണര്‍ ഹെയ്ന്‍സ് സ്വന്തമാക്കിയത്. ഗ്രീനിഡ്ജ് 274ഉം റിച്ചാര്‍ഡ്‌സണ്‍ 183ഉം റണ്‍സ് നേടി. വിവ് റിച്ചാര്‍ഡ്‌സ് 13 വിക്കറ്റും ഇയാന്‍ ബിഷപ് 12 വിക്കറ്റും സ്വന്തമാക്കി. 178 റണ്‍സ്‌ നേടിയ ദീലീപ് വെംഗ്‌സാര്‍ക്കറാണ് കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. വിക്കറ്റ് നേട്ടത്തില്‍ മുന്‍നിര ബൗളര്‍മാരെ നാണിപ്പിച്ചുകൊണ്ട് ഓപ്പണര്‍ കെ. ശ്രീകാന്ത് മൂന്നു വിക്കറ്റ് നേടി.

1996-97 വെസ്റ്റ് ഇന്‍ഡീസിന്‍റെ വിജയം 3-1ന്

തുടര്‍ച്ചയായ മൂന്നാം തവണയും വിന്‍ഡീസില്‍ ഇന്ത്യക്ക് പരമ്പര തോല്‍വി. 1-0ന് ടെസ്റ്റ് പരമ്പര തോറ്റതിനു ശേഷം നടന്ന ഏകദിന പരമ്പര 1-3ന് ഇന്ത്യ വഴങ്ങി. ഡക്ക്്‌വര്‍ത്ത് ലൂയിസ്‌നിയമപ്രകാരം ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് എട്ടു വിക്കറ്റിന്‍റെ വിജയം. എന്നാല്‍, ബൗളര്‍മാരുടെ ഉജ്വല പ്രകടനത്തിന്‍റെ ബലത്തില്‍ 18 റണ്‍സിന് ഇന്ത്യ ജയിച്ചു. ശിവ് നരേന്‍ ചന്ദര്‍പോളിന്‍റെ കന്നി സെഞ്ചുറിയുടെ മികവില്‍ അവസാന ഏകദിനത്തില്‍ വിന്‍ഡീസ് 10 വിക്കറ്റിനു ജയിച്ചു.


2002, ഇന്ത്യക്ക് പരമ്പര ജയം 2-1

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് വിന്‍ഡീസില്‍ ഏകദിന പരമ്പര. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ ടീം ഒന്നിനെതിരേ രണ്ടു മത്സരങ്ങളില്‍ വിജയിച്ചു. ആദ്യ രണ്ടു മത്സരങ്ങള്‍ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. മൂന്നാം മത്സരത്തില്‍ മലയാളി താരം ടിനു യോഹന്നാന്‍റെയും (3-33) അജിത് അഗാര്‍ക്കറുടെയും (3-46) ബൗളിംഗ് മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗില്‍ ശോഭിച്ചത് ദിനേഷ് മോംഗിയ (74) മാത്രം. എന്നാല്‍, നാലാം ഏകദിനത്തില്‍ ഇന്ത്യ ദയനീയമായി തോറ്റു. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ സച്ചിനും (65) ഗാംഗുലിയും (56) നേടിയ അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ 260 റണ്‍സെടുത്തു. 56 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഗാര്‍ക്കര്‍ മൂന്നും ആശിഷ് നെഹ്‌റ രണ്ടും വിക്കറ്റുകള്‍ നേടി.

2006, വിന്‍ഡീസിന്‍റെ വിജയം 2-1ന്

രാഹുല്‍ ദ്രാവിഡിന്‍റെ (102 പന്തില്‍ 105) സെഞ്ചുറി മികവില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ജയം.എന്നാല്‍, രണ്ടാം ഏകദിനം ഡ്വെയ്ന്‍ ബ്രാവോയുടെ അദ്ഭുതസ്‌പെല്ലില്‍ വിന്‍ഡീസ് തട്ടിയെടുത്തു. ഒരു റണ്ണിനായിരുന്നു വിന്‍ഡീസിന്‍റെ വിജയം. ആറു പന്തില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് ഒമ്പതു റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഏകദിനത്തിലും വിന്‍ഡീസ്ജയിച്ചു. 259 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 19 റണ്‍സ് പിന്നില്‍വച്ച് പോരാട്ടം അവസാനിച്ചു.

2009, ഇന്ത്യ 2-1നു ജയിച്ചു

വിന്‍ഡീസില്‍ ഇന്ത്യയുടെ രണ്ടാം പരമ്പര വിജയം. ആദ്യ ഏകദിനത്തില്‍ യുവ്‌രാജ് സിംഗിന്‍റെ ഉജ്വല സെഞ്ചുറി (102 പന്തില്‍ 131) 339 റണ്‍സ് അടിച്ചു കൂട്ടി. ഇന്ത്യയുടെ വിജയം 20 റണ്‍സിന്. എന്നാല്‍, രണ്ടാം ഏകദിനത്തില്‍ 188 റണ്‍സിന് ഇന്ത്യയെപുറത്താക്കിയ വിന്‍ഡീസ് 34.1 ഓവറില്‍ ലക്ഷ്യം കണ്ടു. എന്നാല്‍, മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു. മുന്‍നിര വിക്കറ്റുകള്‍ തകര്‍ന്ന ഇന്ത്യക്ക് കരുത്തായത് ധോണി പുറത്താകാതെ നേടിയ 46 റണ്‍സാണ്. അവസാന ഓവറിലെ മികച്ച പ്രകടനമാണ് ഇന്ത്യക്കു ജയമൊരുക്കിയത്.

2011, ഇന്ത്യക്കു പരമ്പര വിജയം 3-2

2011ലെ ലോകകപ്പിനു ശേഷം വിന്‍ഡീസിലെത്തിയ ഇന്ത്യക്ക് അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് കളിക്കേണ്ടി വന്നത്. ആദ്യത്തെ മൂന്നു മത്സരങ്ങളും അനായാസം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ശിഖര്‍ ധവാന്‍റെയും രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെയും മികവില്‍ ഇന്ത്യ ആദ്യ ഏകദിനം അനായാസം ജയിച്ചു. രണ്ടാം ഏകദിനത്തില്‍ വിരാട്‌കോഹ്്‌ലിയും (81) പാര്‍ഥിവ് പട്ടേലുമായിരുന്നു (56) തിളങ്ങിയത്. മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ (91 പന്തില്‍ 86)യുടെ മികവില്‍ ഇന്ത്യ ജയിച്ചു. എന്നാല്‍, നാലും അഞ്ചും മത്സരങ്ങളില്‍ വിന്‍ഡീസ്ജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.