ഐപിഎൽ 10-ാം സീസൺ ; ലേലത്തില്‍ ഇംഗ്ലീഷ് മുന്നേറ്റം
ഐപിഎൽ 10-ാം സീസൺ ; ലേലത്തില്‍ ഇംഗ്ലീഷ് മുന്നേറ്റം
Monday, February 20, 2017 2:00 PM IST
ബംഗളൂരു: ഐപിഎല്‍ പത്താം സീസണിലെ ആദ്യഘട്ട താരലേലത്തില്‍ ഇംഗ്ലീഷ് കുതിപ്പ്. ഇംഗ്ലണ്ടിന്‍റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍ ടൈമല്‍ മില്‍സ് എന്നിവര്‍ പണക്കിലുക്കത്തില്‍ ഏറ്റവും മുന്നിലെത്തിയപ്പോള്‍ ജേസണ്‍ റോയ്, ഇയോണ്‍ മോര്‍ഗന്‍, ക്രിസ് വോക്‌സ് എന്നിവരും ഇംഗ്ലീഷ് മുന്നേറ്റത്തിന് ആക്കംകൂട്ടി. ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്ക് ആവശ്യക്കാരില്ലാതെപോയപ്പോള്‍ ലേലത്തില്‍ ഏറെ പ്രാധാന്യം ലഭിക്കുമെന്നു കരുതപ്പെട്ടിരുന്ന ഇര്‍ഫാന്‍ പത്താനെയും ആരും വാങ്ങിയില്ല. 14.50 കോടി മുടുക്കി റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്‌സാണ് സ്റ്റോക്‌സിനെ സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പിന്മാറ്റത്തോടെ പേസ് ബൗളര്‍ അത്യാവശ്യമായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 കോടി മുടക്കി ടൈമല്‍ മില്‍സിനെ വലയിലാക്കി. മലയാളി താരങ്ങളില്‍ ബേസില്‍ തമ്പി മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത് 85 ലക്ഷം രൂപയ്ക്കാണ്. എന്നാല്‍, ഏറെ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരം വിഷ്ണു വിനോദിനെ ടീമുകളാരും വാങ്ങിയില്ല. ഏപ്രില്‍ അഞ്ചിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

കരുത്തുകാട്ടിയ അഫ്ഗാന്‍ താരങ്ങള്‍

റാഷീദ് ഖാന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 4 കോടി ( 50 ലക്ഷം)

മുഹമ്മദ് നബി - 30 ലക്ഷം (30 ലക്ഷം)
ഇതാദ്യമായാണ് അഫ്ഗാൻ കളിക്കാർ ഐപിഎലിൽ എത്തുന്നത്.

ലേലം പൂര്‍ത്തിയായപ്പോള്‍ ഓരോ ടീമിലെയും പ്രമുഖര്‍ ( നിലനിര്‍ത്തിയ താരങ്ങളെയും
ഉള്‍പ്പെടുത്തി )

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്:ജെ.പി. ഡുമിനി, ക്വന്‍റണ്‍ ഡി കോക്ക്, സഹീര്‍ ഖാന്‍, ഏയ്ഞ്ചലോ മാത്യൂസ്, കോറി ആന്‍ഡേഴ്‌സണ്‍, പാറ്റ് കമ്മിന്‍സ്, ടീമിലെ ആകെ കളിക്കാരുടെ എണ്ണം - 26.

ഗുജറാത്ത് ലയണ്‍സ്: സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രണ്ടൻ മക്കല്ലം, ജേസണ്‍ റോയ്, ആരോണ്‍ ഫിഞ്ച്, ഡ്വെയന്‍ സ്മിത്ത്, ടീമിലെ ആകെ കളിക്കാർ - 27.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷോണ്‍ മാര്‍ഷ്, വൃദ്ധമാന്‍ സാഹ, ഇയോണ്‍ മോര്‍ഗന്‍, ടീമിലെ ആകെ കളിക്കാർ- 27.


കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഗൗതം ഗംഭീര്‍, യൂസഫ് പത്താന്‍, ക്രിസ് വോക്‌സ്, ട്രന്‍ഡ് ബോള്‍ട്ട്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ടീമിലെ ആകെ കളിക്കാർ- 23.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ഭജന്‍ സിംഗ്, മിച്ചല്‍ ജോണ്‍സണ്‍, ജസ്പ്രിത് ബുംറ, ലസിത് മലിംഗ, ടീമിലെ ആകെ കളിക്കാർ- 27.

റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്‍റ്‌സ്: സ്റ്റീവന്‍ സ്മിത്ത്, എം.എസ്. ധോണി, ബെന്‍ സ്‌റ്റോക്‌സ്, ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ലസിസ്, അജിങ്ക്യ രഹാനെ, ടീമിലെ ആകെ കളിക്കാർ - 26.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കോഹ്‌ലി, എ.ബി. ഡിവില്യേഴ്‌സ്, ക്രിസ് ഗെയില്‍, ടൈമല്‍ മില്‍സ്, കെ.എല്‍. രാഹുല്‍, ഷെയ്ന്‍ വാട്‌സണ്‍, ടീമിലെ ആകെ കളിക്കാരുടെ എണ്ണം - 24.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, യുവ്‌രാജ് സിംഗ്, ആശിഷ് നെഹ്‌റ, റഷീദ് ഖാന്‍, ടീമിലെ ആകെ കളിക്കാർ - 25



വിലയേറിയ ഇന്ത്യന്‍ താരങ്ങള്‍

(പേര്, ടീം, വില, അടിസ്ഥാന വില)

കരൺ‍ ശര്‍മ, മുംബൈ ഇന്ത്യന്‍സ് - 3.2 കോടി (30 ലക്ഷം)
ടി. നടരാജന്‍, കിംഗസ് ഇലവന്‍ പഞ്ചാബ് - 3 കോടി (30 കോടി)

വരുണ്‍ ആരോണ്‍, കിംഗസ് ഇലവന്‍ പഞ്ചാബ് - 2.80 കോടി (30 ലക്ഷം)

മുഹമ്മദ് സിറാജ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -2.60 കോടി (20 ലക്ഷം)
കെ. ഗൗതം, മുംബൈ ഇന്ത്യന്‍സ് - 2 കോടി (10 ലക്ഷം)

പുറംതള്ളപ്പെട്ട പ്രമുഖര്‍

ഇഷാന്ത് ശര്‍മ - 2 കോടി
ഇര്‍ഫാന്‍ പത്താന്‍ - 50 ലക്ഷം
റോസ് ടെയ്‌ലര്‍ - 50 ലക്ഷം
ഇമ്രാന്‍ താഹിര്‍ - 50 ലക്ഷം
മര്‍ലോണ്‍ സാമുവല്‍സ് - 1 കോടി
( ചേതേശ്വര്‍ പൂജാര, ആര്‍.പി. സിംഗ്, ജേസണ്‍ ഹോള്‍ഡര്‍, തിസാര പെരേര, അഭിനവ് മുകുന്ദ് തുടങ്ങിയവരെയും ലേലംകൊള്ളാൻ ആരും തയാറായില്ല)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.