ഷേക്സ്പിയറുടെ മിഡ്സമ്മർ നൈറ്റ്ഡ്രീം
ഷേക്സ്പിയറുടെ മിഡ്സമ്മർ നൈറ്റ്ഡ്രീം
Wednesday, March 15, 2017 11:29 AM IST
ലീസ്റ്റർസിറ്റി: വിശ്വസാഹിത്യ സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറുടെ പ്രശസ്തമായ നാടകമാണ് മിഡ്സമ്മർ നൈറ്റ് ഡ്രീം. അതുപോലെ ഒരു സ്വപ്നനേട്ടത്തിലാണ് ലീസ്റ്റർ സിറ്റിയുടെ ഷേക്സ്പിയർ.

ക്ലൗഡിയോ റെനിയേരിയിൽനിന്ന് പരിശീലകസ്ഥാനമേറ്റെടുത്ത ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിൽത്തന്നെ ഷേക്‌സ്പിയറുടെ മികവ് ലീസ്റ്റര്‍ സിറ്റിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനിലെത്തിച്ചു.

ലീസ്റ്ററിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ക്ലോഡിയോ റെനിയേരിക്കു പകരമായി മൂന്നാഴ്ചയ്ക്കുശേഷം സ്ഥാനമേറ്റെടുത്ത ക്രെയ്ഗ് ഷേക്‌സ്പിയറിനു തുടര്‍ച്ചയായ മൂന്നാം ജയവും നേടാനായി. ലീസ്റ്ററിന്‍റെ സ്വന്തം കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ സെവിയ്യയെ 2-0ന് തകര്‍ത്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറിലെത്തി ചരിത്രം സൃഷ്ടിച്ചു. ഇരുപാദങ്ങളിലുമായി ലീസ്റ്ററിന് 3-2ന്‍റെ അഗ്രഗേറ്റ് ജയം.

വെസ് മോര്‍ഗനും (27) മാര്‍ക് അല്‍ബ്രൈറ്റണു(54)മാണ് ഗോള്‍ നേടിയപ്പോള്‍ കാസ്പര്‍ ഷ്‌മൈക്കില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തി താരമായി. സെവിയ്യയുടെ സമീര്‍ നസ്രി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തു.

സെവിയ്യയ്ക്കായിരുന്നു മത്സരത്തിലെ ആദ്യ അവസരം. നസ്രിയുടെ കരുത്തേറിയ ഷോട്ട് പോസ്റ്റിനോടു ചേര്‍ന്ന് ഷ്‌മൈക്കിള്‍ രക്ഷിച്ചു. 17-ാം മിനിറ്റില്‍ നസ്രി ആദ്യ മഞ്ഞക്കാര്‍ഡ് ലീസ്റ്ററിന്‍റെ വില്‍ഫ്രഡ് എന്‍ദിദിയെ തൊഴിച്ചതിനു കണ്ടു. ഫ്രീകിക്കില്‍നിന്നു ലഭിച്ച പന്ത് റിയാദ് മെഹ്‌റസ് ബോക്‌സിന്‍റെ മൂലയില്‍നിന്ന മോര്‍ഗനിലേക്കു നല്‍കി. മോര്‍ഗന്‍റെ ക്ലോസ് റേഞ്ചര്‍ വലയുടെ വലതുമൂലയില്‍ തറച്ചു.

ഈ ഗോള്‍ മാത്രം മതിയായിരുന്നു ലീസ്റ്ററിന് ജയം ഉറപ്പാക്കാന്‍. കാരണം സെവിയ്യയില്‍ ജെയ്മി വാര്‍ഡിയിലൂടെ ലീസ്റ്റര്‍ നിര്‍ണായകമായ എവേ ഗോള്‍ നേടിയിരുന്നു. ലീസ്റ്ററിന്‍റെ മുന്നേറ്റം പലപ്പോഴും സെവിയ്യയുടെ മധ്യനിരയെ തകര്‍ത്തു.

രണ്ടാം പകുതിയില്‍ സെവിയ്യ മികച്ച തുടക്കമിട്ടു. 53-ാം സെര്‍ജിയോ എസ്‌കോറെഡോയുടെ കനത്ത അടി ക്രോസ് ബാറില്‍ തട്ടി പോകുന്നത്. വിശ്വസിക്കാനാവാതെ സെവിയ്യതാരങ്ങള്‍ നോക്കിനിന്നു. ഇതോടെ ലീസ്റ്ററിനു ആശ്വാസവുമായി. ഒരു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ ലീസ്റ്റര്‍ ലീഡ് ഉയര്‍ത്തി. നീണ്ട ഒരു ത്രോയിലൂടെ ക്രിസ്റ്റിയന്‍ ഫുഷസ് ഷിന്‍ജി ഒകാസാകിയെ കണ്ടെത്തി. ജപ്പാനീസ് ദേശീയതാരം ഒകാസാക്കിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തു വീണത് മെഹ്‌റസിന്‍റെ മുന്നില്‍. അള്‍ജീരിയന്‍ താരം പന്ത് ജാപ്പനീസ് താരത്തിനു നല്കി. പന്ത് വീണ്ടും ബ്ലോക്ക് ചെയ്തു. ദുര്‍ബലമായ ഡിഫന്‍സീവ് ഹെഡര്‍ വീണത് ആല്‍ബ്രൈറ്റണിന്‍റെ മുന്നില്‍. ഒട്ടും പാഴാക്കാതെ ആല്‍ബ്രൈറ്റണ്‍ അനായാസമായി വല കുലുക്കി.


