ബ്രസീലിനു യോഗ്യത
ബ്രസീലിനു   യോഗ്യത
Wednesday, March 29, 2017 12:11 PM IST
സാവോ പോളോ: ലോകകപ്പ് ഫുട്‌ബോളിനു‍ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്നു ഫൈനല്‍ റൗണ്ടിലേക്കു ബ്രസീല്‍ യോഗ്യത ഉറപ്പിച്ചു. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ രാജ്യമായി ബ്രസീല്‍. ആതിഥേയരായ റഷ്യ മാത്രമാണ് ബ്രസീലിനൊപ്പമുള്ളത്. ഒരു വര്‍ഷത്തിനുശേഷം നായകന്‍റെ ആംബാന്‍ഡ് കെട്ടിയിറങ്ങിയ നെയ്മറുടെ മികവിലായിരുന്നു മുന്‍ ലോക ചാമ്പ്യന്മാർ പരാഗ്വെയെ പരാജയപ്പെടുത്തി യോഗ്യത ഉറപ്പിച്ചത്‍.

ഒരു ജയമോ സമനിലയോ മാത്രം ആവശ്യമായ മത്സരത്തില്‍ പരാഗ്വെയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കു തകര്‍ത്താണ് ബ്രസീല്‍ റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. എല്ലാ ലോകകപ്പിലും പങ്കെടുക്കുന്ന രാജ്യമെന്ന നേട്ടവും കാനറികള്‍ സ്വന്തമാക്കി.

34-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോ, 64-ാം മിനിറ്റില്‍ നെയ്മര്‍, 86-ാം മിനിറ്റില്‍ മാഴ്‌സലോ എന്നിവരാണ് പരാഗ്വെയുടെ വല ചലിപ്പിച്ചത്. 14 മത്സരങ്ങളില്‍ നിന്നു 33 പോയിന്‍റുമായി ഒന്നാംസ്ഥാനക്കാരായാണ് ഫൈനല്‍ റൗണ്ടിലേക്കു കടന്നത്. ഇനി നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്. അതേസമയം ഇതേ മേഖലയിലെ കരുത്തരായ അര്‍ജന്‍റീനയ്ക്കു തോല്‍വി. ബൊളീവിയയോടു രണ്ടു ഗോളിനാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ തോറ്റത്. ഇതോടെ അർജന്‍റീന മേഖലയിൽ അഞ്ചാം സ്ഥാനത്തായി.

ബ്രസീല്‍- പരാഗ്വെ മത്സരത്തില്‍ ബ്രസീലിന്‍റെ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. നായകന്‍റെ ആംബാന്‍ഡ് അണിഞ്ഞുകൊണ്ട് ടീമിനെ മുന്നില്‍നിന്നു നയിച്ച നെയ്മര്‍ മികച്ച നീക്കങ്ങളുമായി പലപ്പോഴും പരാഗ്വെന്‍ പ്രതിരോധക്കാര്‍ക്കു തിരക്കിട്ട പണിയുണ്ടാക്കി. ഇതോടെ നെയ്മറിനു കൂടുതല്‍ ഫൗളുകളും നേരിടേണ്ടിവന്നു. നെയ്മറിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്‌പോട് കിക്കെടുക്കാനെത്തിയ ബാഴ്‌സലോണ താരത്തിന്‍റെ കിക്ക് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. പന്തുമായി ബോക്‌സിലെത്തിയപ്പോള്‍ ഓഫ് സൈഡ് വിളിയും നേരിടേണ്ടിവന്നു. യോഗ്യതാ മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ബ്രസീലിന്‍റെ തുടര്‍ച്ചയായ 10-ാം ജയമാണ്.

മത്സരത്തിന്‍റെ തുടക്കം മുതലേ ബ്രസീലിന്‍റെ ആക്രമണമായിരുന്നു. ആറാം മിനിറ്റില്‍ നെയ്മറുടെ ഫ്രീകിക്കിനു തലവച്ച കുടിഞ്ഞോയുടെ ശ്രമം ബാറിനു മുകളിലൂടെ പോയി. ഇതിനുശേഷവും ലിവര്‍പൂള്‍ താരം ഭാഗ്യം പരീക്ഷിച്ചു. എന്നാല്‍ പരാഗ്വെന്‍ ഗോള്‍ കീപ്പര്‍ അന്‍റോണി സില്‍വ രക്ഷപ്പെടുത്തി. പരാഗ്വെയുടെ ഡെര്‍ലിസ് ഗോണ്‍സാലസില്‍നിന്നു മികച്ചൊരു നീക്കമുണ്ടായെങ്കിലും ശ്രമം പുറത്തേയ്ക്കായിരുന്നു.

