ചെല്‍സി ബഹുദൂരം മുന്നിൽ
ചെല്‍സി ബഹുദൂരം മുന്നിൽ
Sunday, February 26, 2017 10:23 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പോയിന്‍റ് നിലയില്‍ വളരെ മുന്നില്‍. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലീസ്റ്റര്‍ സിറ്റി അവസാന മൂന്നിലെത്തി പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്. സ്വാന്‍സി സിറ്റിയെ 3-1ന് തോല്‍പ്പിച്ച ചെല്‍സി രണ്ടാം സ്ഥാനക്കാരായ ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം 10 ആക്കി ഉയര്‍ത്തി. പെഡ്രോ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങി.

ചെല്‍സിയുടെ കഴിഞ്ഞ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ 17-ാം ജയമാണ്. 300-ാം പ്രീമിയര്‍ മത്സരത്തിനിറങ്ങിയ സെസ് ഫാബ്രിഗസ് 19-ാം മിനിറ്റില്‍ നീലപ്പടയെ മുന്നിലെത്തിച്ചു. പെഡ്രോയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ഇടവേളയ്ക്കു പിരിയുന്നതിനു സെക്കന്‍ഡുകള്‍ക്കു മുമ്പ് ഫെര്‍ണാണ്ടോ ലോറന്‍റെയുടെ (45+2) ഹെഡര്‍ ചെല്‍സിയുടെ വലയില്‍ കയറി. പക്ഷേ രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ആധിപത്യമായിരുന്നു. 72-ാം മിനിറ്റില്‍ പെഡ്രോയുടെ ലോംഗ് റേഞ്ച് നീലപ്പടയെ മുന്നിലെത്തിച്ചു. 84-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന്‍റെ പാസില്‍ ഗോള്‍ നേടിക്കൊണ്ട് ഡിയേഗോ കോസ്റ്റ ലീഗിലെ 16-ാം ഗോള്‍ തികച്ചു. 26 കളിയില്‍ ചെല്‍സിക്കു 63 പോയിന്‍റുണ്ട്.


ചാമ്പ്യന്മാര്‍ പുറത്തേക്ക്

മിഡില്‍സ്‌ബ്രോയ്‌ക്കെതിരേ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കലില്‍നിന്നു താത്കാലികമായിട്ടെങ്കിലും രക്ഷിച്ചു. എന്നാല്‍ ഈ ജയം ലീസ്റ്ററിനെ അവസാന മൂന്നിലെത്തിക്കുകയും ചെയ്തു. ഇന്ന് രാത്രി ലിവര്‍പൂളിനോട് സ്വന്തം ഗ്രൗണ്ടില്‍ ലീസ്റ്റര്‍ തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്രീമിയര്‍ ലീഗിലെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും.

മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണ്‍ 2-0ന് സണ്ടര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഇഡ്‌റിസ ഗ്യുയി (40), റൊമേലു ലൂക്കാക്കു (80) എന്നിവരുടെ ഗോളുകളാണ് എവര്‍ട്ടണെ വിജയിപ്പിച്ചത്. വെസ്റ്റ്‌ബ്രോംവിച്ച് 2-1ന് ബോണ്‍മൗത്തിനെയും തോല്‍പ്പിച്ചു. ഹള്‍സിറ്റി-ബേണ്‍ലി (1-1), വാറ്റ്ഫര്‍ഡ്-വെസ്റ്റ്ഹാം (1-1) മത്സരങ്ങൾ സമനിലയായി.ടോട്ടനത്തിനു വേണ്ടി ഹാരി കെയ്ൻ ഹാട്രിക് നേടി.

പോയിന്‍റ് നിലയിൽ രണ്ടാമതെത്തിയ ടോട്ടനം സ്റ്റോക് സിറ്റിയെ ഏകപക്ഷീ യമായ നാലു ഗോളിനു പരാജയപ്പെടുത്തി. ഒരു മത്സരം കുറവുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 52 പോയിന്‍റുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.