സന്തോഷ് ട്രോഫി ഫുട്ബോൾ; ഇഞ്ചുറി പറ്റാതെ കേരളം
സന്തോഷ് ട്രോഫി ഫുട്ബോൾ; ഇഞ്ചുറി പറ്റാതെ കേരളം
Friday, March 17, 2017 11:38 AM IST
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ജയത്തോളം വിലമതിക്കുന്ന സമനില. ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെതിനെ 89 മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നില്‍ നിന്നശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് കേരളം സമനില പിടിച്ചുവാങ്ങിയത്. മുഹമ്മദ് പാറക്കോട്ടിലിന്‍റെ ഇരട്ടഗോളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു സമനില സമ്മാനിച്ച രണ്ടാം ഗോള്‍ മുഹമ്മദ് നേടിയത്.
റെയില്‍വേസിനെതിരേ ഇറങ്ങിയ ടീമില്‍നിന്ന് മൂന്നു മാറ്റങ്ങളുമായാണ് കേരളം കളത്തിലെത്തിയത്. പ്രതിരോധനിരയില്‍ ലിജോയ്ക്കും നിഷോണിനും പകരം നജേഷും രാഹുല്‍ വി. രാജും ആദ്യ പതിനൊന്നില്‍ ഇറങ്ങി. മധ്യനിരയില്‍ ജിജോ ജോസഫിനെ കരയ്ക്കിരുത്തി സഹല്‍ അബ്ദുസമദിനെ പരിശീലകന്‍ വി.പി. ഷാജി കളത്തിലിറക്കി.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് നാലു തവണയും വല കുലുങ്ങിയത്.49 മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന കേരളത്തിന് ഇരുട്ടടിയായി ഷെറിന്‍ സാന്‍റെ സെല്‍ഫ് ഗോള്‍. അതുവരെ ഉണ്ടായിരുന്ന പോരാട്ടവീര്യം പതുക്കെ ചോരുമെന്നു തോന്നിപ്പിച്ച നിമിഷങ്ങള്‍. 56-ാം മിനിറ്റില്‍ പഞ്ചാബ് ലീഡ് 2-0 ആക്കി. മന്‍വീര്‍ സിംഗിന്‍റെ വകയായിരുന്നു പഞ്ചാബിന്‍റെ ഗോള്‍.


രണ്ടു ഗോളിനു പിന്നിലായതോടെ ഗോള്‍ മടക്കാനുള്ള തീവ്രശ്രമത്തിലായി കേരളം. എന്നാല്‍, അതിനുള്ള കാത്തിരിപ്പ് 89-ാം മിനിറ്റുവരെ നീണ്ടു. തോല്‍വി മുന്നില്‍ക്കണ്ട കേരളത്തിനായി 89-ാം മിനിറ്റില്‍ മുഹമ്മദ് ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് രണ്ടാം ഗോളും സമനിലയും കേരളത്തിനു സമ്മാനിച്ചു.

ആദ്യ മത്സരത്തില്‍ കേരളം റെയില്‍വേസിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.