അഗ്വേറോ സിറ്റിയെ രക്ഷിച്ചു
അഗ്വേറോ സിറ്റിയെ രക്ഷിച്ചു
Monday, March 20, 2017 11:46 AM IST
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും പോയിന്‍റ് പങ്കുവച്ചു. സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു. മുന്‍ സിറ്റി താരം ജയിംസ് മില്‍നര്‍ ലിവര്‍പൂളിനെ 51-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിച്ചു. പക്ഷേ സെര്‍ജിയോ അഗ്വേറോയുടെ 69-ാം മിനിറ്റിലെ ഗോള്‍ മത്സരം സമനിലയാക്കി. സിറ്റിക്കുവേണ്ടി അര്‍ജന്‍റൈന്‍ താരത്തിന്‍റെ ഈ സീസണിലെ 25-ാം ഗോളായിരുന്നു. ഇതിനുശേഷം വിജയഗോള്‍ നേടാന്‍ ഇരുടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലം കണ്ടില്ല. സിറ്റിയുടെ ഭാഗത്തുനിന്നാണ് നീക്കങ്ങള്‍ കൂടുതലുണ്ടായത്. കെവിന്‍ ഡി ബ്രുയിന്‍റെ അടി പോസ്റ്റില്‍ തട്ടി തെറിച്ചു. അവസന നിമിഷങ്ങളില്‍ അഗ്വേറോയ്ക്കും രണ്ടവസരങ്ങള്‍ ലഭിച്ചിരുന്നു.

മത്സരത്തില്‍ സിറ്റി ഗോള്‍കീപ്പര്‍ വില്ലി കബാലെറോയാണ് കൂടുതല്‍ സമ്മര്‍ദം അനുഭവിച്ചത്. 57 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്‍റ്് കുറവുള്ള ലിവര്‍പൂള്‍ നാലാമതും.

ആദ്യപകുതി കനത്ത മഴയോടെയാണ് തുടങ്ങിയത്. ഇരുടീമും തുടക്കം മുതലേ ആക്രമണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ട് തന്നെ ഫൗളുകളും തുടക്കത്തിലേ കണ്ടു തുടങ്ങി. ലിവര്‍പൂളിന്‍റെ എമറെ കാനിന്‍റെ തോളില്‍ പിടിച്ചുവലിച്ചിട്ട് യായ ടുറോ മാരകമായി ഫൗള്‍ ചെയ്തു. ഇതിനൊപ്പം ടച്ച് ലൈനില്‍ രണ്ടു ടീമിന്‍റെ പരിശീലകരായ പെപ് ഗാര്‍ഡിയോളയും യുര്‍ഗന്‍ ക്ലോപ്പും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. റഫറി ഇടപെട്ട് ഇരുവരെയും സമാധാനിപ്പിച്ചു.


ഡേവിഡ് സില്‍വിയിലൂടെയാണ് സിറ്റിയുടെ മുന്‍നിരയിലേക്കു പന്തുകള്‍ എത്തിക്കൊണ്ടിരുന്നത്. തന്‍റെ മുന്‍ ക്ലബ്ബിനെതിരേ മികച്ച പ്രകടനം നടത്തിയ റഹീം സ്റ്റെര്‍ലിംഗ് പന്തുമായി പലപ്പോഴും ലിവര്‍ഗോള്‍ മുഖത്ത് കടന്നെങ്കിലും ഓഫ് സൈഡ് കെണി താരത്തിന് ഗോള്‍ നേടാന്‍ തടസമായി. സിറ്റിയുടെ രണ്ടു പെനാല്‍റ്റി അപ്പീലുകള്‍ റഫറി നിഷേധിച്ചു. ബോക്‌സിനുള്ളില്‍വച്ച് അഗ്വേറോയെ ജോയല്‍ മാറ്റിപ് വീഴ്ത്തിയതിനും സ്റ്റെര്‍ലിംഗിനെ മില്‍നര്‍ വീഴ്ത്തിയതിനുമായിരുന്നു അപ്പീലുകള്‍. ലിവര്‍പൂളും രണ്ടു സ്‌പോട് കിക്ക് അപ്പീലുകള്‍ നടത്തിയെങ്കിലും അതും നിഷേധിച്ചു. റോബര്‍ട്ട് ഫിര്‍മിനോയും ആദം ലല്ലാനയുടെയും ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് കബാലെറോ മികച്ച പ്രകടനം നടത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ പെനാല്‍റ്റി വലയിലാക്കി ലീഡ് നേടി. ഗെയ്‌ൽ ക്ലിച്ചി ഫിര്‍മിനോയുടെ മുകളിലൂടെ ചാടി ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി കിക്ക്. സിറ്റിയുടെ സമനില ഗോള്‍ ഡി ബ്രുയിന്‍റെ മികച്ച നീക്കത്തില്‍നിന്നായിരുന്നു. ഡി ബ്രുയിന്‍റെ ക്രോസില്‍നിന്ന് അഗ്വേറോ വലകുലുക്കി.

മറ്റൊരു മത്സരത്തില്‍ ടോട്ടനം 2-1ന് സതാംപട്‌ണെ തോല്‍പ്പിച്ചു. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (14), ഡെലെ അലി (33 പെനാല്‍റ്റി) എന്നിവരിലൂടെ ടോട്ടനം അദ്യ പകുതിയിലേ മുന്നിലെത്തിയിരുന്നു. 52-ാം മിനിറ്റില്‍ ജയിംസ് വാര്‍ഡ് പ്രോവ്‌സ് ഒരു ഗോള്‍ മടക്കി. 59 പോയിന്‍റുമായി ടോട്ടനം രണ്ടാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.