ടിറ്റെ വഴി ബ്രസീൽ റിട്ടേൺസ്
ടിറ്റെ വഴി ബ്രസീൽ റിട്ടേൺസ്
Thursday, March 30, 2017 12:21 PM IST
ബ്രസീലിന്‍റെ ലോകകപ്പ് പ്രവേശനം, ആ ടീമിന്‍റെ വലിയ തിരിച്ചുവരവാണ്. 2014ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍ എന്നും മറക്കാനാഗ്രഹിക്കുന്ന തോല്‍വി. അന്ന് കരഞ്ഞ ബ്രസീല്‍ ടീമിന് പിന്നെ നടന്ന കോപ്പ അമേരിക്കയിലും കോപ്പ അമേരിക്ക സെന്‍റിനാരിയോയിലും നിരാശമാത്രമാണ് ലഭിച്ചത്. പരിശീലകര്‍ മാറി വന്നെങ്കിലും ടീമിന്‍റെ പ്രകടനത്തിനു മാറ്റമുണ്ടായില്ല. ഈ ടീമിനെ പലരും എഴുതി തള്ളി.

റഷ്യൻ ലോകകപ്പിന് ലോകകപ്പിനു യോഗ്യത ലഭിക്കുമോ എന്നു പോലും സംശയിച്ചു. ടിറ്റെയെ പരിശീലകനാക്കിയശേഷം ടീമിലെ പല കളിക്കാരെയും മാറ്റി. ഇതോടെ ടീമിന്‍റെ പ്രകടനത്തിലും മാറ്റം വന്നു. തുടര്‍ ജയങ്ങളുമായി മുന്നോട്ടു നീങ്ങിയ ടീം അവസാനം 2018 ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ രാജ്യമായി.

2014ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ പ്രതീക്ഷയോടെയെത്തിയ ബ്രസീല്‍ കരഞ്ഞുകൊണ്ടാണ് കളംവിട്ടത്. 1950ലെ ലോകകപ്പില്‍ ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമായി കരുതപ്പെടുന്ന മാറക്കാനയില്‍ നടന്ന ഫൈനലിലേറ്റ തോല്‍വിയേക്കാള്‍ വേദനയും നാണക്കേടും നിറഞ്ഞ തോല്‍വിയായിരുന്നു 2014 ലോകകപ്പില്‍ ബെലോ ഹൊറിസോണ്ടെയിൽ നടന്ന സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ തോല്‍വി. ഇതേത്തുടര്‍ന്ന് ലോകകപ്പില്‍ ടീമിന്‍റെ പരിശീലകനായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരിയെ മാറ്റി ദുംഗയെ കൊണ്ടുവന്നു. ബ്രസീലിന്‍റെ പരിശീലകനായിരുന്നിട്ടുള്ള ദുംഗ അക്കാലത്തും പരാജയമായിരുന്നു. ഒരിക്കല്‍ പരാജയപ്പെട്ട ദുംഗയെത്തിയശേഷവും ബ്രസീലിന്‍റെ പ്രകടനത്തില്‍ മാറ്റമുണ്ടായില്ല.

കോപ്പ അമേരിക്കയില്‍ ചാമ്പ്യന്‍മാരാകാന്‍ കഴിതിരുന്നതുകൊണ്ട് കോണ്‍ഫഡറേഷന്‍സ് കപ്പിനും യോഗ്യത നേടിയില്ല. 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ബ്രസീലിനു കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ യോഗ്യത ലഭിക്കാതെ പോകുന്നത്. അതിനുശേഷം കോപ്പ അമേരിക്ക സെന്‍റിനാരിയോയില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്ത്. 1987നുശേഷം ആദ്യമായാണ് കാനറികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഇതോടെ ദുംഗയുടെ രണ്ടാമൂഴത്തിന് വിരാമമായി.