ആദ്യ പകുതി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ പരാഗ്വെയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. ഉറുഗ്വെയ്‌ക്കെതിരേ ഹാട്രിക് നേടിയ പൗളിഞ്ഞോയും കുടിഞ്ഞോയുമായുള്ള മുന്നേറ്റത്തിന്‍റെ ഫലം ഗോളില്‍ കലാശിച്ചു. ബോക്‌സിനു പുറത്തുനിന്നു പൗളിഞ്ഞോ നല്‍കിയ ബാക് ഹീല്‍ പാസില്‍ നിന്നു കുടിഞ്ഞോയുടെ കനത്ത ഷോട്ട് വലയില്‍.

51-ാം മിനിറ്റില്‍ നെയ്മറെ റോഡ്രിഗോ റോഹാസ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനു പെനാല്‍റ്റി. നെയ്മര്‍ തന്നെ കിക്കെടുത്തു. വലതുവശത്തേക്കു ഡൈവ് ചെയ്ത് സില്‍വ രക്ഷപ്പെടുത്തി. നെയ്മറുടെ ഗോളിനായുള്ള കാത്തിരിപ്പ് 64-ാം മിനിറ്റില്‍ അവസാനിച്ചു. ബാഴ്‌സ താരത്തിന്‍റെ ഒറ്റയാന്‍ കുതിപ്പിന്‍റെ ഫലമായിരുന്നു ഗോള്‍. ഗ്രൗണ്ടിനു മധ്യ ഭാഗത്തുനിന്നു ലഭിച്ച പന്തുമായി മുന്നേറിയ നെയ്മര്‍ ബോക്‌സിനുള്ളില്‍ രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് പന്ത് വലയിലാക്കി. അവസാനം മാഴ്‌സലോ കൂടി ഗോളടിച്ച് ബ്രസീലിന്‍റെ ജയം ഗംഭീരമാക്കി.

പരിതാപകരം അര്‍ജന്‍റീന


ബൊളീവിയയിലെ ഹെര്‍ണാണ്ടോ സിലോ സ്റ്റേഡിയം ചതിക്കുകയും സൂപ്പര്‍താരം ലയണല്‍ മെസി വിലക്കിനെത്തുടര്‍ന്നു കളിക്കാതിരിക്കുകയും ചെയ്തതോടെ അര്‍ജന്‍റീന മൂക്കുകുത്തി വീണു. സമുദ്രനിരപ്പില്‍ നിന്നു 3600 മീറ്റര്‍ ഉയരത്തിലുള്ള ബൊളിവിയയിലെ ലാപാസിലെ കളി അര്‍ജന്‍റീനയ്ക്ക് എന്നും മരണക്കളിയാണ്. 2005നുശേഷം അര്‍ജന്‍റീനയ്ക്കു ബൊളിവിയയില്‍ ജയിക്കാനായിട്ടില്ല. 2009ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീന ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു ബൊളീവിയയോടു തകര്‍ന്നിരുന്നു.

പിന്നീട് 2013-ല്‍ സമനില കൊണ്ടു രക്ഷപ്പെടുകയായിരുന്നു. ഏറെ ഉയരത്തിലുള്ള ലാപാസില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. പ്രതികൂല കാലാവസ്ഥയും മെസിയുടെ വിലക്കും കൂടാതെ പല പ്രമുഖരുടെയും സസ്‌പെന്‍ഷനും അര്‍ജന്‍റീനയെ ബൊളിവിയയ്ക്കു മുന്നില്‍

2-0ന്‍റെ തോല്‍വിയിലേക്കു വീഴ്ത്തി. കഴിഞ്ഞദിവസം ചിലിക്കെതിരേ മെസിയുടെ പെനാല്‍റ്റിയില്‍ ജയിച്ച് മൂന്നാംസ്ഥാനത്തെത്തിയ അര്‍ജന്‍റീന വീണ്ടും താഴെ തട്ടിലെത്തിയിരിക്കുകയാണ്. ജയിച്ചിരുന്നെങ്കില്‍ പോയിന്‍റ് നില മെച്ചപ്പെടുത്താമായിരുന്നു.
ഇനി നാലു മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. യോഗ്യ ത നേടാൻ ഇനിയു ള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാ ണ്.

