ഇന്ത്യക്കു ചരിത്ര ജയം
ഇന്ത്യക്കു ചരിത്ര ജയം
Wednesday, March 22, 2017 11:51 AM IST
പനാംപെൻ (കംബോഡിയ): കംബോഡിയയ്‌ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ചരിത്ര ജയം. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് ഇന്ത്യ എവേ മത്സരത്തില്‍ ജയം നേടുന്നത്. രണ്ടിന് എതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. 2005 ജൂണിലാണ് ഇന്ത്യ അവസാനമായി എവേ പോരാട്ടത്തില്‍ വെന്നിക്കൊടി പാറിച്ചത്.

സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സന്തോഷ് ജിന്‍ഗന്‍ എന്നിവരാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യംകണ്ടത്. പകരക്കാരായി ഇറങ്ങിയ ജെജെയും ജിന്‍ഗനും രണ്ടാം പകുതിയെ അവിസ്മരണീയമാക്കി. എന്നാല്‍, മത്സരത്തിനിടെ മലയാളി താരം സി.കെ. വിനീത് പരിക്കേറ്റ് പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി. 28ന് ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരേ ഇറങ്ങുമ്പോള്‍ വിനീതിനെ കരയ്ക്കിരുത്തേണ്ടിവന്നാല്‍ അത് കനത്ത തിരിച്ചടിയാകും.

ആദ്യ പകുതിയില്‍ 1-1ന് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ വിജയ ഗോളെത്തിയത്. രണ്ടു പേര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു. മലയാളി താരം അനസ് എടത്തൊടികയും മിലന്‍ സിംഗും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 512മത്തെയും 513മത്തെയും കളിക്കാരായി. ഇടവേളയില്‍ ഇന്ത്യ ഇറക്കിയ രണ്ടു പകരക്കാരായ ജെജെയും ജിന്‍ഗനുമാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍റെ പ്രതീക്ഷ കാത്തത്. ഇരുവരുടെയും ഗോളുകളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. അവസാന മിനിറ്റുകളില്‍ കംബോഡിയ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഇന്ത്യയുടെ ജയത്തെ തടയാനായില്ല.

70,000ത്തോളം വരുന്ന സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിച്ച കംബോഡിയ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ 36-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. യുജെന്‍സണ്‍ ലിംഗ്‌ദോയുടെ കോര്‍ണര്‍ കംബോഡിയന്‍ ഗോള്‍കീപ്പര്‍ സെറെയുടെ കൈയിലൂടെ വഴുതി. ഒഴിഞ്ഞ വലയിലേക്കു പന്തെത്തിക്കാന്‍ ഛേത്രിക്ക് കാലു വയ്ക്കുകയേ വേണ്ടിയിരുന്നുള്ളൂ. ലീഡിനു പക്ഷേ ഒരു മിനിറ്റ് മാത്രം ആയുസ്. ലബോര്‍വി ഖുവോണ്‍ ഇന്ത്യയുടെ രണ്ടു സെന്‍ട്രല്‍ ഡിഫൻഡര്‍മാരെ കടന്ന് വല കുലുക്കി. ഇന്ത്യ-1, കംബോഡിയ -1.


രണ്ടാം പകുതിയില്‍ ഇന്ത്യ വേഗം ആക്രമണത്തിലേക്കു കടന്നു. ഇതിന്‍റെ ഫലം പകരക്കാരനായി മുന്നേറ്റനിരയില്‍ ഇറക്കിയ ജെജെയിലൂടെ വരുകയും ചെയ്തു. കളി തുടങ്ങി നാലു മിനിറ്റായപ്പോള്‍ ഇന്ത്യ ലീഡിലേക്കു തിരിച്ചെത്തി. പന്തുമായി ഇടതു വിംഗിലൂടെ ഓടിയ ജാക്കിചന്ദ് സിംഗ് പ്രതിരോധക്കാര്‍ക്കിടയിലൂടെ പന്ത് ജെജെയ്ക്കു നല്കി. ഒരു പിഴവും കൂടാതെ ജെജെ മുന്നോട്ടു കടന്നു നിന്ന ഗോളിയെ കടന്ന് നിറയൊഴിച്ചു. ഇന്ത്യ 2-1ന് മുന്നില്‍. 54-ാം മിനിറ്റില്‍ ഇന്ത്യ കോര്‍ണര്‍ വിജയിച്ചു. യൂജിന്‍സണ്‍ എടുത്ത കിക്കിനായി മാര്‍ക്കിംഗ് ഒന്നും ഇല്ലാതെ നിന്ന ജിന്‍ഗന്‍ ഉയര്‍ന്നു ചാടി കരുത്തുറ്റ ഹെഡറിലൂടെ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. ഇതിനുശേഷം ആതിഥേയര്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു.
62-ാം മിനിറ്റില്‍ വതാനാക ചാന്‍ ബോക്‌സിനു വെളിയില്‍നിന്നെടുത്ത അടി തടുക്കാന്‍ ഗുര്‍പ്രീത് സിംഗിനായില്ല പന്ത് വലയില്‍. ഇതോടെ മത്സരം കൂടുതല്‍ മുറുകി. സമനിലയ്ക്കായി കംബോഡിയ ഇന്ത്യ ബോക്‌സിലേക്കു കടന്നെത്തിക്കൊണ്ടിരുന്നു. പ്രതിരോധം ശക്തമാക്കി സന്ദര്‍ശകര്‍ ആതിഥേയരുടെ സമനില മോഹങ്ങള്‍ കെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.