ധര്‍മശാലയില്‍ പതറുന്നു
ധര്‍മശാലയില്‍ പതറുന്നു
Sunday, March 26, 2017 10:42 AM IST
ധര്‍മശാല: രണ്ടാം ദിവസം ധര്‍മശാലയില്‍നിന്നു ലഭിച്ച ബൗണ്‍സ് നഥാന്‍ ലയോണ്‍ ശരിക്കും മുതലാക്കി. പന്ത് കുത്തി ഉയരാന്‍ തുടങ്ങിയപ്പോള്‍ ലയോണ്‍ ഇന്ത്യയുടെ മധ്യനിരയെ തകര്‍ക്കുകയും ചെയ്തു. കൈയിലെത്തിയ അവസരങ്ങള്‍ മാറ്റ് റെന്‍ഷോ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ രണ്ടാം ദിനം പൂര്‍ണമായും ഓസ്‌ട്രേലിയയ്‌ക്കൊപ്പമെത്തിയേനെ.
പരമ്പരയില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ബൗണ്‍സ് ലഭിച്ചതും ധര്‍മശാലയിലായിരുന്നു. പിച്ചില്‍നിന്നു സ്വിംഗും ലഭിച്ചു തുടങ്ങി. ലയോണിനു പതുക്കെ പിച്ചില്‍നിന്നു ഗുണം ലഭിച്ചു തുടങ്ങുകയും ചെയ്തു. ചായയ്ക്കു മുമ്പ് വരെ രണ്ടു വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നീണ്ട സ്‌പെല്ലിലൂടെ സ്വന്തമാക്കിയ ഓസീസ് സ്പിന്നര്‍ ലയോണാണ് ഇന്ത്യയെ തകർത്തത്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 300 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. നാലു വിക്കറ്റുകൂടി കൈയിലിരിക്കേ ഓസ്‌ട്രേലിയന്‍ സ്‌കോറിന് 52 റണ്‍സ് പിന്നിലാണ് ഇന്ത്യ. പുറത്താകാതെ നില്‍ക്കുന്ന വൃദ്ധിമാന്‍ സാഹ (10), രവീന്ദ്ര ജഡേജ (16) എന്നിവരിലാണ് ഇന്ത്യ ലീഡ് പ്രതീക്ഷകള്‍.

രാഹുലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് മികച്ച ഇന്നിംഗ്‌സാണു പുറത്തെടുത്തത്. പിന്നീട് പകരക്കാരന്‍ നായകന്‍ അജിങ്ക്യ രഹാനെയും പേസര്‍മാര്‍ക്കെതിരേ മികവ് പുലര്‍ത്തിയപ്പോള്‍ സ്പിന്നര്‍മാരെ കൂടുതല്‍ ആക്രമിക്കാതെ വിടുകയും ചെയ്തു.
റാഞ്ചിയിലെ പ്രകടനത്തോട് ഓര്‍മിപ്പിക്കുംവിധം ബാറ്റ് ചെയ്ത പൂജാര ഓസീസിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ചായയ്ക്കു ശേഷം തിരിച്ചെത്തിയതേ പൂജാര ഓസീസിന്‍റെ ഒന്നാം നമ്പര്‍ ഓഫ്‌സ്പിന്നര്‍ ലയോണിന് ഇരയായി. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയും ആരംഭിച്ചു. ഉച്ചകഴിഞ്ഞു സെഷനില്‍ വീണ നാലു വിക്കറ്റും ലയോണിനായിരുന്നു.

മികച്ച തുടക്കമിട്ട് ഓസീസ്

ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറിന്‍റെ രണ്ടാം പന്തില്‍ മുരളി വിജയിനെ മിഡ് ഓഫില്‍ വാര്‍ണര്‍ വിട്ടുകളഞ്ഞു. പിച്ചില്‍നിന്ന് ഓസീസ് ബൗളര്‍മാര്‍ക്കു ബൗണ്‍സ് ലഭിക്കുകയും ചെയ്തു തുടങ്ങി. ഇതോടെ വിജയും രാഹുലും വിഷമിച്ചു. ഇതോടെ ഹെയ്‌സല്‍വുഡും വിജയും വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. പതിനൊന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ വിജയ് (11) ഹെയ്‌സല്‍വുഡിന്‍റെ പന്തില്‍ മാത്യു വേഡിനു ക്യാച്ച് നല്‍കി. അടുത്ത ഓവറില്‍ കമ്മിന്‍സിന്‍റ പന്തില്‍ രാഹുലിനെ റെന്‍ഷോ വിട്ടുകളഞ്ഞു.

രാഹുല്‍-പൂജാര

ഓസീസ് ബൗളര്‍മാര്‍ മികച്ച പന്തുകള്‍ എറിഞ്ഞു തുടങ്ങിയപ്പോള്‍ സ്‌കോറിംഗ് പതുക്കെയായി. രാഹുലും പൂജാരയും സാവധാനം ബാറ്റ് വീശി ഇന്ത്യയെ ഉച്ചഭക്ഷണം വരെയെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഇരുവരും സ്‌കോറിംഗ് വേഗത്തിലാക്കി. സ്റ്റീവ് ഒകീഫിനെ ബൗണ്ടറി പായിച്ച് രാഹുല്‍ അര്‍ധസെഞ്ചുറി കടന്നു. കളി ഇന്ത്യ നിയന്ത്രണത്തിലാക്കുന്നുവെന്നു മനസിലാക്കിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, കമ്മിന്‍സിനെ തിരിച്ചുവിളിച്ചു. ഇതോടെ ബൗണ്‍സറുകള്‍ രാഹുലിനെതിരേ വരുകയും ചെയ്തു. ഇതുപോലെ വന്ന ഒരു ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള രാഹുലിന്‍റെ (60) ശ്രമം ഡേവിഡ് വാര്‍ണറുടെ കൈകളില്‍ അവസാനിച്ചു. രാഹുല്‍- പൂജാര കൂട്ടുകെട്ടില്‍ 87 റണ്‍സാണു പിറന്നത്.


