സംഘാടകരുടെ പിടിപ്പുകേട് തിരിച്ചടിയായി
സംഘാടകരുടെ പിടിപ്പുകേട് തിരിച്ചടിയായി
Monday, March 27, 2017 11:39 AM IST
കോട്ടയം: ഇന്ത്യ ആതിഥ്യമരുളുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അധികം നിരാശരായത് കേരളത്തിലെ കാണികളാണ്. ഫുട്‌ബോളിനെ ഇത്രയധികം നെഞ്ചേറ്റുന്ന ഒരു സമൂഹത്തിന് സംഘാടകരുടെ പിടിപ്പുകേടുമൂലം നഷ്ടപ്പെട്ടത് പ്രധാന മത്സരങ്ങള്‍ കാണാനുള്ള അവസരമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ നാടുകളിലൊന്നായ കേരളത്തിന്‍റെ വേദിയായ കൊച്ചിക്ക് ലഭിച്ചിരിക്കുന്നത് ഗ്രൂപ്പ് ഡിയിലെ ആറു മത്സരങ്ങളും ഓരോ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളുമാണ്. അതായത് കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന സെമി ഫൈനലോ, ഫൈനലോ ലൂസേഴ്‌സ് ഫൈനലോ കൊച്ചിയില്‍ നടക്കില്ല.

എന്തുകൊണ്ടാണ് ഗോഹട്ടിയെ സെമി നടത്തുന്ന ഒരു വേദിയായി തീരുമാനിച്ചത് എന്ന് സ്റ്റേഡിയങ്ങളില്‍ പരിശോധന നടത്തിയ ഫിഫ സംഘത്തലവന്‍ ജെയ്മി യര്‍സയോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. അവിടത്തെ സര്‍ക്കാരും സംഘാടകരും നല്‍കുന്ന പിന്തുണ തന്നെ അദ്ഭുതപ്പെടുത്തുന്നു, എത്രവേഗമാണ് അവര്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന്.

ഇതില്‍നിന്നു മനസിലാക്കാവുന്ന ഒന്നുണ്ട്. സംഘാടകരുടെ പിടിപ്പുകേടും വേദി തയാറാക്കുന്നതിലെ കാലതാമസവുമാണ് കൊച്ചിക്കു വിനയായത്. ഏതെങ്കിലും ഒരു മത്സരം കഴിഞ്ഞാല്‍ കാശിനു കൊള്ളാത്ത കസേരകളാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്‍റെ പ്രത്യേകത. അതിനു ശാശ്വത പരിഹാരം കാണാന്‍ നമ്മുടെ പ്രാദേശിക സംഘാടകര്‍ക്കു കഴിഞ്ഞിട്ടില്ല. മുമ്പ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള അഗ്നി ശമനവിഭാഗത്തിന്‍റെ കാര്യക്ഷമതയില്ലായ്മ, ശരിയായ ഡ്രെയ്‌നേജ് ഇല്ലാത്തതിന്‍റെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സ്റ്റേഡിയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാലിന്യം പുറംതള്ളുന്നതിലെ പ്രശ്‌നങ്ങള്‍ മുമ്പത്തേതുപോലെ തുടരുന്നു.


അധികാരവടംവലിയും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നയവും സ്‌റ്റേഡിയ നവീകരണത്തിന്‍റെ മെല്ലെപ്പോക്കിനു കാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അസോസിയേനിലെ ഭാരവാഹികളുടെ നടപടി നാം പലവട്ടം കണ്ടു. പുതിയ സര്‍ക്കാര്‍ വന്നപ്പോഴും അതിനു മാറ്റം വന്നിട്ടില്ല.

പരിശീലന ഗ്രൗണ്ടുകളുടെ നവീകരണം എങ്ങുമെത്തിയിട്ടില്ല എന്നത് നാണക്കേടാണ്. മഹാരാജാസ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചിയിലെ മൈതാനം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ തുടരുകയാണ്. നെഹ്‌റു സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള ചെറിയ കടകള്‍ മാറ്റാനുള്ള ശ്രമം ഇനിയുമുണ്ടായിട്ടില്ല. പ്രാദേശിക സംഘാടകരുടെ ഈ മെല്ലെപ്പോക്കു സമീപനം കൊച്ചിക്കു സമ്മാനിക്കുന്നത് വലിയ നിരാശയാണ്. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അനുവദിച്ച മത്സരങ്ങള്‍ പോലും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കാതെ നാം തല താഴ്‌ത്തേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.