ഇനി ജൂണിയർ പോര്
ഇനി ജൂണിയർ പോര്
Sunday, February 19, 2017 10:39 AM IST
വഡോദര: ഗുജറാത്ത് വഡോദരയിലെ മഞ്ചല്‍പൂരില്‍ പൊന്നിന്‍ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയുടെ പുത്തന്‍ പ്രതിഭകള്‍ തയാറായിക്കഴിഞ്ഞു. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ജൂണിയര്‍ വിഭാഗം മത്സരങ്ങള്‍ ഇന്ന് രാവിലെ 7.30ന് വഡോദര മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്സ് അത്‌ലറ്റിക് ട്രാക്കില്‍ തുടക്കമാകും.

പെണ്‍പടയുടെ കരുത്തില്‍ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെയാണ് കേരളം മത്സരത്തിനിറങ്ങുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നും സിബിഎസ്ഇ, വിദ്യാഭാരതി, നവോദയ ഉള്‍പ്പെടെ 42 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്.

26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും ഉള്‍പ്പെടെ 49 അംഗ സംഘമാണ് കേരളത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. പെണ്‍കുട്ടികളാവും കേരളത്തിന്‍റെ മെഡല്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധ്യത. പാലക്കാട് കല്ലടി എച്ച്എസിലെ സി. ചാന്ദ്‌നി ഉദ്ഘാടന ഇനമായ 3000 മീറ്ററില്‍ കേരളത്തിനായി മത്സരത്തിനിറങ്ങും. ഇന്നു പത്തു ഫൈനലുകള്‍ക്കാണ് മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വേദിയാകുക. 800 മീറ്ററിലും സി. ചാന്ദ്‌നി മത്സരത്തിനിറങ്ങും.

പെണ്‍കുട്ടികളുടെ ഹൈജന്പില്‍ എം. ജിഷ്‌നയിലും ഗായത്രി ശിവകുമാറിലും ഉറച്ച മെഡല്‍ പ്രതീക്ഷയാണ് കേരളാ ക്യാമ്പിനുള്ളത്. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയിയും സോഫിയ സണ്ണിയും ഇന്ന് മത്സരിക്കും. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സി. അഭിനവും പി.എസ്. അഖിലും 800 മീറ്ററില്‍ അഭിഷേക് മാത്യുവും കെ. അഖിലും ട്രാക്കിലിറങ്ങുമ്പോള്‍ സ്വര്‍ണം നേടാമെന്നുള്ള പ്രതീക്ഷ കേരളത്തിനുണ്ട്. ഹാമര്‍ ത്രോയില്‍ ശ്രീവിശ്വവും ഹൈജന്പില്‍ ശ്രീകാന്തും ജിത്തു ജോണ്‍സണും ഇന്ന് മത്സരിക്കുന്നുണ്ട്.

പരീക്ഷാ സമയമായതിനാല്‍ പല താരങ്ങളും മത്സരത്തില്‍നിന്നും വിട്ടുനില്ക്കുന്നത് കേരളത്തിന്‍റെ ഉറച്ച പല മെഡലുകളും നഷ്ടമാക്കും. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു വെല്ലുവിളി സൃഷ്ടി ക്കുക.

സമ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോം പ്ലെ്ലക്സിലെ എയര്‍ കണ്ടീഷന്‍ഡ് റൂമുകളിലാണ് കേരളത്തിന്‍റെ താമസം. ഈ താമസം ഒരുക്കിയത് സര്‍വീസസ് ടീമിന്‍റെ മുന്‍ പരിശീലകനും മലയാളിയുമായ കെ.എസ്. അജിമോനാണ്. ആദ്യം കേരള ടീമിനു താമസം ഒരുക്കിയിരുന്നത് മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്സിനു സമീപത്തെ സ്‌കൂളിലായിരുന്നു. ഇവിടെ വലിയ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഇതേ ത്തുടര്‍ന്നാണ് അജിമോന്‍റെ ഇടപെടലില്‍ ടീമിനു മികച്ച താമസ സൗകര്യം ലഭിച്ചത്. ഇവിടെ തന്നെ പാചകപ്പുരയും ഒരുക്കി തനി കേരളീയ വിഭവങ്ങളും താരങ്ങള്‍ക്ക് നല്‍കുന്നു. 36 ഡിഗ്രി ചൂടാണ് ഇപ്പോള്‍ വഡോദരയില്‍. ഉച്ച സമയങ്ങളില്‍ ചൂട് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നു ടീം മാനേജര്‍ അനീഷ് തോമസ് ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.