ഒരു ഗോള്‍ നേടിയാല്‍ സെവിയ്യയ്ക്കു കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടാം. ഗോളിനായി ശക്തമായി സെവിയ്യ പൊരുതി. ഇതിനിടെ നസ്രി വാര്‍ഡിയുമായി കോര്‍ത്തതിനു രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി പുറത്തായി. ഒരാള്‍ കുറഞ്ഞെങ്കിലും ആക്രമണത്തില്‍നിന്നു പിന്മാറാന്‍ സെവിയ്യ തയാറായില്ല. 80-ാം മിനിറ്റില്‍ സെവിയ്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി. വിറ്റോലയെ ഷ്‌മൈക്കിള്‍ ഫൗള്‍ ചെയ്തതിനായി സ്‌പോട് കിക്ക്. കിട്ടിയ സുവര്‍ണവാസരം ദുര്‍ബലമായ ഷോട്ടെടുത്ത് സ്റ്റീവന്‍ എന്‍സോസി തുലച്ചു. പന്ത് നേരെ ഗോള്‍കീപ്പറുടെ കൈകളില്‍.

ഇതിനുശേഷം ഇഞ്ചുറി സമയത്ത് സെവിയ്യയുടെ യോവാക്വിം കൊറേയയുടെ അടി പുറത്തേക്കു പോയശേഷം ലീസ്റ്റര്‍ ആഹ്ലാദം തുടങ്ങി.

യുവന്‍റസ് ക്വാർട്ടറിൽ

യുവന്‍റസ് സ്‌റ്റേഡിയത്തില്‍ അദ്ഭുതമൊന്നും സംഭവിച്ചില്ല. പോര്‍ട്ടോ ആദ്യ പാദ പ്രീക്വാര്‍ട്ടറിലെ തോല്‍വിയുടെ കണക്കൂ തീര്‍ത്തുമില്ല. യുവന്‍റസിനോട് 1-0നു പോര്‍ട്ടോ തോറ്റു. പോര്‍ട്ടോയില്‍നടന്ന ആദ്യ പാദത്തില്‍ 2-0ന് ജയിച്ച യുവന്‍റസ് സ്വന്തം ഗ്രൗണ്ടില്‍ ഒരു പ്രയാസവും കൂടാതെ ജയിച്ചു. ഇരുപാദങ്ങളിലുമായി സീരിഎ ചാമ്പ്യന്മാരുടെ ജയം 3-0.

പോര്‍ട്ടോയ്ക്കു തിരിച്ചുവരവിന് ഒരുസാധ്യത പോലും ഇല്ലാതെ ആദ്യ പകുതിയില്‍തന്നെ മാക്‌സി പെരേരയ്ക്കു മാര്‍ച്ചിംഗ് ഓര്‍ഡര്‍. ഗോള്‍ ലൈനില്‍വച്ച് പന്ത് കൈയില്‍ തട്ടിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്. ഒപ്പം യുവന്‍റസിനു പെനാല്‍റ്റിയും. കിക്കെടുത്ത പൗളോ ഡയബല വലകുലുക്കി. യുവേഫയുടെ ക്ലബ്ബ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ കളിച്ച റിക്കാര്‍ഡ് പോര്‍ട്ടോയുടെ ഗോള്‍കീപ്പര്‍ ഇകര്‍ കസിയസ് സ്വന്തമാക്കി. കസിയസിന്‍റെ 175-ാം മത്സരമായിരുന്നു. പൗളോ മള്‍ഡീനിയുടെ പേരിലുള്ള റിക്കാര്‍ഡാണ് സ്പാനിഷ് താരം തിരുത്തിയത്.

യുവന്‍റസിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.11-ാം മിനിറ്റിലെത്തിയപ്പോള്‍ ഫ്രാന്‍സിസ്‌കോ സോറസിലൂടെ പോര്‍ട്ടോ വലയിലേക്കു പന്ത് പായിച്ചെങ്കിലും പന്ത് നേരെ ജിയാന്‍ലുജി ബഫന്‍റെ കൈകളില്‍.

ഇരുടീമും ഗോളിനായി പൊരുതിയെങ്കിലും 42-ാം മിനിറ്റില്‍ ഫലം വന്നു. യുവന്‍റസിന്‍റെ അലക്‌സാന്‍ഡ്രോ വലയിലേക്കു തൊടുത്ത ഷോട്ട് കസിയസ് തട്ടി. പന്ത് വീണത് ഗോണ്‍സാലോ ഹിഗ്വെയ്‌ന്‍റെ മുന്നില്‍. റീബൗണ്ട് ഹിഗ്വെയ്ന്‍ വീണ്ടും വലയിലേക്കു തൊടുത്തു. ഗോള്‍കീപ്പറിനു പകരം പെരേര പന്ത് കൈകൊണ്ട് തട്ടി. റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി. ഡയബല ഒരു പിഴവും വരുത്താതെ പന്ത് വലയിലുമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.