2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അര്‍ജന്‍റീനയ്ക്ക് മെസിയുടെ വിലക്ക് തിരിച്ചടിയായി മാറുകയാണ്. നാലു മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍ 22 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാമതെത്തുന്ന ടീമിനു പ്ലേഓഫ് കളിക്കേണ്ടിവരും.

ബൊളിവിയയുടെ ആക്രമണത്തോടെയായിരുന്നു മത്സരം. എയ്ഞ്ചല്‍ ഡി മരിയ രണ്ടു തവണ പന്ത് വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇരുപകുതികളിലാണ് ബൊളീവിയ രണ്ടു ഗോളുകള്‍ നേടിയത്. 31-ാം മിനിറ്റില്‍ യുവാന്‍ കാര്‍ലോസ് ആര്‍സെ ആതിഥേയര്‍ക്ക് ലീഡ് നല്‍കി. പാബ്ലോ എസ്‌കോബാര്‍ എടുത്ത ഫ്രീകിക്കിനെത്തുടര്‍ന്നു അര്‍ജന്‍റീന ഗോള്‍മുഖത്തെത്തിയ പന്ത് പിന്തിരിഞ്ഞു നിന്നു ഹെഡറിലൂടെയാണ് ആര്‍സെ ഗോളാക്കി. 51-ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ പ്രതിരോധ പിഴവു മുതലെടുത്തു മാര്‍സലോ മൊറീനോയും ഗോള്‍ നേടിയതോടെ അര്‍ജന്‍റീനയുടെ പതനം പൂര്‍ത്തിയായി. ഡി മരിയയുടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങളായിരുന്നു അര്‍ജന്‍റീനയില്‍ നിന്നു എടുത്തു പറയാനുണ്ടായിരുന്നത്.

ചിലിക്കും കൊളംബിയയ്ക്കും ജയം, ഉറുഗ്വെ തോറ്റു

ചിലി 3-1ന് വെനസ്വേലയെ പരാജയപ്പെടുത്തി. അലക്‌സിസ് സാഞ്ചസ് അഞ്ചാം മിനിറ്റില്‍ ചിലിയെ മുന്നിലെത്തിച്ചു. പിന്നെ എസ്റ്റബന്‍ പരേഡസ് (7,22) വക രണ്ടു ഗോളുകളുകൾ ചിലിക്കു മികച്ച ജയം നല്കി. സലോമന്‍ റോന്‍ഡന്‍ (63) ആണ് വെനസ്വേലയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയം ചിലിയെ നാലാം സ്ഥാനത്തെത്തിച്ചു.

ഇക്വഡോറിനെ 2-0ന് പരാജയപ്പെടുത്തിക്കൊണ്ട് കൊളംബിയ പോയിന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഹാമിഷ് റോഡ്രിഗസ് (20), യുവാന്‍ ക്വഡ്രാഡോ (34) എന്നിവരാണ് കൊളംബിയയുടെ ഗോള്‍ നേട്ടക്കാര്‍.

പെറുവിനോട് ഒന്നിനെതിരേ രണ്ടു ഗോളിനു തോറ്റ ഉറുഗ്വെ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ഒരു ഗോളിനു മുന്നില്‍നിന്നശേഷമാണ് ഉറുഗ്വെ ഇത്തവണയും പരാജയപ്പെട്ടത്. കാര്‍ലോസ് സാഞ്ചസ് (30) ഉറുഗ്വെയെ മുന്നിലെത്തിച്ചു. എന്നാല്‍ പൗളോ ഗ്വരേരോ (34), എഡിസണ്‍ ഫ്‌ളോറസ് (62) എന്നിവരുടെ ഗോള്‍കള്‍ പെറുവിനു ജയം സമ്മാനിച്ചു. ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.