പൂന പിച്ച് മോശമെന്ന് ഐസിസി റഫറി
പൂന പിച്ച് മോശമെന്ന് ഐസിസി റഫറി
Tuesday, February 28, 2017 1:44 PM IST
പൂന: ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു വേദിയായ പൂനയിലെ എംസിഎ സ്റ്റേഡിയത്തിലെ പിച്ച് മോശമെന്ന് ഐസിസി റഫറി ക്രിസ് ബ്രോഡ്. പിച്ചിന്‍റെ നിലവാരത്തെപ്പറ്റി ഐസിസിക്കുള്ള റിപ്പോര്‍ട്ടിലാണ് ഇത്. റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ ബിസിസിഐക്കു 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കളി തുടങ്ങും മുമ്പ് പിച്ചിനെതിരേ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രംഗത്തു വന്നിരുന്നു. വരണ്ട പിച്ചില്‍ ബാറ്റിംഗ് പാളിയ ഇന്ത്യ ഓസീസിനോട് 333 റണ്‍സ് തോല്‍വിയാണ് വഴങ്ങിയത്.

മൂന്നു ദിവസം‍ കൊണ്ടു നാല് ഇന്നിംഗ്‌സുകളും അവസാനിച്ചിരുന്നു. നാട്ടിലെ പ്രമുഖ മുൻ താരങ്ങളും പിച്ചിനെതിരേ രംഗത്തുവന്നിരുന്നു. ബിസിസിഐയുടെ നിർദേശപ്രകാരമാണ് ഇത്തരം പിച്ച് ഒരുക്കിയതെന്ന് ക്യുറേറ്റർ വ്യക്തമാക്കിയിരുന്നു.


അതേസമയം, രണ്ടാം ടെസ്റ്റ് നടക്കുന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രണ്ടു ടീമിനും ഒരുപോലെ അനുകൂലമായ സ്‌പോര്‍ട്ടിംഗ് വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ നിന്ന് പിച്ച് ഒരുക്കുന്നതിനെപ്പറ്റി നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഒരു മികച്ച മത്സരം നടത്താനും അഞ്ചു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ടെസ്റ്റിനായും നല്ല വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.