മഹാരാഷ്‌ട്രയിലും ഗ്രാമം ദത്തെടുത്ത് സച്ചിന്‍
മഹാരാഷ്‌ട്രയിലും ഗ്രാമം ദത്തെടുത്ത് സച്ചിന്‍
Friday, February 17, 2017 1:44 PM IST
മുംബൈ: ആന്ധ്ര പ്രദേശിലെ പുട്ടമര്‍ജു കണ്‍ട്രിഗ ഗ്രാമത്തിനു പിന്നാലെ മഹാരാഷ്‌ട്രയിലെ ഉസ്മാനാബാദിലെ ഡോന്‍ജ ഗ്രാമവും സച്ചിന്‍ ദത്തെടുക്കുന്നു. രാജ്യസഭാ എംപി കൂടിയായ ക്രിക്കറ്റ് ഇതിഹാസം സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരമാണ് ഡോന്‍ജ ഗ്രാമത്തെ ദത്തെടുക്കുന്നത്. എംപിയുടെ ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഡോന്‍ജ ഗ്രാമത്തിന്‍റെ വികസനത്തിനായി സച്ചിന്‍ വകയിരുത്തിയിട്ടുണ്ട്. പുതിയ സ്‌കൂള്‍ കെട്ടിട നിര്‍മാണം, വീടുകളില്‍ ജലവിതരണത്തിനായുള്ള സംവിധാനങ്ങള്‍, റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുക. ആദ്യം ദത്തെടുത്ത ആന്ധ്രയിലെ പുട്ടമര്‍ജുവിലെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ശേഷം കഴിഞ്ഞ വര്‍ഷം അവസാനം രണ്ടാമത്തെ ഗ്രാമം ദത്തെടുക്കുന്നതായി സച്ചിന്‍ പ്രഖ്യാപിച്ചിരുന്നു.


ഉസ്മാനാബാദ് മുഴുവന്‍ കടുത്ത വരള്‍ച്ചയെ നേരിടുമ്പോള്‍ ജലവിതരണത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാകുന്നത് ഉറപ്പാക്കുമെന്ന് സച്ചിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.