ഗുജറാത്തിൽ കേരളനടനം
ഗുജറാത്തിൽ കേരളനടനം
Thursday, February 23, 2017 1:40 PM IST
വഡോദര: ദേശീയ സ്‌കൂള്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ കേരളം ചാന്പ്യന്മാർ.12 സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് കേരളം കിരീടം നിലനിര്‍ത്തിയത്. ദേശീയ തലത്തില്‍ 18-ാം തവണയും സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നു മൂന്നു വിഭാഗങ്ങളിലായി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് മാറ്റിയതിനു ശേഷം ഒന്നാമതായുമാണ് കേരളം ഈ ആധിപത്യം പിടിച്ചുറപ്പിച്ചത്. നാല് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമായി ഹരിയാനയും മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി ഡല്‍ഹിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

മേളയുടെ രണ്ടാം ദിനം നേരിയ വെല്ലുവിളി ഉയര്‍ത്തിയ ഹരിയാനയെ അതേനിലയില്‍ നിലനിര്‍ത്തിയാണ് കേരളം കിരീടത്തില്‍ വീണ്ടും മുത്തമിട്ടത്. ആറ് മത്സരങ്ങള്‍ നടന്ന ഇന്നലെ മാത്രം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം തങ്ങളുടെ മെഡല്‍ പട്ടികയില്‍ എഴുതിച്ചേര്‍ത്തു. 200 മീറ്റര്‍ ഓട്ടം, 4-100 മീറ്റര്‍ റിലേ, ട്രിപ്പിള്‍ ജംപ് എന്നീ ഫൈനലുകളില്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ മാത്രം കേരളം വെങ്കലം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഈയിനത്തില്‍ നാട്ടിക ഗവ. എച്ച്എസ്എസിലെ ആന്‍സി സോജന്‍ (25.46 സെക്കന്‍ഡ്) വെങ്കലം നേടിയപ്പോള്‍ കര്‍ണാടകയുടെ ജോണ്‍സ സിംനവ് മംഗള്‍വാദ് (25.32) സ്വര്‍ണവും ആസാമിന്‍റെ ഹിമാ ദാസ് (25.41) വെള്ളിയും നേടി.

ഇന്നലെ ആദ്യ മത്സരമായി നടന്ന പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളം രണ്ട് മെഡലുകള്‍ സ്വന്തമാക്കി. കോതമംഗലം മാര്‍ ബേസിലിന്‍റെ മെറിന്‍ ബിജു സ്വര്‍ണവും എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ സാന്ദ്ര ബാബു വെള്ളിയും നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപില്‍ പങ്കെടുത്ത കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആകാശ് വര്‍ഗീസ് സ്വര്‍ണ മെഡല്‍ വിട്ടുകൊടുത്തില്ല. ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരം സായിയുടെ സി. അഭിനവ് ഒന്നാമതെത്തി. 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി മേളയുടെ വേഗക്കാരന്‍ എന്ന ബഹുമതി നേടിയ അഭിനവിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം പിടിച്ചെടുത്തത്. ഓട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും നിര്‍ദിഷ്ട വരയ്ക്കുള്ളില്‍ ബാറ്റണ്‍ കൈമാറിയില്ലെന്നു കണ്ടെത്തി മധ്യപ്രദേശ് ടീമിനെ അയോഗ്യരാക്കിയതോടെ രണ്ടാമതെത്തിയ കേരള ടീം റിലേയില്‍ സ്വര്‍ണത്തില്‍ മുത്തമിടുകയായിരുന്നു. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലെയിലും കേരള ടീം സ്വര്‍ണം നിലനിര്‍ത്തി.



പോയിന്‍റ് അടിസ്ഥാനത്തിലുള്ള നിര്‍ണയത്തിനു പകരമായി മെഡല്‍ നിലവാരം മാത്രം വിലയിരുത്തുന്ന പുതിയ രീതി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്തവണ വഡോദരയിലെ മഞ്ജല്‍പൂര്‍ സ്റ്റേഡിയത്തില്‍ നടന്നത്. 18 വര്‍ഷമായി കേരളം നിലനിര്‍ത്തിയിരുന്ന ചാമ്പ്യന്‍ പട്ടത്തിനു മേളയുടെ രണ്ടാം ദിവസം ഹരിയാന നേരിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കേരളത്തിന്‍റെ മെഡല്‍വേട്ടയ്ക്കു തടയിടാനായില്ല.

