ദക്ഷിണാഫ്രിക്കയ്ക്കു വന്‍ ജയം
Saturday, February 25, 2017 1:54 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു 159 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫിക്ക മുന്നോട്ടുവച്ച 272 റണ്‍സ് പിന്തുടര്‍ന്ന കിവീസ് 112 റണ്‍സില്‍ തകര്‍ന്നടിഞ്ഞു. ആദ്യ രണ്ടു മത്സരവും ജയിച്ച ന്യൂസിലന്‍ഡ് മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 271 റണ്‍സെടുത്തു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക് (68), എബി ഡി വില്യേഴ്‌സ് (85) എന്നിവരുടെ പ്രകടനമാണു ദക്ഷിണാഫ്രിക്കയ്ക്കു മികച്ച സ്‌കോര്‍ നല്‍കിയത്.


മറുപടി ബാറ്റിംഗില്‍ പതറിത്തുടങ്ങിയ കിവീസിന് ആ തകര്‍ച്ചയില്‍നിന്നു പുറത്തുകടക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ കിവീസിനെ 32.2 ഓവറില്‍ 112 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി. 34 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ പ്രിട്ടോറിസ് മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഗിസോ റബാദ, വെയ്ന്‍ പാര്‍ണല്‍, ആന്‍ഡില്‍ ഫെലുക്‌വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഒരണ്ണം ഇമ്രാന്‍ താഹിറും. 85 റണ്‍സ് നേടിയ ഡി വില്യേഴ്‌സ് ആണ് മാന്‍ ഓഫ് ദ മാച്ച്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.