സന്തോഷ് ട്രോഫി: കേരളം - ഗോവ സെമി
സന്തോഷ് ട്രോഫി:  കേരളം - ഗോവ സെമി
Monday, March 20, 2017 11:46 AM IST
മഡ്ഗാവ്: സന്തോഷ് ട്രോഫി സെമിയില്‍ കേരളത്തിന്‍റെ എതിരാളി ഗോവ. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി ഗോവ മുന്നേറിയതോടെയാണ് കേരളത്തിന്‍റെ എതിരാളി ഗോവയായത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയത്. ഗോവയ്ക്ക് നാലു മത്സരങ്ങളില്‍നിന്ന് രണ്ടു വിജയവും രണ്ടു സമനിലയുമടക്കം എട്ടു പോയിന്‍റുണ്ട്.

ജയിച്ചാല്‍ സെമിയിലെത്തും എന്ന സ്ഥിതിയില്‍ കളത്തിലിറങ്ങിയ സര്‍വീസസ് ഒരു ഗോളിനു മുന്നില്‍നിന്ന ശേഷമാണ് പരാജയം നുണഞ്ഞത്. എട്ടാം മിനിറ്റില്‍ അര്‍ജുന്‍ ടുഡുവിലൂടെ സര്‍വീസസ് മുന്നിലെത്തി. എന്നാല്‍, കളിതീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ, 82-ാം മിനിറ്റില്‍ അകേരാജ് മാര്‍ട്ടിനും 89-ാം മിനിറ്റില്‍ കജേറ്റാന്‍ ഫെര്‍ണാണ്ടസും ഗോവയ്ക്കായി തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ അമിതമായി പ്രതിരോധത്തിലേക്കു വലിഞ്ഞതാണ് സര്‍വീസസിനു തിരിച്ചടിയായത്.


മറ്റൊരു മത്സരത്തില്‍ ബംഗാള്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാമതായി. എട്ടാം മിനിറ്റില്‍ ഷായ്‌കോം റെനാള്‍ഡ് സിംഗും 84-ാം മിനിറ്റില്‍ മാന്‍വീര്‍ സിംഗും ബംഗാളിനായി ഗോള്‍ നേടി. നാലു കളികളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്‍റാണ് ബംഗാളിനുള്ളത്. മൂന്നു പോയിന്‍റ് വീതമുള്ള മേഘാലയയും സര്‍വീസസും പുറത്തായി.

ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്്ട്രയുമായി കൊമ്പുകോര്‍ക്കും. വിജയിച്ചാല്‍ മഹാരാഷ്്ട്രയ്ക്ക് സെമിയിലെത്താം. മുന്‍നിര താരങ്ങള്‍ക്കു വിശ്രമമനുവദിച്ച് സൈഡ്‌ബെഞ്ച് താരങ്ങളെ ഇന്നു കേരളം കളത്തിലിറക്കിയേക്കും. രണ്ടു വിജയവും ഒരു സമനിലയുമായാണ് കേരളം സെമിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.