യുവെയ്ക്കും സെവിയ്യയ്ക്കും ജയം
യുവെയ്ക്കും  സെവിയ്യയ്ക്കും ജയം
Thursday, February 23, 2017 1:40 PM IST
പോര്‍ട്ടോ: പറങ്കിപ്പടയും വീര്യവുമായെത്തിയ എഫ്‌സി പോര്‍ട്ടോയെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ യുവന്‍റസിന് മികച്ച വിജയം. പത്തു പേരുമായി കളിച്ച പോര്‍ട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്‍റസ് കീഴടക്കിയത്. ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനായി ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ജാക്കയും ഡാനി ആല്‍വസുമാണ് വലചലിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയ രണ്ടു ഗോള്‍ വിജയത്തോടെ സ്വന്തം നാട്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ഇനി യുവെയ്ക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം. കളിയുടെ ആദ്യപകുതിയിലേറ്റ തിരിച്ചടിയില്‍ നിന്ന് മുക്തരാകാന്‍ പോര്‍ട്ടോയ്ക്കു പിന്നീട് സാധിച്ചില്ല. 27-ാം മിനിറ്റില്‍ മുന്‍ ഇന്‍റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് ടെല്ലാസ് രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചു കളത്തിനു പുറത്തായി. പത്തു പേരായി ചുരുങ്ങിയിട്ടും ഗോള്‍ വഴങ്ങാതെ പോര്‍ട്ടോ ആദ്യപകുതിയില്‍ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച യുവന്‍റസ് 72-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. മാര്‍ക്കോ ജാക്ക വലകുലുക്കി രണ്ടു മിനിറ്റുകള്‍ക്കുശേഷം ഡാനി ആല്‍വസും പോര്‍ട്ടോയുടെ പ്രതിരോധം തകര്‍ത്തു ഗോള്‍ നേടി.


മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റിയെ സെവിയ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ലീസ്റ്റര്‍ സൂപ്പര്‍താരം ജെയ്മി വാര്‍ഡിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ പിറന്ന മത്സരത്തില്‍ പക്ഷേ നിര്‍ഭാഗ്യം ലീസ്റ്ററിനൊപ്പമായിരുന്നു. ആദ്യപകതിയുടെ 25-ാം മിനിറ്റില്‍ പാബ്ലോ സരാബിയയുടെ ഗോളില്‍ സെവിയ്യ മുന്നിലെത്തി. ജാക്വിന്‍ കോറിയ 62-ാം മിനിറ്റില്‍ സെവിയ്യക്കു രണ്ടു ഗോള്‍ ലീഡ് നേടിക്കൊടുത്തു. പരാജയമുറപ്പിച്ച ഘട്ടത്തില്‍ 73-ാം മിനിറ്റില്‍ വാര്‍ഡി ഒരുഗോള്‍ നേടിയെങ്കിലും സമനില നേടാന്‍ പിന്നീട് പൊരുതി കളിച്ചിട്ടും ലീസ്റ്ററിനു സാധിച്ചില്ല. സെവിയ്യയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു എവേ ഗോള്‍ സ്വന്തമാക്കാനായതു ലീസ്റ്ററിനു അടുത്ത മത്സരത്തില്‍ നേട്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.