സെന്‍റ് ജോസഫ് ദേവഗിരി ജേതാക്കൾ
Wednesday, March 1, 2017 11:49 AM IST
ഇരിങ്ങാലക്കുട: 56-ാമത് ക്രൈസ്റ്റ് കോളജ് കണ്ടംകുളത്തി ലോനപ്പൻ സ്മാരക ട്രോഫിക്കും ടി.എൽ. തോമസ് സ്മാരക റണ്ണേഴ്സ്അപ് ട്രോഫിക്കും വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഇന്‍റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്‍റിൽ കോഴിക്കോട് സെന്‍റ് ജോസഫ് ദേവഗിരി കോളജ് ജേതാക്കളായി. ഫൈനലിൽ 5-4 ന് കണ്ണൂർ എസ്എൻ കോളജിനെ ദേവഗിരി പരാജയപ്പെടുത്തി.

ഏറ്റവും നല്ല ഫോർവേഡായി റാഷിദ് (ദേവഗിരി ), ഗോൾകീപ്പറായി വിഷ്ണു (ദേവഗിരി), ബാക്ക് ആയി സഫീർ (ക്രൈസ്റ്റ്), പ്രോമിസിംഗ് കളിക്കാരനായി ടി.ആർ. അതുൽ (ക്രൈസ്റ്റ് ), ഫൈനൽ മത്സരത്തിലെ താരമായി സുജിമോൻ (എസ്എൻ, കണ്ണൂർ), ഏറ്റവും നല്ല കോച്ചിനുള്ള ജോസഫ്റൈസ് മെമ്മോറിയൽ ട്രോഫിക്ക് നിയാസ് റഹ്‌മാൻ (ദേവഗിരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.


ടൂർണമെന്‍റിന്‍റെ സമാപനോദ്ഘാടനം മുൻ സന്തോഷ് ട്രോഫി കോച്ച് എം. പീതാംബരൻ നിർവഹിച്ചു. വിജയികൾക്കുള്ള 35,000 രൂപയുടെ ചെക്കും ട്രോഫിയും റണ്ണർ അപ്പിനുള്ള 25,000 രൂപയുടെ ചെക്കും ട്രോഫിയും വിശിഷ്ടാതിഥികൾ എല്ലാവരും ചേർന്നു നൽകി. േകാളജ് മാനേജർ ഫാ. ജോണ്‍ തോട്ടാപ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. മാത്യു പോൾ ഉൗക്കൻ, ഡോ. ജോളി ആൻഡ്രൂസ് തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.