ലോകകപ്പ് യോഗ്യതയില്‍ 14 കളിയില്‍ 10 ജയം, മൂന്നു സമനില, തോറ്റത് ചിലിയോടുള്ള കളിയില്‍ മാത്രം. ബ്രസീലിന് അന്യമായിക്കൊണ്ടിരുന്ന സൗന്ദര്യാത്മക ഫുട്‌ബോള്‍ കളിയുമായി ടിറ്റെ ടീമിനെ പരിശീലിപ്പിച്ചപ്പോള്‍ ബ്രസീലിനു തോല്‍വി അറിയാത്ത മുന്നേറ്റം.
ആക്രമണവും പാസിംഗിലെ കണിശതയും നിറഞ്ഞ കളിയിലേക്കു ടിറ്റെ ബ്രസീലിനെ തിരിച്ചെത്തിച്ചു. ദുംഗ സൃഷ്ടിച്ച പ്രതിരോധാത്മക കളിയില്‍നിന്നു ബ്രസീല്‍ പുറത്തുവന്നു.ദക്ഷിണ അമേരിക്കയിലെ മികച്ച ഫുട്‌ബോള്‍ തന്ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടുന്ന ടിറ്റെയുടെ കൊറിന്ത്യന്‍സിനെ കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരും ഒപ്പം ചെല്‍സിയെ തോല്‍പ്പിച്ച് അവരെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരുമാക്കി. ഈ മികവ് ടിറ്റെയെ ദേശീയ ടീമിന്‍റെ പരിശീലകനാക്കി.

ടിറ്റെയുടെ വരവിനുശേഷം

ടിറ്റെയെ ബ്രസീലിന്‍റെ കീഴില്‍ ടീമിനു പുത്തനുണര്‍വായി. ടീമിലെ പല മുതിര്‍ന്ന കളിക്കാരെയും മാറ്റി ധാരാളം യുവതാരങ്ങളെയെത്തിച്ചു. ഒരു കളിക്കാരനെ മാത്രം ആശ്രയിക്കുന്ന വ്യക്തികേന്ദ്രീകൃത സ്വഭാവത്തില്‍നിന്നു ബ്രസീലിനെ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിനായി. ലോകകപ്പിലും അതിനുശേഷവുമുള്ള ടൂര്‍ണമെന്‍റുകളില്‍ നെയ്മര്‍ മാത്രമായിരുന്നു ബ്രസീലിന്‍റെ പ്രതീക്ഷകള്‍. ടിറ്റെ ആ കണക്കുകള്‍ പൊളിച്ചെഴുതി. ഇതുകൊണ്ട് ബ്രസീലിനു ഗോളടിക്കാനും മുന്നേറ്റനിരയിലും പുതിയ കളിക്കാരെ ലഭിച്ചു.


സ്ഥിരം നായകന്‍മാരില്ല

ഒരു വര്‍ഷം മുമ്പ് നെയ്മര്‍ താന്‍ ഇനി ബ്രസീലിന്‍റെ സ്ഥിരം നായകനാകുന്നില്ലെന്ന് വെളിപ്പെടുത്തി. ഇതിനുശേഷം ടിറ്റെ പലരെയും നായകന്‍മാരാക്കി. മിറാന്‍ഡ, ഡാനി ആല്‍വസ് എന്നിവരും ആസ്ഥാനത്തേക്കെത്തിയിരുന്നു. അഞ്ചു നായകന്മാരാണ് ടിറ്റെയ്ക്കുള്ളത്. നായക സ്ഥാനം വിട്ട നെയ്മര്‍ സമ്മര്‍ദമൊട്ടുമില്ലാതെയാണ് കളിക്കുന്നതെന്ന് മത്സരങ്ങള്‍ തെളിയിക്കുന്നു. പരാഗ്വെയ്‌ക്കെതിരേ നെയ്മര്‍ ഒരു വര്‍ഷത്തിനുശേഷം നായകന്‍റെ ആം ബാന്‍ഡ് കെട്ടിയിറങ്ങി. മത്സരത്തില്‍ നായകനു ചേരുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

കളി എതിരാളികളുടെ പകുതിയില്‍

ടിറ്റെയെത്തി പല മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് നെയ്മര്‍ തന്നെ വെളിപ്പെടുത്തി. ഒരു കളിക്കാരനും വ്യത്യസ്തരല്ല-ഇതാണ് അദ്ദേഹത്തിന്‍റെ കളിയെന്നാണ് നെയ്മര്‍ പറഞ്ഞത്. കൂടുതൽ പേരും എതിര്‍ പകുതിയില്‍ 20 വാരയ്ക്കുള്ളില്‍ കളിക്കുന്നവരായി ടീമിനെ മാറ്റി. ദുംഗ പിന്തുടര്‍ന്ന പ്രതിരോധാത്മക ഫുട്‌ബോളിനു പകരം ആക്രമണ തന്ത്രം ടിറ്റെ കൊണ്ടുവന്നു.

