ഇന്ത്യന്‍ കോട്ട തകര്‍ക്കാന്‍ ഓസീസ്
ഇന്ത്യന്‍ കോട്ട തകര്‍ക്കാന്‍ ഓസീസ്
Tuesday, February 21, 2017 1:41 PM IST
പൂന: കളി എന്നതിലുപരി ചോരമണക്കുന്ന പോരാട്ടങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേരിടുമ്പോള്‍ നടക്കാറുള്ളത്. വാക്കുകള്‍ കൊണ്ടുള്ള യുദ്ധത്തിനു ശേഷം പൂനയിലെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ പലരും തോറ്റുപോയ സ്ഥലത്തു വെന്നിക്കൊടി പാറിക്കാനാണ് സ്റ്റീവന്‍ സ്മിത്തും ഒരുങ്ങിയിറങ്ങുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടു ടെസ്റ്റ് ടീമുകള്‍ ഏറ്റമുട്ടുമ്പോള്‍ ആരാണ് മികച്ചവര്‍ എന്നു തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കും ഓസീസിനും . 19 ടെസ്റ്റുകള്‍ തുടര്‍ച്ചയായി പരാജയമറിയാതെ എത്തുന്ന ഇന്ത്യക്കാണ് ക്രിക്കറ്റ് ലോകം ഏറ്റവും സാധ്യത കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഓസീസിന്‍റെ പ്രകടനങ്ങൾ വിലയിരുത്തുമ്പോള്‍ ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന പ്രചാരണങ്ങളാണ് പരക്കുന്നത്.

എതിരാളികളെ എങ്ങനെയും തകര്‍ക്കാമെന്നുള്ള ഓസീസ് തന്ത്രത്തിന്‍റെ ഭാഗമായി ഓസീസ് താരങ്ങള്‍ വാക്കുകളിലൂടെയുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു. സ്ലെഡ്ജിംഗിലൂടെ ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനാവുമെന്ന് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പ്രഖ്യാപിച്ചു.പരമ്പര വിജയിച്ചാല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് ഓസീസിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമെങ്കിലും കഴിഞ്ഞ ആറു പരമ്പരകളും നേടിയതിന്‍റെ തിളക്കവുമായെത്തുന്ന ഇന്ത്യയെ മറികടക്കുക എന്നുള്ളത് ഓസീസിന് ഏറെ പ്രയാസമാണെന്നാണ് വിലയിരുത്തലുകള്‍. 2013ല്‍ അവസാനമായി നടന്ന ഇന്ത്യന്‍ പര്യടനത്തില്‍ മൈക്കില്‍ ക്ലാര്‍ക്കിന്‍റെ നേതൃത്വത്തില്‍ വന്ന ഓസീസ് 4-0ത്തിനാണ് പരമ്പരയില്‍ തോല്‍വിയേറ്റു വാങ്ങിയത്. സ്മിത്തിന്‍റെ നേതൃത്വത്തില്‍ ഓസീസ് മികച്ച ടീമായെങ്കിലും ശ്രീലങ്കന്‍ പരമ്പരയില്‍ 3-0ത്തിന് ഓസീസ് അടിയറ പറഞ്ഞു.


മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയും സ്പിന്നർ ഹര്‍ഭജന്‍ സിംഗും പരമ്പരയില്‍ ഓസീസിനെ കാത്തിരിക്കുന്നത് വമ്പന്‍ തോല്‍വിയായിരിക്കുമെന്നാണ് പ്രതികരിച്ചത്. അശ്വിനും രവീന്ദ്ര ജഡേജയും നയിക്കുന്ന സ്പിന്‍ ആക്രമണത്തെ നേരിടാൻ‍ ഓസീസ് ബാറ്റിംഗ് നിരയ്ക്കു നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഓസീസ് സ്പിന്നര്‍മാരായ നഥാന്‍ ലയോണും സ്റ്റീവ് ഒക്കീഫിനും സന്നാഹ മത്സരത്തില്‍ തിളങ്ങാനായത് ഓസീസ് ക്യാമ്പിന് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കോഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും മിന്നുന്ന ഫോമും ഓസീസ് തലവേദനയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.