അത്‌ലറ്റിക്കോയ്ക്കു വമ്പന്‍ ജയം
അത്‌ലറ്റിക്കോയ്ക്കു വമ്പന്‍ ജയം
Saturday, February 18, 2017 1:54 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനു വമ്പന്‍ ജയം. സ്‌പോര്‍ട്ടിംഗ് ഗിജോമെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ കീഴടക്കിയത്. കളിയില്‍ പിറന്ന് എല്ലാം ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 46-ാം മിനിറ്റില്‍ ഫെറേറിയ കാറക്കാസോയുടെ ഗോളില്‍ അത്‌ലറ്റിക്കോയാണ് മുന്നിലെത്തിയത്. എന്നാല്‍, മൂന്നു മിനിറ്റുകള്‍ക്കു ശേഷം സെര്‍ജിയോ അല്‍വാരസിലൂടെ ഗിജോണ്‍ സമനില പിടിച്ചു. കളി സമനിലയിലേക്കു നീങ്ങുമെന്ന ഘട്ടത്തിലാണ് അഞ്ചു മിനിറ്റുകള്‍ക്കിടയില്‍ മൂന്നു വട്ടം ഗോള്‍വല ചലിപ്പിച്ച് അത്‌ലറ്റിക്കോ വിജയം പിടിച്ചെടുത്തത്. ഫ്രഞ്ച് താരം ഗെമെയ്‌റോയുടെ ഹാട്രിക്കാണ് സ്വന്തം സ്‌റ്റേഡിയത്തില്‍ സമനിലയെങ്കിലും നേടാമെന്നുള്ള ഗിജോണിന്‍റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. 80, 81, 85 മിനിറ്റുകളിലായിരുന്നു ഗെമെയ്‌റോയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ഗ്രനാഡ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഗ്രനാഡയുടെ മൈതാനത്തു നടന്ന മത്സരത്തില്‍ മെഹദി കര്‍സേല (18), അഡ്രിയാന്‍ റാമോസ് (28, 64) ആന്‍ഡ്രിയാസ് പെരേര (33) എന്നിവരാണ് അവര്‍ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. റയല്‍ ബെറ്റിസിന്‍റെ ആശ്വാസ ഗോള്‍ പെട്രോസ് 75-ാം മിനിറ്റില്‍ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.