നാലകത്ത് ബഷീറിനു സ്പോർട്സ് കൗണ്‍സിലിന്‍റെ കാരണം കാണിക്കൽ നോട്ടീസ്
നാലകത്ത് ബഷീറിനു സ്പോർട്സ് കൗണ്‍സിലിന്‍റെ കാരണം കാണിക്കൽ നോട്ടീസ്
Saturday, February 25, 2017 1:54 PM IST
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരേ കാരണം കാണിക്കൽ നോട്ടീസ്. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ നാലകത്ത് ബഷീറിന് കത്തു നൽകിയത്.

വോളിബോൾ സംഘടനയുടെ തലപ്പത്തുള്ളവരും രാജ്യാന്തര വോളീബോൾ താരങ്ങളുമായുണ്ടായ പടലപ്പിണക്കങ്ങളാണ് കാരണംകാണിക്കലിലേക്ക് എത്തിയിരിക്കുന്നത്. അർജുന അവാർഡുകൾ കാലുനക്കിയാണ് വാങ്ങിയതെന്ന അസോസിയേഷൻ സെക്രട്ടറിയുടെ ഫേസ്ബുക്ക് പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതേ തുടർന്നു വോളിബോൾ താരം ടോം ജോസഫ് മുഖ്യമന്ത്രി, കായികമന്ത്രി, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്ക് കത്തു നൽകി. രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ അർജുന അവാർഡിനെക്കുറിച്ച് മോശം പരാമർശം നടത്തിയ വ്യക്തിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി എന്നിവർക്കും ടോം ജോസഫ് പരാതി നൽകിയിരുന്നു.


വോളിബോൾ താരങ്ങൾക്കെതിരേയുണ്ടായ പരാമർശത്തിനെതിരേ കർണാടക, തമിഴ്നാട് വോളീബോൾ അസോസിയേഷനുകളും രംഗത്തു വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അടിയന്തിരമായി കേരള വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന വോളീബോൾ അസോസിയേഷന് ദേശീയ അഫിലിയേഷൻ ഇല്ല. ഇക്കാരണത്താൽ മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കോ കായികതാരങ്ങൾക്ക് റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലിയോ ലഭിക്കാനുള്ള സാധ്യതയുമില്ല. നാലകത്ത് ബഷീർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്പോർട്സ് കൗണ്‍സിൽ ശക്തമായ നടപടികളിലേക്കു കടക്കുമെന്നാണ് സൂചന.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.