ശ്രേയസ് അയ്യറിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
ശ്രേയസ് അയ്യറിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
Sunday, February 19, 2017 10:44 AM IST
മുംബൈ: ഓസീസ് സ്പിന്‍ ആക്രമണത്തിനു മുന്നില്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇരട്ട സെഞ്ചുറിയോടെ മതില്‍ സൃഷ്ടിച്ചപ്പോള്‍ ത്രിദിന സന്നാഹ മത്സരം സമനിലയില്‍ കലാശിച്ചു. മൂന്നാം ദിനം നാലിന് 176 എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യ എ ടീമിനെ വേഗം പുറത്താക്കി കളി കൈക്കലാക്കാമെന്ന ഓസ്‌ട്രേലിയന്‍ സ്വപ്‌നം ശ്രേയസ് അയ്യര്‍ തകര്‍ത്തു. ഒരറ്റത്തു വിക്കറ്റുകള്‍ പൊഴിയുമ്പോഴും ശ്രേയസ് പിടിച്ചുനിന്നു. ശ്രേയിനൊപ്പം ഇന്നലെ ബാറ്റിംഗ് തുടങ്ങിയ ഋഷഭ് പന്ത് അതിവേഗം പുറത്തായി. പിന്നീടെത്തിയ ഇഷാന്‍ കിഷനും മടങ്ങിയതോടെ ഓസീസ് ഉയര്‍ത്തിയ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 469ന് മുന്നില്‍ ഇന്ത്യ എ വലിയ ലീഡ് വഴങ്ങുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ശ്രേയസിനൊപ്പം കൃഷ്ണപ്പ ഗൗതം വന്നതോടെ കളിയിലേക്ക് ഇന്ത്യ എ തിരിച്ചുവന്നു.

മികച്ച പിന്തുണ കിട്ടിയതോടെ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ 202 റണ്‍സ് നേടി പുറത്താകാതെ നിന്നു. വെറും 210 പന്തില്‍ 27 ഫോറുകളും ഏഴ് സിക്‌സറുകളും നേടിയായിരുന്നു ശ്രേയസ് അയ്യര്‍ ഇരട്ട സെഞ്ചുറി നേടിയത്. ഇന്ത്യ എ 372 റണ്‍സെത്തിയപ്പോള്‍ 74 റണ്‍സെടുത്ത ഗൗതം പുറത്തായി. അധികം വൈകാതെ ഇന്ത്യ എയുടെ ഇന്നിംഗ്‌സും അവസാനിച്ചു. പിച്ചില്‍നിന്ന് ലഭിച്ച അനുകൂല സാഹചര്യം നന്നായി വിനിയോഗിച്ച സ്പിന്നര്‍മാരാണ് ഓസീസിന് 66 റണ്‍സ് ലീഡ് നേടിക്കൊടുത്തത്.


നേരിയ മുന്‍തൂക്കവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസിനും കാര്യങ്ങള്‍ സുഖക രമല്ലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടു പന്തെറിഞ്ഞ ഇന്ത്യ എ ബൗളര്‍മാര്‍ ഓസീസിന്‍റെ നാലു വിക്കറ്റുകള്‍ പിഴുതു. കളി അവസാനിക്കുമ്പോള്‍ ഓസീസ് 110 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നത്. വാര്‍ണര്‍ 35 റണ്‍സും പീറ്റര്‍ ഹാന്‍ഡസ്‌കോംബ് 37 റണ്‍സുമെടുത്തു. ഇന്ത്യ എയ്ക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യ, നവദീപ് സൈനി, അശോക് ദിണ്ഡ, ഋഷഭ് പന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.