നൂറാം ടെസ്റ്റില്‍ ബംഗ്ലാദേശിനു ചരിത്രവിജയം
നൂറാം ടെസ്റ്റില്‍ ബംഗ്ലാദേശിനു ചരിത്രവിജയം
Sunday, March 19, 2017 10:36 AM IST
കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ചരിത്രംകുറിച്ചു. ബംഗ്ലാദേശിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 100-ാം ടെസ്റ്റില്‍ അവര്‍ക്കു വിജയം. ശ്രീലങ്കയെ നാലു വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. സ്‌കോര്‍: ശ്രീലങ്ക 338,319. ബംഗ്ലാദേശ് 467, ആറിന് 191.

രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 82 റണ്‍സ് നേടിയ തമിം ഇകാബാലിന്‍റെ മികച്ച പ്രകടനമാണ് ബംഗ്ലാദേശിന് ചരിത്രവിജയമൊരുക്കിയത്. മൂന്നാം വിക്കറ്റില്‍ ഷാബിര്‍ റഹ്‌മാനുമൊത്ത് (41) 109 റണ്‍സിന്‍റെ കൂട്ടുകെട്ട് തമിം ഇക്ബാല്‍ പടുത്തുയര്‍ത്തിയത് ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണായകമായി. തമിമിന്‍റെ 22-ാം അര്‍ധസെഞ്ചുറിയാണിത്.

ബംഗ്ലാദേശ് വിജയത്തോടടുക്കവേ നാലു വിക്കറ്റുകള്‍ അധികം ഇടവേളകളില്ലാതെ ശ്രീലങ്ക സ്വന്തമാക്കിയെങ്കിലും അതൊന്നും ബംഗ്ലാദേശിനെ തളര്‍ത്തിയില്ല. ആദ്യ ഇന്നിംഗ്‌സില്‍ 129 റണ്‍സിന്‍റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയതാണ് ബംഗ്ലാദേശിനു കരുത്തായത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക ശക്തമായി തിരിച്ചുവന്ന് ഭേദപ്പെട്ട ലീഡ് സ്വന്തമാക്കിയെങ്കിലും അതു മറികടക്കാനുള്ള ശേഷി ബംഗ്ലാകടുവകള്‍ക്കുണ്ടായിരുന്നു.

രണ്ടിന് 22 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ തമിമും ഷാബിര്‍ റഹ്‌മാനും ചേര്‍ന്ന് കരയ്ക്കടുപ്പിക്കുകയായിരുന്നു. 22 റണ്‍സെടുത്ത നായകന്‍ മുഷ്ഫിക്കര്‍ റഹിം പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കു വേണ്ടി രംഗണ ഹെറാത്തും ദില്‍റുവാന്‍ പെരേരയും മൂന്നു വിക്കറ്റ് വീതം നേടി. വിജയത്തോടെ രണ്ടു മത്സര പരമ്പര 1-1 സമനിലയിലായി. മാന്‍ ഓഫ് ദ മാച്ചായി തമിം ഇക്ബാലും മാന്‍ ഓഫ് ദ സീരീസായി ഷക്കീബ് അല്‍ ഹസനും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.