സംഭവം പൊളിച്ചൂട്ടാ; പക്ഷേ, പച്ചവെള്ളം കിട്ടില്ല
Monday, February 20, 2017 2:00 PM IST
വഡോദര: ദേശീയ സ്‌കൂള്‍ മീറ്റിനെത്തിയവര്‍ അതിശയത്തോടെ പറയുന്നത് മഞ്ജല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഒരു സംഭവമാണെന്നാണ്. പുതിയ സിന്തറ്റിക് ട്രാക്ക് മുതല്‍ ഒരു വലിയ കായിക മേള നടത്താനുള്ള എല്ലാ സംവിധാനവും ഇവിടെ ഉണ്ടത്രേ. കേരളത്തില്‍നിന്നുള്ള താരങ്ങളെ താമസിപ്പിച്ചിരിക്കുന്ന സമ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളും നീന്തല്‍കുളവും ഡൈവിംഗ് പരിശീലന കേന്ദ്രവുമൊക്കെക്കണ്ട് കണ്ണു മിഴിച്ച താരങ്ങളെ അതിലേറെ അമ്പരിപ്പിച്ചത് തങ്ങള്‍ക്കു താമസിക്കുന്നതിനായി തയാറാക്കിയ എയര്‍ കണ്ടീഷന്‍ഡ് മുറികളാണ്. അഞ്ഞൂറിലധികം താരങ്ങളെ താമസിപ്പിക്കാവുന്ന വിധത്തിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

മീറ്റിനായി വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു കേരളത്തില്‍നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെടുന്നു.

വെള്ളം കിട്ടാനില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നടത്താനാകുന്നില്ല. ഇക്കാര്യം കേരള ടീം അധികൃതര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ല. മത്സരങ്ങള്‍ നടക്കുന്ന മഞ്ജല്‍പൂര്‍ സ്റ്റേഡിയവും സമ ഇന്‍ഡോര്‍ സ്റ്റേഡിയവും തമ്മില്‍ പത്തു കിലോമീറ്ററോളം ദൂര വ്യത്യാസമുള്ളതും ഇവയുടെ സ്ഥാനം വഡോദരയിലെ ഒട്ടുമിക്ക ഓട്ടോറിക്ഷക്കാര്‍ക്കും സ്ഥലവാസികള്‍ക്കും അറിയാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. സ്റ്റേഡിയത്തിലെ ഓഫീസ് മുറികളിലാണ് ഇതിലേറെ സജ്ജീകരണങ്ങളുള്ളത്. മത്സരങ്ങളുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ക്കായി കുറേ മേശകളും കസേരകളും ഓഫീസിലെത്തിച്ചിട്ടുണ്ടെങ്കിലും ഇവ എപ്പോഴാണ് കാലില്‍ വീഴുന്നതെന്നു പറയാനാവില്ലെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. മിക്ക മേശകളുടെയും നട്ടുകള്‍ ഇളകിയിരിക്കുന്നതാണ് കാരണം. ഇത്രയും അപകടകരമായി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു ചില ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിട്ടുമുണ്ട്. എല്ലാമുണ്ടെന്ന് അവകാശപ്പെടുന്ന സംഘാടകര്‍ കുടിക്കാന്‍ അല്പം വെള്ളം തരുന്നില്ലെന്ന് മത്സരാര്‍ഥികളും പരാതിപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.