ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
Wednesday, March 15, 2017 11:29 AM IST
ദുബായി: ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. 59കാരനായ മനോഹര്‍ ഒന്‍പത് മാസം മുന്‍പാണ് ഐസിസിയുടെ അധ്യക്ഷ പദവിയിലെത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍, ബിസിസിഐയുമായി അഭിപ്രായ വ്യത്യാസം ഉടലെടുത്തതാണ് രാജിവയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസിയുടെ ഭരണാഘടനാ ഭേദഗതിക്കായി ഭൂരിപക്ഷ അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മനോഹര്‍. എന്നാല്‍ ബിസിസിഐ മനോഹറിന്‍റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും സഹായത്തോടെ ബിസിസിഐ താന്‍ കൊണ്ടുവരുന്ന ഭരണാഘടനാ ഭേദഗതി പരാജയപ്പെടുത്തുമെന്നറിഞ്ഞതാണ് മനോഹറിനെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മറ്റി റിപ്പോര്‍ട്ടു നടപ്പിലാക്കാൻ ശശാങ്ക് മനോഹർ അധ്യക്ഷപദവിയിലിരുന്നപ്പോഴും ബിസിസിക്കു സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.