എഫ്എ കപ്പ്: ചെല്‍സി-ആഴ്സണൽ ഫൈനൽ
എഫ്എ കപ്പ്: ചെല്‍സി-ആഴ്സണൽ  ഫൈനൽ
Sunday, April 23, 2017 10:33 AM IST
ലണ്ടന്‍: എഫ്എ കപ്പിൽ ചെൽസി ആഴ്സണൽ ഫൈനൽ. ‌പകരക്കാരനായി ഇറങ്ങിയ എഡന്‍ ഹസാര്‍ഡിന്‍റെയും നെമാന്‍ജ മാറ്റിച്ചിന്‍റെ ബോക്‌സിനു പുറത്തുനിന്നെടുത്ത ശക്തമായ ഗോളും ചേര്‍ന്നപ്പോള്‍ എഫ്എ കപ്പ് സെമി ഫൈനലില്‍ ചെല്‍സി 4-2ന് ടോട്ടനത്തെ തകര്‍ത്തു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 2-1നു തോൽപ്പിച്ചാണ് ആഴ്സണൽ കലാശപ്പോരിന് അർഹത നേടിയത്.

പ്രീമിയര്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ചെല്‍സിയും ടോട്ടനവും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആക്രമണ- പ്രത്യാക്രമണങ്ങള്‍ കൊണ്ടു മത്സരം നിറഞ്ഞു. ജയത്തോടെ ചെല്‍സി സീസണില്‍ രണ്ടു കിരീടങ്ങള്‍ എന്ന സ്വപ്‌നത്തിനടുത്തെത്തി. ടോട്ടത്തിനാണെങ്കില്‍ ഈ സീസണിലും ഒരു കിരീടമെന്ന മോഹം വിദൂരത്താകുകയും ചെയ്തു.

ശക്തരായ ടോട്ടനത്തിനെതിരെ ഹസാര്‍ഡിനെയും ഡിയേഗോ കോസ്റ്റയെയും പകരക്കാരുടെ ബെഞ്ചിലിരുത്തി തുടങ്ങിയ അന്‍റോണിയോ കോന്‍റെ അദ്ഭുതപ്പെടുത്തി. എന്നാല്‍ വില്യന്‍റെ രണ്ടു ഗോളുകള്‍ ആ കുറവ് നികത്തി. നാലാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയും 43-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളാക്കിയുമാണ് വില്യന്‍ കോന്‍റെയുടെ വിശ്വാസം കാത്തത്. രണ്ടു തവണ പിന്നില്‍നിന്ന ടോട്ടനം തിരിച്ചടിച്ചു സമനില പിടിച്ചു. 18-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍റെ പാസില്‍നിന്ന് ഹാരി കെയ്ന്‍ തിരിച്ചടിച്ചു. 52-ാം മിനിറ്റില്‍ ഡെലെ അലിയിലൂടെ ടോട്ടനം 2-2ന് സമനില നേടിയെടുത്തു.


രണ്ടാം പകുതിയില്‍ ടോട്ടനം വിജയത്തിനായി കൂടുതല്‍ ശക്തമായ പ്രകടനം പുറത്തെടുത്തതോടെ കോന്‍റെ ഹസാര്‍ഡിനെയും കോസ്റ്റയെയും ഇറക്കി. 75-ാം മിനിറ്റില്‍ ഹസാര്‍ഡ് ചെല്‍സിയെ മുന്നിലെത്തിച്ചു. 80-ാം മിനിറ്റില്‍ മാറ്റിച്ചിന്‍റെ ഇടിവെട്ട് പോലുള്ള ഷോട്ട് ക്രോസ്ബാറിന്‍റെ അടിയില്‍ ഇടിച്ച് വലയിലേക്കു വീണതോടെ ചെല്‍സി ഫൈനല്‍ ഉറപ്പിച്ചു.
രണ്ടാം സെമിയിൽ അധിക സമയത്ത േക്കു നീണ്ട പോരാട്ടത്തിൽ അലക്സിൽ സാഞ്ചസിന്‍റെ സുവർണ ഗോളിലാണ് ആഴ്സ‍ണൽ സിറ്റിയെ തോൽപ്പിച്ചത്. നേരത്തെ സെർജി യോ അഗ്വേറോയിലൂടെ 62-ാം മിനിറ്റിൽ സിറ്റിയാണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ, 71-ാം മിനിറ്റിൽ നാച്ചോ മോൺറി യൽ തിരിച്ചടിച്ചു. 101-ാം മിനിറ്റിലായിരുന്നു സാഞ്ചസിന്‍റെ ത്രസിപ്പി ക്കുന്ന ഗോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.