കളിയുടെ വലുപ്പം നോക്കിയാൽ മതി!
കളിയുടെ വലുപ്പം  നോക്കിയാൽ മതി!
Wednesday, March 1, 2017 11:55 AM IST
ഇതാ വരുന്നു ബൗളർമാരെയും ബാറ്റ്സ്മാന്മാരെയുമൊക്കെ വിറപ്പിക്കാൻ ഒരു അപൂർവ ക്രിക്കറ്റർ. വെസ്റ്റ് ഇന്‍ഡീസിന്‍റെ ആന്‍റിഗ്വ ദീപില്‍നിന്നുള്ള ഓള്‍ റൗണ്ടറാണ് കക്ഷി. 140 കിലോ ഭാരമുള്ള റാഖിം കോണ്‍വാളാണ് വലുപ്പം കൊണ്ടും കളി കൊണ്ടും എതിരാളികളെ വിറപ്പിക്കാൻ വരുന്നത്.

ആരാണ് റാഖീം

ആറടി ആറിഞ്ച് ഉയരവും 140 കിലോ ഭാരവുമുള്ള ആന്‍റിഗ്വക്കാരനായ ഈ 24കാരന്‍ ഓള്‍ റൗണ്ടര്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനുവേണ്ടി ഇറങ്ങിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഭാരമുള്ള കളിക്കാരനാകും. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൊണ്ട് കോണ്‍വാള്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

വാര്‍ത്തയില്‍ ഇടം

മൂന്ന് ഏകദിനങ്ങള്‍ക്കായി ഇംഗ്ലണ്ട്ടീം ഇപ്പോൾ വെസ്റ്റ് ഇന്‍ഡീസിലുണ്ട്. അതിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനില്‍ കോണ്‍വാള്‍ ഉണ്ടായിരുന്നു. 17-ാം ഓവറില്‍ ഈ ആജാനുബാഹു ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ടീം അഞ്ചു വിക്കറ്റിന് 55 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു. ആ അവസ്ഥയില്‍നിന്ന് ടീമിനെ 50 ഓവറില്‍ 233 റണ്‍സിലെത്തിച്ചപ്പോള്‍ കോണ്‍വാളിന്‍റെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെട്ടു.

59 പന്തില്‍ 61 റണ്‍സ് നേടി ഈ താരത്തിന്‍റെ ബാറ്റില്‍നിന്ന് ആറ് ഫോറും മൂന്നു സിക്‌സും പറന്നു. മത്സരത്തില്‍ ഏഴു പന്ത് ബാക്കിയിരിക്കേ വിജയം സ്വന്തമാക്കി. ബൗളിംഗിലും ആന്‍റിഗ്വക്കാരന്‍ മികച്ചുനിന്നു. ബൗളിംഗ് പൂര്‍ത്തിയാക്കിയപ്പോല്‍ 10-1-39-1 ഇതായിരുന്നു താരത്തിന്‍റെ കണക്ക്.

ആഭ്യന്തര ക്രിക്കറ്റില്‍

25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 24.00 ശരാശരിയില്‍ 1000ത്തിലേറെ റണ്‍സാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ബൗളിംഗില്‍ 24.19 ശരാശരിയില്‍ 125 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ലിസ്റ്റ് എ മത്സരങ്ങളില്‍ 21 ഇന്നിംഗ്‌സില്‍നിന്നായി 557 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബൗളിംഗില്‍ 35 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ട്വന്‍റി 20യില്‍ അത്ര നല്ല പ്രകടനമല്ല. 12 ഇന്നിംഗ്‌സില്‍ 85 റണ്‍സ് നേടാനേ സാധിച്ചിട്ടുള്ളൂ. ബൗളിംഗില്‍ 15 ഇന്നിംഗ്‌സില്‍ 14 വിക്കറ്റും. ആഭ്യന്തരക്രിക്കറ്റില്‍ ലീവാര്‍ഡ് ഐലന്‍ഡിന്‍റെ താരമാണ്.


ഇന്ത്യയുടെ സന്ദര്‍ശനത്തിനിടെ പ്രസിഡന്‍റ്സ് ഇലവനുവേണ്ടിയിറങ്ങിയപ്പോള്‍ സ്വന്തമാക്കിയ 41 റണ്‍സും അഞ്ചു വിക്കറ്റും സ്വന്തമാക്കിയ പ്രകടനമാണ് താരത്തെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാക്കിയത്. ഇതില്‍ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളും ഈ ആന്‍റിഗ്വക്കാരനായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് എ ടീമില്‍ ഉള്‍പ്പെട്ട കോണ്‍വാള്‍ 23 വിക്കറ്റുകളാണ് പരമ്പരയില്‍നിന്ന് വീഴ്ത്തിയത്.

അടുത്തയിടെ പൂര്‍ത്തിയായ റീജണല്‍ സൂപ്പര്‍50 ടൂര്‍ണമെന്‍റില്‍ 50.40 ശരാശരിയില്‍ 252 റണ്‍സ് ആണ് എടുത്തത്. 117 ആയിരുന്നു ഏഴ് ഇന്നിംഗ്‌സിലെ സ്‌ട്രൈക് റേറ്റ്. ബൗളിംഗില്‍ 31.3 ശരാശരിയില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തി. 3.63 ആയിരുന്നു ഇക്കണോമി.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഈ യുവതാരത്തില്‍ നോട്ടമിട്ടിട്ടുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് സെലക്ടേഴ്‌സ് ചെയര്‍മാന്‍ കോട്‌നി ബ്രൗണ്‍ പറഞ്ഞു. എന്‍റെ ശരീരത്തിന്‍റെ വലുപ്പം ആരും നോക്കേണ്ട, കളിയുടെ വലുപ്പം നോക്കിയാൻ മതിയെന്നാണ് കോൺവാളിന്‍റെ അഭ്യർഥന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.