വെള്ളിത്തിളക്കവുമായി ടിന്‍റു, ജിന്‍സണ്‍, നീന
വെള്ളിത്തിളക്കവുമായി ടിന്‍റു, ജിന്‍സണ്‍, നീന
Monday, April 24, 2017 12:00 PM IST
ജിന്‍ഹ്വ: ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളികള്‍. ടിന്‍റു ലൂക്കയും ജിന്‍സണ്‍ ജോണ്‍സണും വി.നീനയും ഇന്ത്യക്കായി വെള്ളി നേടി. ഷോട്ട് പുട്ടിന്‍റെ ദേശീയ റിക്കാര്‍ഡിനുടമ മന്‍പ്രീത് കൗറിലൂടെ ഇന്ത്യ ഒരു സ്വര്‍ണമണിഞ്ഞു. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടി. ലോംഗ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം നീന സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് വെള്ളി നേടിയത്. രണ്ടാം റൗണ്ടില്‍ 6.46 കടന്ന നീനയെ വിയറ്റ്‌നാമിന്‍റെ ബു തി തു താവോ (6.58) പിന്നിലാക്കി.

കോഴിക്കോട് സ്വദേശിനിയായ നീന ഇപ്പോള്‍ റുമേനിയന്‍ പരിശീലകന്‍ ബെഡ്രിയോസ് ബെഡ്രോസിയാന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്. സായ് പരിശീലകനായ എം.എ. ജോര്‍ജിന്‍റെ കീഴില്‍ പരിശീലനം നടത്തുമ്പോഴാണ് നീന ശ്രദ്ധേയ പ്രകടനം നടത്തുന്നത്. കോഴിക്കോട് വരകില്‍ നാരായണന്‍റെയും പ്രസന്നയുടെയും മകളാണ് നീന. ട്രാക്കില്‍ 800 മീറ്ററില്‍ ഇന്ത്യക്കും മലയാളികള്‍ക്കും ഇരട്ട വെള്ളി ലഭിച്ച ദിനമായിരുന്നു ഇന്നലെ. ജിന്‍സണ്‍ ജോണ്‍സണും (1.50.71) ടിന്‍റു ലൂക്ക (2.03.59) യുമാണ് വെള്ളി മെഡല്‍ ട്രാക്കില്‍നിന്നു സ്വന്തമാക്കിയത്. ജിൻസൺ നേരിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടപ്പെട്ടത്. 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലമണിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.