വെടിക്കെട്ട് തുടക്കമിട്ട് രഹാനെ പക്ഷേ...

ക്രീസിലെത്തിയതേ ഒരു ഫോറും സിക്‌സും പറത്തിക്കൊണ്ട് രഹാനെ തുടങ്ങി. ഇതിനുശേഷം ലയോണും ഒകീഫും പന്തേറില്‍ അച്ചടക്കം പാലിച്ചതോടെ സ്‌കോറിംഗ് ഇഴഞ്ഞു തുടങ്ങി. പൂജാരയും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് കൂടുതല്‍ നഷ്ടമൊന്നുമുണ്ടാക്കാതെ ചായവരെയെത്തിച്ചു. പൂജാര അര്‍ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു.

ചായയ്ക്കുശേഷം

അതുവരെ ബൗളര്‍മാരെ വളരെ ശ്രദ്ധയോടെ നേരിടുകയായിരുന്ന പൂജാരയെ (57) ലയോണ്‍ ചായയ്ക്കുശേഷമുള്ള ഓവറിന്‍റ അവസാന പന്തില്‍ പീറ്റർ ഹാന്‍ഡ്‌സ്‌കോമ്പിന്‍റെ കൈകളിലെത്തിച്ചു. പൂജാര-രഹാനെ സഖ്യം 49 റണ്‍സിന്‍റെ കൂട്ടുകെട്ടാണു സ്ഥാപിച്ചത്. ഓസ്‌ട്രേലിയ കാത്തിരുന്ന വിക്കറ്റ് അങ്ങനെ ലഭിച്ചു. പരമ്പരയില്‍ മികവിലെത്താന്‍ ബുദ്ധിമുട്ടുന്ന കരുണ്‍ നായര്‍ക്കും (5) ക്രീസില്‍ അധികം ആയുസില്ലായിരുന്നു. ലയോണിന്‍റെ പന്തില്‍ വേഡിനു ക്യാച്ച്.

പിന്നെ രഹാനെയും ലയോണും തമ്മിലായിരുന്നു പോരാട്ടം. മികച്ച പന്തുകളിലൂടെ ഓസീസ് സ്പിന്നര്‍ ഇന്ത്യന്‍ നായകനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ അശ്വിനും രഹാനെയും പ്രതിരോധിച്ചും ഒപ്പം ചെറിയതോതില്‍ ആക്രമിച്ചും കളിച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡിനു ജീവന്‍ വച്ചു. ഈ അഞ്ചാം വിക്കറ്റ് സഖ്യം 49 റണ്‍സാണു സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. നിര്‍ണായകമായ ഈ സഖ്യം രഹാനെയെ (46) സ്ലിപ്പില്‍ സ്മിത്തിന്‍റെ കൈകളിലെത്തിച്ചുകൊണ്ട് ലയോണ്‍ തകര്‍ത്തു. അധികം വൈകാതെ അതുവരെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത അശ്വിനെ (30) വിക്കറ്റിനു മുന്നില്‍ കുരുക്കി ലയോണ്‍ സ്വന്തമാക്കി. ഇതിനുശേഷം രണ്ടു സിക്‌സുകള്‍ പറത്തിയ ജഡേജ ഇന്ത്യന്‍ ആരാധകര്‍ക്ക് രണ്ടാം ദിവസത്തിന്‍റെ അവസാനം നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കി.

63 വിക്കറ്റുകളുമായി ലയോൺ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഓസീസ് സ്പിന്നര്‍. 14 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം.

സ്കോർബോർഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 300

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്
രാഹുല്‍ സി വാര്‍ണര്‍ ബി കമ്മിന്‍സ് 60, വിജയ് സി വേഡ് ബി ഹെയ്‌സല്‍വുഡ്, പൂജാര സി ഹാന്‍ഡ്‌സ്‌കോംബ് ബി ലയോണ്‍ 57, രഹാനെ സി സ്മിത്ത് ബി ലയോണ്‍ 46, കരുണ്‍ നായര്‍ സി വേഡ് ബി ലയോണ്‍ 5, അശ്വിന്‍ എല്‍ബിഡബ്ല്യു ബി ലയോണ്‍ 30, സാഹ നോട്ടൗട്ട് 10, ജഡേജ നോട്ടൗട്ട് 16, എക്‌സ്ട്രാസ് 13, ആകെ 91 ഓവറില്‍ ആറു വിക്കറ്റിന് 248.

ബൗളിംഗ്
ഹെയ്‌സല്‍വുഡ് 18-6-40-1, കമ്മിന്‍സ് 21-5-59-1, ലയോണ്‍ 28-5-67-4, ഒകീഫ് 24-4-69-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.