സല്യൂട്ട് സ്മിത്ത്
സല്യൂട്ട് സ്മിത്ത്
Thursday, March 16, 2017 11:37 AM IST
ബാറ്റിംഗ് അതീവ ദുഷ്‌കരമായ പിച്ചുകളില്‍ രണ്ട് സെഞ്ചുറി, അതും അഞ്ച് ഇന്നിംഗ്‌സുകളില്‍നിന്നായി. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഏതൊരു വിദേശ താരവും ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് സ്മിത്തിന്‍റെ അപൂര്‍വ നേട്ടം.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പോലും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട ആദ്യ ടെസ്റ്റില്‍ പൂന പിച്ചിലായിരുന്നു പരമ്പരയിലെ സ്മിത്തിന്‍റെ ആദ്യസെഞ്ചുറി. ബംഗളൂരുവിലും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ പോകുന്ന ഒരു പ്രകടനം സ്മിത്തില്‍നിന്നുണ്ടായില്ല. പരമ്പരയില്‍ സ്മിത്ത് ഒഴികേ മറ്റ് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല എന്നതും പരിഗണിക്കുമ്പോള്‍ സ്മത്തിന്‍റെ മികവ് അനുപമമാണ്.

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തുന്ന ടീമുകളുടെ നായകന്മാരില്‍ അപൂര്‍വ നേട്ടവുമായി സ്മിത്ത് കുതിക്കുകയാണ്. ഇന്നലത്തെ പ്രകടനത്തോടെ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സും തികച്ചു.

കണക്കിലെ സ്മിത്ത്

*04 / ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുള്ള ടീമുകളുടെ നായകന്മാര്‍ രണ്ടോ അതിലധികമോ സെഞ്ചുറി നേടുന്നത് ഇതു നാലാം തവണ മാത്രമാണ്. 1974ലും 1983ലും വിന്‍ഡിസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക് 2012ല്‍ രണ്ട് സെഞ്ചുറി നേടിയിരുന്നു.


*97 / സ്റ്റീവ് സ്മിത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ്. 53 ടെസ്റ്റുകളിലെ 97 ഇന്നിംഗ്‌സുകളില്‍നിന്നാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. 56 ഇന്നിംഗ്‌സുകളില്‍നിന്ന് 5000 പിന്നിട്ട സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. 95 ഇന്നിംഗ്‌സുകളില്‍നിന്ന് 5000 കടന്ന മാത്യു ഹെയ്ഡനാണു രണ്ടാമത്. എന്നാല്‍, ലോകതാരങ്ങളുടെ കണക്കെടുത്താല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സുനില്‍ ഗാവസ്‌കറാണ്. 52 ടെസ്റ്റുകളില്‍നിന്നാണ് ഗാവസ്‌കര്‍ ഈ നേട്ടം കൈവരിച്ചത്. 5000 റണ്‍സ് തികച്ചവരിലെ ശരാശരിയുടെ കാര്യത്തില്‍ ലോകത്തെ മികച്ച മൂന്നാമത്തെ താരം കൂടിയാണ് സ്മിത്ത്. ബ്രാഡ്മാനും (97.94) വാലി ഹാമണ്ടുമാണ് (61.61) മുന്നിലുള്ളത്. സ്മിത്തിന്‍റെ ശരാശരി 60.73 ആണ്.

*157 / സ്മിത്ത് - മാക്‌സ് വെല്‍ സഖ്യത്തിന്‍റെ കൂട്ടുകെട്ട്. ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുള്ള ഓസീസ് ടീമിന്‍റെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് പ്രകടനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.