ഇന്ത്യയിൽ ‘വീണ’ ആദ്യതാരം റെന്‍ഷോ അല്ല
ഇന്ത്യയിൽ ‘വീണ’ ആദ്യതാരം റെന്‍ഷോ അല്ല
Thursday, February 23, 2017 1:40 PM IST
പൂന: ഇന്ത്യന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിനിറങ്ങിയ ഓസീസ് പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനമായിരുന്നു കളിയുടെ ആദ്യ ഓവറുകളില്‍ നടത്തിയത്. ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷോയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. വാര്‍ണര്‍ പുറത്തായി ഒരു പന്തുകൂടി കഴിഞ്ഞപ്പോള്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത റെന്‍ഷോ വയറുവേദന മൂലം റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തേക്കു പോയി. നിലയുറപ്പിച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരെയും നഷ്ടമായ ഓസീസ് പിന്നീട് വന്‍ തിരിച്ചടിയാണ് നേരിട്ടത്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറും സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരും റെന്‍ഷോയ്‌ക്കെതിരേ രംഗത്തു വന്നതിനെത്തുടര്‍ന്ന് ഓസീസിനു നാലു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വീണ്ടും ക്രീസിലെത്തി. ശേഷം അര്‍ധ സെഞ്ചുറി നേടി ശേഷമാണ് അദ്ദേഹം പുറത്തായത്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ടീമുകളിലെ താരങ്ങള്‍ക്കു ആദ്യമായല്ല ഇവിടുത്തെ സാഹചര്യങ്ങള്‍ വിനയാകുന്നത്. 1986ല്‍ ചെന്നൈയില്‍ ടൈയിലവസാനിച്ച പ്രസിദ്ധമായ ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ് പരിക്കേറ്റിട്ടും ഇന്നിംഗ്‌സ് തുടര്‍ന്ന് ഇരട്ട സെഞ്ചുറി നേടിയിരുന്നു. നിര്‍ജലീകരണം മൂലം ഛര്‍ദ്ദിയുണ്ടായ ജോണ്‍സ് റിട്ടയേർഡ് ഹര്‍ട്ടാക്കി പുറത്തേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും സെഞ്ചുറി നേടി നില്‍ക്കുന്ന അദ്ദേഹത്തെ നായകന്‍ അലന്‍ ബോര്‍ഡര്‍ അതിന് അനുവദിച്ചില്ല. 210 റണ്‍സ് അന്ന് കുറിച്ച ജോണ്‍സ് പക്ഷേ മത്സരത്തിനു ശേഷം ആശുപത്രിയിലാകുകയും ഏഴു കിലോയോളം തൂക്കം കുറയുകയും ചെയ്തു. 1988ല്‍ ബംഗളൂരുവില്‍ ടെസ്റ്റിനെത്തിയ ന്യൂസിലന്‍ഡ് ടീമില്‍ നിരവധി പേര്‍ക്കാണ് വയറുവേദനയടക്കമുള്ള അസ്വസ്ഥതകളുണ്ടായത്. 1993ലെ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനിടെ ഭക്ഷണം കഴിച്ചത് പ്രശ്‌നമായ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിന് മത്സരം നഷ്ടമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.