അശ്വമേധം; ഓസീസിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യക്ക്
അശ്വമേധം; ഓസീസിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യക്ക്
Tuesday, March 28, 2017 12:03 PM IST
ധര്‍മശാല: ടീം ഇന്ത്യ അശ്വമേധം തുടരുകയാണ്. നാട്ടിലെത്തുന്ന ഓരോ ടീമുകളെയും അരിഞ്ഞുവീഴ്ത്തുന്ന ഇന്ത്യന്‍ വീര്യം ഓസീസിനെതിരേയും തുടര്‍ന്നു. പരമ്പരയിലെ അവസാനത്തേതും നാലാമത്തേതുമായ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യക്ക് ടെസ്റ്റ് പരമ്പര. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പൂനയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ ബംഗളൂരുവിലെ രണ്ടാം ടെസ്റ്റില്‍ വിജയിച്ചു. എന്നാല്‍, ചരിത്രത്തിലാദ്യമായി മഹേന്ദ്രസിംഗ് ധോണിയുടെ റാഞ്ചി ടെസ്റ്റിനു വേദിയായപ്പോള്‍ സമനിലയായിരുന്നു ഫലം. നിര്‍ണായകമായ ധര്‍മശാല ടെസ്റ്റില്‍ വിജയിച്ച് സ്വന്തം മണ്ണില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഓസീസ് ഇനിയും കാത്തിരിക്കണമെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരേ തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് ഓസ്‌ട്രേലിയയെ കശക്കുന്നതു വരെയെത്തി. പരമ്പരയിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീര്‍ത്ത രവീന്ദ്ര ജഡേജയാണ് കളിയിലെയും പരമ്പരയിലെയും താരം.

സ്‌കോര്:‍ ഓസ്‌ട്രേലിയ
ഒന്നാം ഇന്നിംഗ്‌സ് 300
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 332
ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് 137
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 106

രണ്ടാം ഇന്നിംഗ്‌സില്‍ 106 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ വീണ്ടും അര്‍ധ സെഞ്ചുറി നേടി ക്രീസ് വാണപ്പോള്‍ 27 പന്തില്‍ 38 റണ്‍സുമായി നായകന്‍ അജിങ്ക്യ രഹാനെ പുറത്താകാതെ നിന്നു. 76 പന്തില്‍ ഒമ്പത് ബൗളറികളുടെ സഹായത്തോടെയാണ് രാഹുല്‍ 51 റണ്‍സെടുത്തത്. പരമ്പരയിലെ രാഹുലിന്‍റെ ആറാമത്തെ അര്‍ധ സെഞ്ചുറിയാണിത്.
എട്ട് റണ്‍സെടുത്ത മുരളി വിജയ് യുടെയും റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി.

146 കിലോമീറ്റര്‍ വേഗമുള്ള പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സറില്‍ സിക്‌സര്‍ പറത്തിയ നായകന്‍ അജിങ്ക്യ രഹാനെ വിജയം അനായാസമാക്കുകയായിരുന്നു. 20-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ രഹാനെ സിക്‌സര്‍ നേടി. നേരത്തെ വിക്കറ്റ് നഷ്ടപ്പെടാതെ 19 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ നാലാം ദിനം മികച്ച തയാറെടുപ്പിലായിരുന്നു.



ബാറ്റിംഗ് അതീവ ദുഷ്‌കരമായ പിച്ചില്‍ രാഹുലും മുരളി വിജയ് യും ശ്രദ്ധയോടെ തുടങ്ങിയെങ്കിലും മുരളിക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. എട്ടു റണ്‍സുമായി അദ്ദേഹം മടങ്ങി. പിന്നാലെയെത്തിയ പൂജാര റണ്ണൗട്ടായതോടെ ഇന്ത്യ രണ്ടിന് 46 എന്ന നിലയിലായി. എന്നാല്‍, നായകന്‍ വളരെ വേഗത്തില്‍ കാര്യങ്ങള്‍ തീര്‍ക്കാനുള്ള തയാറെടുപ്പിലായിരുന്നു.

സിക്‌സറുകളും ബൗണ്ടറികളുമായി കളം നിറഞ്ഞ രഹാനെ ട്വന്‍റി-20 ശൈലിയില്‍ ബാറ്റ് വീശി. ഇതോടെ അധികം വിയര്‍പ്പൊഴുക്കാതെ ഇന്ത്യ വിജയതീരത്തെത്തി.


സര്‍ ജഡേജ, ഇനി നിങ്ങള്‍ സര്‍ തന്നെ

ധര്‍മശാല: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ താരം ജഡേജയ്ക്ക് ഇനി ധൈര്യമായി സര്‍ പദവി നല്‍കാം. ഈ സീസണില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിജയങ്ങളിലെല്ലാം ജഡേജ പങ്കാളിയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ജഡേജ ബൗളര്‍മാരിലെയും ഓള്‍റൗണ്ടര്‍മാരിലെയും ലോക ഒന്നാംനമ്പര്‍ പദവിയിലെത്തി.

ചേതേശ്വര്‍ പൂജാര ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മറികടന്നത്. ഓസീസിനെതിരായ പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസാകുക എന്നു പറയുന്നത് ഏതൊരു താരത്തിന്‍റെയും പ്രതിഭയെ അളക്കുന്നതിനുള്ള മാനദണ്ഡമാണ്.

ഒന്നാം ഇന്നിംഗ്‌സില്‍ 63 റണ്‍സ് നേടി ടോപ് സ്‌കോററായ ജഡേജയുടെ സഹായത്തോടെയായിരുന്നു ഇന്ത്യ 32 റണ്‍സ് ലീഡിലെത്തിയത്. മാത്രമല്ല രണ്ട് ഇന്നിംഗ്‌സുകളിലും ആയി നാല് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.പരമ്പരയിലെ ആറ് ഇന്നിംഗ്‌സുകളിലായി രണ്ട് അര്‍ധ സെഞ്ചുറി അടക്കം 127 റണ്‍സ് നേടിയ ജഡേജ 18. 6 ശരാശരിയില്‍ 25 വിക്കറ്റും സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ പല ഘട്ടങ്ങളിലും ബാറ്റ്‌കൊണ്ടും പന്തുകൊണ്ടും ഇന്ത്യക്ക് വഴിത്തിരിവു സമ്മാനിച്ച താരമാണ് ജഡേജ.

899 പോയിന്‍റോടെയാണ് ജഡേജ ബൗളര്‍മാരില്‍ ലോക ഒന്നാം റാങ്കിലെത്തിയത്.
ജഡേജയുടെ മികവിന് അംഗീകാരമായി ബിസിസിഐ കരാറില്‍ പ്രമോഷന്‍ നല്കി. ഗ്രേഡ് എ ലെവലിലാണ് ജഡേജ ഇപ്പോള്‍. വര്‍ഷം രണ്ട് കോടി രൂപയാണ് ബിസിസിഐയില്‍നിന്ന് ജഡേജയ്ക്കു ലഭിക്കുന്നത്. ഓരോ ടെസ്റ്റ് മത്സരത്തിലും 15 ലക്ഷം രൂപ വേറെയും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.