റിലേയില്‍ ഇരട്ടസ്വര്‍ണം

ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4-100 മീറ്റര്‍ റിലേയില്‍ കേരളത്തിനു ഭാഗ്യം കടാക്ഷിച്ചത് ഇരട്ട സ്വര്‍ണം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്‍റെ മിടുക്കികളോടു മത്സരിക്കാന്‍ ഇത്തവണയും ആരുമുണ്ടായില്ലെന്നു തെളിയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മധ്യപ്രദേശിനുണ്ടായ നിര്‍ഭാഗ്യമാണ് കേരളത്തിനു ഭാഗ്യമായത്. റിലേയില്‍ നിര്‍ദിഷ്ട വരയ്ക്കുള്ളില്‍ വച്ച് ബാറ്റണ്‍ കൈമാറാത്തതു കണ്ടെത്തി ടീമിന് അയോഗ്യത കല്‍പ്പിച്ചതോടെ രണ്ടാമതെത്തിയ കേരളത്തിനു നറുക്ക് വീഴുകയായിരുന്നു.

അപര്‍ണ റോയി, പി.ഡി. അഞ്ജലി, സോഫിയ സണ്ണി, ആന്‍സി സോജന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് കേരളത്തിനു വേണ്ടി സുവര്‍ണ നേട്ടം കൈവരിച്ചത്. 48.44 സെക്കന്‍ഡിനുള്ളില്‍ കേരള ടീം ലക്ഷ്യസ്ഥാനത്തെത്തി. ഈയിനത്തില്‍ തമിഴ്‌നാട് വെള്ളിയും (49.36) മഹാരാഷ്‌ട്്രട വെങ്കലവും (50.14) കരസ്ഥമാക്കി.

ആണ്‍കുട്ടികളുടെ ടീമില്‍ സി. അഭിനവ്, പി.എസ്. അഖില്‍, ആകാശ് വര്‍ഗീസ്, എസ്. പ്രണവ് എന്നിവരാണുണ്ടായിരുന്നത്. 43.64 സെക്കന്‍ഡില്‍ ഇവര്‍ ഫിനിഷിംഗ് പോയിന്‍റിലെത്തി. ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ ആകാശ് വര്‍ഗീസ് മൂന്നു തവണ ചാടിയതിനു ശേഷം അനുവാദം തേടിയാണ് റിലേയില്‍ പങ്കെടുത്തത്. ഈയിനത്തില്‍ കേന്ദ്രീയ വിദ്യാലയ സംഘടനയും (44.51) തമിഴ്‌നാടും (44.53) വെള്ളിയും വെങ്കലവും നേടി.


അഭിനവിനു മൂന്നു സ്വർണം

കേരള ടീം ക്യാപ്റ്റന്‍ സി. അഭിനവിനു കിട്ടിയത് മൂന്ന് സ്വര്‍ണം. ആദ്യ ദിനത്തില്‍ കിട്ടിയ ആണ്‍കുട്ടികളുടെ 100 മീറ്ററിന്‍റെ സ്വര്‍ണ മെഡല്‍ കൂടാതെ ഇന്നലെ 200 മീറ്റര്‍ ഓട്ടത്തിലും 4-100 മീറ്റര്‍ റിലേയില്‍ കേരള ടീമിനൊപ്പവും രണ്ട് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി. ഇരിട്ടി കല്യാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന അഭിനവ് രണ്ട് വര്‍ഷമായി തിരുവനന്തപുരം സായിയുടെ പരിശീലനത്തിലാണ്. കൂലിപ്പണിക്കാരനായ രത്‌നാകരന്‍റെയും റെയ്ഷയുടെയും മൂത്തമകനായ അഭിനവിന്‍റെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് കല്യാട് സ്‌കൂളിലെ അനു മാഷാണെന്നും അയല്‍വാസികളാണ് സായിയുടെ പരിശീലനത്തിനു പ്രചോദനം നല്‍കിയതെന്നും അഭിനവ് പറഞ്ഞു.

സംസ്ഥാന മേളയില്‍ (22.55 സെക്കന്‍ഡ്) കാഴ്ചവെച്ചതിനേക്കാള്‍ മികച്ച സമയത്തിലാണ് ഇത്തവണ 200 മീറ്റര്‍ ഓട്ടത്തില്‍ (22.50) അഭിനവ് ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ഓട്ടത്തിലും ഈ മികച്ച പ്രകടനം (11.19) കാഴ്ചവെച്ചിരുന്നു.