പക്ഷേ ഇതുകൊണ്ട് കൂടുതല്‍ അപകടകരമായ സ്ഥാനങ്ങളിൽ ആളെ കൊണ്ടുവരാന്‍ ഈ തന്ത്രത്തിനായി. കളിമെനയാനും ആക്രമണം ശക്തമാക്കാനും ഇത് ഉപകരിച്ചു.

പ്രതിരോധം ശക്തമാക്കി

തിയാഗോ സില്‍വ, മാഴ്‌സലോ എന്നിവരെ വേഗം കൊണ്ടുവന്നതാണ് ദുംഗ ഇറങ്ങിയശേഷം ടിറ്റെ ചെയ്തത്. ഇതോടെ പ്രതിരോധം ശക്തമായി. ഇതുകൊണ്ട് പ്രതിരോധമായെന്നു മാത്രമല്ല അവരുടെ വേഗവും പരിചയസമ്പത്തും കളിയെ മനസിലാക്കാനുള്ള കഴിവും ബ്രസീലിനു വളരെ നിര്‍ണായകമായി.

ഭാവനാത്മക കളി

ദുംഗയുടെ ബ്രസീല്‍ ടീമിന്‍റെ പ്രതിരോധം ശക്തമായിരുന്നു. അതുകൊണ്ട് എതിരാളികള്‍ക്ക് ഗോള്‍ നേടുകയെന്നത് ബുദ്ധിമുട്ടുമായിരുന്നു. ടിറ്റെ ആ തന്ത്രം മാറ്റി. മധ്യനിരയില്‍ നിന്ന് ഭാവനാത്മകമായ കളി വന്നു. ഫിലിപ്പെ കുട്ടിഞ്ഞോയില്‍നിന്ന് മികച്ച പ്രകടനം വന്നതോടെ മുന്നേറ്റനിരയില്‍ വേഗവും കരുത്തും വന്നു. റെനറ്റോ അഗസ്‌റ്റോ മധ്യനിരയില്‍ വഹിക്കുന്ന പങ്ക് ടീമിന്‍റെ മുന്നേറ്റത്തിനു വലിയ പങ്കാണ് വഹിക്കുന്നത്.

പ്രതിരോധത്തിലെയും മുന്നേറ്റനിരയിലെയും കണ്ണിയായി കളിക്കുന്ന കസേമിറോയ്ക്കു കളിക്കാന്‍ യഥേഷ്ടം സ്ഥലം അനുവദിക്കുക കൂടി ചെയ്തതോടെ മധ്യനിരയും പ്രതിരോധവും ശക്തമായി. ഇതുവഴി എതിര്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ മനസിലാക്കി വേഗം കുതിച്ചെത്താന്‍ ബ്രസീലിന്‍റെ മുന്നേറ്റക്കാര്‍ക്കു വഴി തുറന്നു.

ആത്മവിശ്വാസം നിറച്ചു

സ്‌കൊളാരിയും ദുംഗയും കളിക്കാരോടു പിന്തുടര്‍ന്ന പട്ടാള ചിട്ടയ്ക്കു പകരം ടിറ്റെ കളിക്കാര്‍ക്കിടയില്‍ സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിച്ചു. ഇത് കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കി. ടിറ്റെയുടെ ലോകകപ്പ് യോഗ്യതയിലെ ആദ്യ എവേ മത്സരം ഇക്വഡോറിനെതിരേയായിരുന്നു. ബ്രസീലിനും ടിറ്റെയ്ക്കു കഠിനമേറിയ മത്സരമാണ് അവിടെ നേരിടേണ്ടിവന്നത്. മത്സരത്തില്‍ 3-0ന്‍റെ ജയം കാനറികള്‍ക്ക് ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു.
നിലവിലെ പ്രകടനം കണ്ടു നോക്കിയാല്‍ ബ്രസീല്‍ ടീം  പരിശീലകന്‍റെ തന്ത്രങ്ങള്ള എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്നു വ്യക്തമാകും. ഇപ്പോഴത്തെ അവസ്ഥയില്‍ നോക്കിയാല്‍ ബ്രസീലിന് എന്തുകൊണ്ടും ബ്രസീലാണ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരെന്ന് വ്യക്തമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.