സ്വയം കുഴിച്ച കുഴിയിൽ സിറ്റി
സ്വയം കുഴിച്ച കുഴിയിൽ സിറ്റി
Thursday, March 16, 2017 11:37 AM IST
മോണക്കോ: ബാഴ്‌സലോണ ന്യൂകാമ്പില്‍ പാരീ സാന്‍ ഷെര്‍മയിനെ തകര്‍ത്തതുപോലെ മോണക്കോ സ്വന്തം സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയം നേടി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്വേറോ നഷ്ടമാക്കിയ മൂന്നു സുവര്‍ണാവസരങ്ങള്‍ സിറ്റിയുടെ തോല്‍വിക്കു കാരണമായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധത്തിന്‍റെ പാളിച്ച മുതലെടുത്ത മോണക്കോ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ 3-1ന്‍റെ ജയം നേടി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നേടിയ മൂന്ന് എവേ ഗോളുകളാണ് മോണക്കോയെ ക്വാര്‍ട്ടറിലെത്തിച്ചത്. ഇരുപാദങ്ങളിലുമായി 6-6ന്‍റെ സമനില. ആദ്യപാദത്തില്‍ 5-3ന് സിറ്റി ജയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യ പാദത്തില്‍ അഞ്ചു ഗോളടിച്ച ശേഷം പരാജയപ്പെടുന്ന ആദ്യ ടീമാണ് സിറ്റി.

ആദ്യ പകുതിയില്‍ കെയ്‌ലിന്‍ എംബാപെയും ഫാബിഞ്ഞോയും നേടിയ ഗോളുകള്‍ മോണക്കോയെ മുന്നിലെത്തിച്ചു. എന്നാല്‍ ലെറോയ് സെയ്ന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിച്ചപ്പോള്‍ സിറ്റി അഗ്രഗേറ്റില്‍ മുന്നിലെത്തി. മുഴുവന്‍ സമയം തീരാന്‍ 13 മിനിറ്റുള്ളപ്പോള്‍ ടിമോ ബകായോകോയുടെ ഹെഡറിലൂടെ മോണക്കോ വിജയം നേടി. മോണക്കോയാണെങ്കില്‍ സൂപ്പര്‍ താരം റാഡമേല്‍ ഫാല്‍ക്കോവയെ അരക്കെട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പുറത്തിരുത്തിയാണ് ഇറങ്ങിയത്.

പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളുടെ പാളിച്ച എടുത്തുകാട്ടിയ മത്സരമായിരുന്നു. ഒരു സമനില കൊണ്ടു പോലും സിറ്റിക്ക് ക്വാര്‍ട്ടറിലെത്താമായിരുന്നു. എന്നാല്‍ മോണക്കോയില്‍ എല്ലാം പൊളിഞ്ഞു. ശക്തമായ ആക്രമണനിരയെയാണ് സിറ്റി പരിശീലകന്‍ അണിനിരത്തിയത്. ഫോമിലുള്ള യായ ടുറേയെ ബെഞ്ചിലിരുത്തിയ തീരുമാനംതന്നെ തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഇതോടെ മധ്യനിരയില്‍ സിറ്റിയുടെ കളി പൊളിഞ്ഞു. ഫെര്‍ണാണ്ടീഞ്ഞോ മാത്രമായിരുന്നു ഏക സ്‌പെഷലിസ്റ്റ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍. മൂന്ന് എവേ ഗോള്‍ മോണക്കോയ്ക്ക് ആക്രമിച്ചു കളിച്ചാല്‍ വിജയം നേടാമെന്ന മോഹം നല്‍കി. അതുകൊണ്ട് തുടക്കം മുതലേ പന്തിന്‍റെ നിയന്ത്രണം ഫ്രഞ്ച് ലീഗ് വണ്‍ ഒന്നാം സ്ഥാനക്കാര്‍ നേടിയെടുത്തു. ഫാല്‍ക്കോവയുടെ അഭാവത്തില്‍ കൗമാരതാരം എംബാപെയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. ഈ 18കാരന്‍റെ അടി വില്ലി കബാലെറോ തുടക്കത്തിലേ രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ ഗോള്‍ വന്നു. ബെഞ്ചമിന്‍ മെന്‍ഡിയുടെ അടി സിറ്റി സിറ്റിയുടെ പ്രതിരോധത്തില്‍ തട്ടി കോര്‍ണറായി. കിക്ക് ഇടതുപാര്‍ശ്വത്തുനിന്ന ബെര്‍ണാര്‍ഡ് സില്‍വയിലേക്ക്. സില്‍വയുടെ മികച്ചൊരു ക്രോസില്‍നിന്ന് ക്ലോസ് റേഞ്ചില്‍നിന്ന എംബാപെ വല കുലുക്കി. 29-ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നു. മെന്‍ഡിയുടെ പാസില്‍നിന്ന് ഫാഞ്ചിഞ്ഞോ പെനാല്‍റ്റി സ്‌പോട്ടിനരികില്‍നിന്ന് വല കുലുക്കി.


രണ്ടാം പകുതിയില്‍ സിറ്റി ഭേദപ്പെട്ടതായി തോന്നിച്ചു. 56-ാം മിനിറ്റില്‍ സിറ്റിക്കു നല്ലൊരു അവസരം ലഭിച്ചതാണ്. എന്നാല്‍ അഗ്വേറോയുടെ കിക്ക് മോണക്കോ പ്രതിരോധം ആന്ദ്രെ റാഗി ക്ലിയര്‍ ചെയ്തു. അധികം വൈകാതെ അര്‍ജന്‍റൈന്‍ താരം രണ്ടാമത്തെ അവസരവും നഷ്ടമാക്കി. അഗ്വേറോയുടെ ക്ലോസ് റേഞ്ച് മുകളിലൂടെ പറന്നു. 65-ാം മിനിറ്റില്‍ അഗ്വേറോ അടുത്ത അവസരവും നശിപ്പിച്ചു. ഫെര്‍ണാണ്ടീഞ്ഞോയും ഡേവിഡ് സില്‍വയും ഒരുക്കിയ അവസരം അഗ്വേറോ വലയിലേക്കു നീട്ടിയെങ്കിലും ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ച് തട്ടിത്തെറിപ്പിച്ചു.

71-ാം മിനിറ്റില്‍ സേനിലൂടെ ആതിഥേയര്‍ തിരിച്ചടിച്ചു. അഗ്രഗേറ്റ് ലീഡില്‍ സിറ്റി മുന്നിലെത്തി. തളരാന്‍ കൂട്ടാക്കാതിരുന്ന മോണക്കോയില്‍നിന്ന് 77-ാം മിനിറ്റില്‍ വിജയ ഗോളെത്തി. ബകായോകോയുടെ ഹെഡറില്‍ മോണക്കോ വിജയം സ്വന്തമാക്കി.

അത്‌ലറ്റിക്കോ ക്വാർട്ടറിൽ

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് തുടര്‍ച്ചയായ അഞ്ചാം സീസണിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്വന്തം വിസെന്‍റ് കാല്‍ഡെറോണില്‍ വച്ച് ബെയര്‍ ലെവര്‍കൂസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് അത്‌ലറ്റിക്കോ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ 4-2ന് ജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.