ഉമ്രിഗര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്
ഉമ്രിഗര്‍ പുരസ്‌കാരം  വിരാട് കോഹ്‌ലിക്ക്
Wednesday, March 1, 2017 11:49 AM IST
ബംഗളൂരു: രാജ്യാന്തര ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനു ബിസിസിഐ നല്‍കുന്ന ഉമ്രിഗര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്. 2011-12, 2014-15 സീസണില്‍ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ള കോഹ്‌ലി മൂന്നു വട്ടം ഉമ്രിഗര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ താരമാണ്. മാര്‍ച്ച് എട്ടിനു ബംഗളൂരുവില്‍ നടക്കുന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ കോഹ്‌ലിക്കു പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്ററിനുള്ള ദിലീപ് ദേശായ് പുരസ്‌കാരം സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അര്‍ഹനായി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മികച്ച പ്രകടനത്തിനാണ് അശ്വിനു അംഗീകാരം ലഭിച്ചത്. എന്‍. റാം, രാമചന്ദ്ര ഗുഹ, ഡയാന ഇല്യൂജി തുടങ്ങിയവര്‍ അംഗങ്ങളായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി രജീന്ദര്‍ ഗോയല്‍, പദ്മാക്കര്‍ ശിവാള്‍ക്കര്‍ എന്നിവരെ സി. കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡിനു വേണ്ടി ശിപാര്‍ശ ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയടക്കം 2015-16 സീസണില്‍ സ്വന്തമാക്കിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മികച്ച സംസ്ഥാന അസോസിയേഷനായും തെരഞ്ഞെടുക്കപ്പെട്ടു. വനിത ക്രിക്കറ്റിലെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് ശാന്ത രംഗസ്വാമിക്കു ലഭിച്ചു. രഞ്ജി ട്രോഫിയിലെ മികച്ച ഓള്‍റൗണ്ടറിനുള്ള പുരസ്‌കാരം ജലജ് സക്‌സേനയ്ക്കും ടോപ് സ്‌കോററിനുള്ള അവാര്‍ഡ് ശ്രേയസ് അയ്യര്‍ക്കും ലഭിച്ചു. ഷഹ്ബാദ് നദീമിനാണ് ഏറ്റവും അധികം വിക്കറ്റ് നേടിയ താരത്തിനുള്ള പുരസ്‌കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.