ആവേശപ്പോരില്‍ സിറ്റി
ആവേശപ്പോരില്‍ സിറ്റി
Wednesday, February 22, 2017 1:54 PM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന എട്ട് ഗോള്‍ പിറന്ന ആവേശോജ്വല മത്സരത്തില്‍ സിറ്റി ഫ്രഞ്ച് ക്ലബ് മൊണക്കോയെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തു. അര്‍ജന്‍റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്കു കുതിപ്പ് നല്‍കിയത്.

കളി ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ മോണക്കോ 3-2ന് മുന്നിലായിരുന്നു. പിന്നീട് അഗ്വോറോ, ജോണ്‍ സ്‌റ്റോണ്‍സ്, ലെറോയ് സാന്‍ എന്നിവര്‍ ഫ്രഞ്ച് ക്ലബ്ബിന്‍റെ വിജയമോഹങ്ങള്‍ കെടുത്തി. ആദ്യ ഗോള്‍ സിറ്റിയുടെ വകയായിരുന്നു. 26-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയില്‍ നിന്നു ലഭിച്ച മനോഹരമായ പാസ് റഹീം സ്റ്റെര്‍ലിംഗ് വലയിലേക്കു തട്ടിയിടുകയായിരുന്നു. ആറു മിനിറ്റ് കൂടികഴിഞ്ഞപ്പോള്‍ കൊളംബിയയുടെ മുന്നേറ്റതാരം റഡമേല്‍ ഫാല്‍ക്കോവയുടെ ഗോള്‍ മോണക്കോയ്ക്കു സമനില നല്‍കി. 40-ാം മിനിറ്റില്‍ മോണക്കോ കലെയ്ന്‍ മബാഫെയുടെ ഗോളില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിൽ കളി പുനരാരംഭിച്ച് നാലു മിനിറ്റായപ്പോള്‍ ഫാല്‍ക്കോവയെ ബോക്‌സിനുള്ളില്‍ നിക്കോളസ് ഒട്ടമെന്‍ഡി വീഴ്ത്തി. ഇതിനു ലഭിച്ച സ്‌പോട് കിക്കെടുത്ത കൊളംബിയന്‍ താരത്തിന്‍റെ ദുര്‍ബല ഷോട്ട് ഗോള്‍ കീപ്പര്‍ വില്ലി കബാലെറോ അനായാസം രക്ഷപ്പെടുത്തി. 58-ാം മിനിറ്റില്‍ അഗ്വേറോ സിറ്റിയെ ഒപ്പമെത്തിച്ചു. 61-ാം മിനിറ്റില്‍ ഫാല്‍ക്കോവ മോണക്കോയെ മുന്നിലെത്തിച്ചു. കൊളംബിയന്‍ താരം മനോഹരമായി ചിപ്പ് ചെയ്ത പന്ത് കബാലെറോയുടെ തലയ്ക്കു മുകളിലൂടെ വലയില്‍ കയറി. പിന്നീട് സിറ്റി ആഞ്ഞടിക്കുന്നതാണ് കണ്ടത്. 71-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട അഗ്വേറോ വീണ്ടും സമനില നല്കി. സ്വന്തം ആരാധകരുടെ ആവേശത്തിനൊപ്പം കളിച്ച സിറ്റിക്ക് 77-ാം മിനിറ്റില്‍ സിറ്റി ലീഡ് നേടി. യായ ടുറെയുടെ ഹെഡര്‍ ക്ലോസ് റേഞ്ചില്‍നിന്ന് സ്‌റ്റോണ്‍ വലയിലേക്കു നിറയൊഴിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.