ട്രിപ്പിള്‍ ജംപില്‍ ട്രിപ്പിള്‍

ട്രിപ്പിള്‍ ജംപിലെ മൂന്നു മെഡലുകള്‍ കേരളത്തിന്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന്‍റെ മിടുക്കികള്‍ ചാടിയെടുത്തപ്പോള്‍ മിടുക്കന്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ സ്വര്‍ണവും കരസ്ഥമാക്കി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ മെറിന്‍ ബിജുവിനാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ സാന്ദ്ര ബാബു വെള്ളിയും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം കുറമ്പനാടം സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ ആകാശ് വര്‍ഗീസിനാണ് സ്വര്‍ണം ലഭിച്ചത്.

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആദ്യമായാണ് മൂന്നു പേരും മത്സരിക്കുന്നത്. പിറവം മണിയിടം കൂരപ്പള്ളിയില്‍ ബിജുവിന്‍റെയും സിജിയുടെയും മകളാണ് മെറിന്‍. സംസ്ഥാന മേളയില്‍ (11.95 മീറ്റര്‍) ചാടിയതിനേക്കാള്‍ മികച്ച പ്രകടനം ഇത്തവണ (12.2 മീറ്റര്‍) കാഴ്ചവയ്ക്കാനായെന്നു മെറിന്‍ പറയുന്നു. കോട്ടയം ചങ്ങനാശേരി തെങ്ങണയില്‍ ടാക്‌സി ഡ്രൈവറായ വര്‍ഗീസ് ജോണിന്‍റെയും സുരേഖയുടെയും മകനാണ് ആകാശ് വര്‍ഗീസ്. ട്രിപ്പിള്‍ ജംപ് നടക്കുന്നതിനിടെ മൂന്ന് തവണ ചാടിയ ആകാശ് അതിനിടെ നടന്ന 4-100 മീറ്റര്‍ റിലേയിലും കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു.

മെഡല്‍ കൊയ്ത് കല്ലടിയും മാര്‍ ബേസിലും

കേരളത്തിനു മുതല്‍ക്കൂട്ടായത് കല്ലടിയുടെയും മാര്‍ ബേസിലിന്‍റെയും പ്രകടനം. പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്‌കൂളിലെ ഏഴ് താരങ്ങളും കോതമംഗലം മാര്‍ ബേസിലിന്‍റെ ഒന്‍പത് താരങ്ങളുമാണ് ഇത്തവണത്തെ കായിക മേളയില്‍ പങ്കെടുത്തത്. കല്ലടിയുടെ താരങ്ങള്‍ക്ക് നാല് സ്വര്‍ണവും ഒരു വെള്ളിയും ലഭിച്ചപ്പോള്‍ മാര്‍ ബേസിലിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. ദീര്‍ഘദൂര ഓട്ടങ്ങളായ 3000, 1500 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണം നേടിയ ചാന്ദ്‌നി കല്ലടിയുടെ പൊന്‍തൂവലായി. ഇതോടൊപ്പം മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രനും പോള്‍വോള്‍ട്ടില്‍ നിവ്യ ആന്‍റണിയും കല്ലടിക്കു വേണ്ടി സുവര്‍ണ നേട്ടം കൈവരിച്ചു. ഹൈജംപില്‍ വെള്ളി നേടിയ എം. ജിഷ്ണയും കല്ലടിയുടെ താരങ്ങളാണ്. മാര്‍ ബേസിലിനു വേണ്ടി ട്രിപ്പിള്‍ ജമ്പില്‍ മെറിന്‍ ബിജുവാണ് ആദ്യ സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു വെള്ളി നേടി. ദീര്‍ഘദൂര ഓട്ടങ്ങളായ 3000, 1500 മീറ്ററുകളില്‍ ഇരട്ട വെങ്കലം നേടിയ ആദര്‍ശ് ഗോപിയും മാര്‍ ബേസിലിന്‍റെ താരമാണ്.

മെഡല്‍ നില

(സ്ഥാനം, സംസ്ഥാനം, സ്വര്‍ണം, വെള്ളി വെങ്കലം എന്ന ക്രമത്തിൽ)
1. കേരളം 12 5 7
2. ഹരിയാന 4 5 5
3. ഡല്‍ഹി 3 3 3
4. കര്‍ണാടക 3 2 2
5. മഹാരാഷ്ട്ര 2 2 2

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.