ലിവര്‍പൂളിനു ലീസ്റ്റര്‍ ഷോക്ക്
ലിവര്‍പൂളിനു  ലീസ്റ്റര്‍ ഷോക്ക്
Tuesday, February 28, 2017 1:44 PM IST
ലീസ്റ്റര്‍: ഒന്നുകിൽ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നൊരു ചൊല്ലുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റി അത് കളത്തില്‍ നടപ്പാക്കി. ഏവരെയും അത്ഭുതപ്പെടുത്തി കഴിഞ്ഞ വര്‍ഷം ലീഗ് കിരീടം നേടിയ അവിശ്വസനീയത തന്നെയായിരുന്നു ഈ സീസണിലും ലീസ്റ്ററിനെ വേറിട്ടു നിര്‍ത്തിയത്. തുടര്‍തോല്‍വികളാല്‍ ലീഗ് ചാമ്പ്യന്മാര്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടപ്പോള്‍ വിഖ്യാത പരിശീലകന്‍ ക്ലോഡിയോ െനിയേരി പുറത്തായി. തുടര്‍ന്നു നടന്ന ആദ്യ കളിയിലിതാ ലിവര്‍പൂളിനെ തകര്‍ത്തുകൊണ്ട് നീലപ്പട വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. താത്കാലികമായി നിയമിതനായതാണെങ്കിലും ലീസ്റ്ററിന്‍റെ പുതിയ പരിശീലകന്‍ ക്രെയ്ഗ് ഷേക്‌സ്പിയറിന് ആശ്വസിക്കാം, ചാമ്പ്യന്‍ ടീമിനെ പുതുവര്‍ഷത്തിലെ ആദ്യ ലീഗ് വിജയത്തിലേക്ക് നയിച്ചതിന്. കരുത്തരായ ലിവര്‍പൂളിനെതിരേ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ലീസ്റ്ററിന്‍റെ വിജയം.

കിംഗസ് പവര്‍ സ്റ്റേഡിയത്തില്‍ പുതിയൊരു ലീസ്റ്ററായിരുന്നു പോരാട്ടത്തിനിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ ലിവര്‍പൂളിനെ ശരിക്കും മുക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സെവിയ്യയ്ക്കെതിരേ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പരാജയപ്പെട്ടെങ്കില്‍ ഗോള്‍ സ്‌കോറിംഗിലേക്ക് തിരിച്ചുവന്ന സൂപ്പര്‍താരം ജെയ്മി വാര്‍ഡിയുടെ ഇരട്ടഗോളാണ് ലീസ്റ്ററിനു തുണയായത്. ആദ്യ പകുതിയില്‍ത്തന്നെ ലീസ്റ്റര്‍ രണ്ടു ഗോളിനു മുന്നിലായിരുന്നു. കളി തുടങ്ങി 28-ാം മിനിറ്റില്‍ തന്നെ ജെയ്മി വാര്‍ഡിയിലൂടെ ലീസ്റ്റര്‍ ആദ്യഗോള്‍ സ്വന്തമാക്കി. മാര്‍ക്ക് അല്‍ബ്രിട്ടന്‍റെ ത്രൂബോള്‍ സ്വീകരിച്ച വാര്‍ഡി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ മിഞ്ഞോളെയെ നിസഹായനാക്കി വലയിലാക്കി. 2017ല്‍ ലീഗിലെ ഒന്നാം ഗോള്‍ നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ലീസ്റ്റര്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. 39-ാം മിനിറ്റില്‍ ഡാനി ഡ്രിങ്ക്‌വാട്ടര്‍ ലിവര്‍ പ്രതിരോധം രണ്ടാമതും തകര്‍ത്തു. ലിവര്‍ പ്രതിരോധത്തില്‍ നിന്ന് ലഭിച്ച ലൂസ് ബോള്‍ മനോഹരമായ ഒരു ഹാഫ് വോളിയിലൂടെ ഡ്രിങ്ക്‌വാട്ടര്‍ പോസ്റ്റിലേക്ക് പായിച്ചു.


പരാജയം മണത്ത ലിവര്‍പൂളായിരുന്നു രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചത്. എന്നാല്‍, ഗോള്‍ നേടിയതാകട്ടെ ലീസ്റ്ററും. ഇത്തവണ വഴിയൊരുക്കിയത് ക്രിസ്റ്റിയന്‍ ഫുഷ്യസ്. ഇടതുവിംഗില്‍ മഹരെസും ഫുഷ്യസും മെനഞ്ഞ നീക്കത്തിനൊടുവില്‍ ലഭിച്ച സുന്ദരമായ ക്രോസില്‍ വാര്‍ഡി തലവച്ചു. ലീസ്റ്ററിനു മൂന്നു ഗോള്‍ ലീഡ്. ഒരു ഗോളെങ്കിലും നേടാന്‍ കിണഞ്ഞു പരിശ്രമിച്ച ലിവര്‍ എട്ടു മിനിറ്റുകള്‍ക്കു ശേഷം ലീസ്റ്റര്‍ പ്രതിരോധം പൊളിച്ചു. എമറെ കാന്‍ ബോക്‌സിനടുത്തു നടത്തിയ നീക്കത്തിനൊടുവില്‍ കാന്‍ ഫിലിപ്പെ കുട്ടീഞ്ഞോയ്ക്കു പന്ത് പാസ് ചെയ്തു. ബ്രസീല്‍ താരത്തിന്‍റെ മനോഹരമായ ഷോട്ട് ലീസ്റ്റര്‍ ഗോളിയെ പരാജയപ്പെടുത്തി വലയില്‍ കടന്നു. പിന്നീട് മികച്ച നീക്കങ്ങള്‍ ലിവര്‍പൂള്‍ നടത്തിയെങ്കിലും മത്സരം ആവേശത്തിലെത്തിക്കാന്‍ ഗോൾ നേടാന്‍ മാത്രം അവര്‍ക്കു സാധിച്ചില്ല. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിന് ആഴ്‌സണിലിനെ മറികടന്നു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 26 കളിയില്‍ 49 പോയിന്‍റുള്ള ലിവര്‍ അഞ്ചാം സ്ഥാനത്താണ്. അത്രയും കളിയിൽനിന്ന് 24 പോയിന്‍റുള്ള ലീസ്റ്റര്‍ 15-ാം സ്ഥാനത്താണ്. ഈ വിജയത്തോടെ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് രണ്ടുപടി കയറാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കു സാധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.