അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റ്: കരുത്തുകാട്ടി കാലിക്കട്ട്
അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റ്: കരുത്തുകാട്ടി കാലിക്കട്ട്
Saturday, January 14, 2017 1:37 PM IST
എം.വി. വസന്ത്

കോയമ്പത്തൂര്‍: അത്‌ലറ്റിക് മീറ്റിലെ നാലാം നാള്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ മെഡല്‍ കൊയ്ത്ത്- നാലു സ്വര്‍ണവും രണ്ടു വെങ്കലവും. മൂന്നു വെള്ളിയും ഒരു വെങ്കലവുമായി എംജി യൂണിവേഴ്‌സിറ്റിയും ഇന്നലെ കരുത്തുകാട്ടി. പുരുഷ, വനിതാ വിഭാഗം ഹര്‍ഡില്‍സിലും വനിതകളുടെ 4-100 റിലേയിലും അഞ്ചു കിലോമീറ്റര്‍ നടത്തത്തിലുമാണ് കാലിക്കട്ട് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 4-100 റിലേയിലും ലോംഗ്ജംപിലും വെങ്കലവുമുണ്ട്. ഹര്‍ഡില്‍സില്‍ മെയ്‌മോന്‍ പൗലോസും എം. സുഗിനയുമാണ് യഥാക്രമം സ്വര്‍ണം കൊയ്തത്. നടത്തത്തില്‍ കെ.ടി. നീനയും സ്വര്‍ണം പിടിച്ചെടുത്തു. ലോംഗ്ജംപില്‍ മുഹമ്മദ് അനീസ് വെങ്കലം നേടി.

4-100 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ എംജി യൂണിവേഴ്‌സിറ്റി വെള്ളി നേടി. വനിതകളുടെ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യനും വെള്ളി നേടി. വനിതകളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ എംജിയുടെ മേരി മാര്‍ഗരറ്റിനാണ് വെങ്കലം. പുരുഷ വിഭാഗം ലോംഗ്ജംപില്‍ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയുടെ മലയാളി താരം സി. സിറാജുദീനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി സിര്‍സ ദേവിലാല്‍ യൂണിവേഴ്‌സിറ്റിയുടെ പൂനം റാണെ ഹാട്രിക് തികച്ചു. പുരുഷ, വനിതാ വിഭാഗം സ്റ്റീപ്പിള്‍ചേയ്‌സില്‍ പുതിയ മീറ്റ് റിക്കാര്‍ഡും പിറന്നു.

തന്‍റെ മികച്ച സമയം മെച്ചപ്പെടുത്തിയാണ് (14.36) ഹര്‍ഡില്‍സില്‍ മെയ്‌മോന്‍റെ സ്വര്‍ണനേട്ടം. തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. അങ്കമാലി മൂക്കന്നൂര്‍ പുതുശേരി പൗലോസ്- സിജി ദമ്പതികളുടെ മകനാണ്.
അഞ്ചാമത്തെ മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സുവര്‍ണനേട്ടം കൊയ്‌തെടുക്കുകയായിരുന്നു സുഗിന. മുന്‍ മീറ്റുകളില്‍ രണ്ടുതവണ വെങ്കലം നേടിയിട്ടുണ്ട്. തലശേരി മമ്പറം കീഴത്തൂര്‍ സുമതി നിവാസില്‍ ഗോപി- സുമതി ദമ്പതികളുടെ മകളാണ്.


23.13.30 സമയത്തില്‍ അഞ്ചു കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ കെ.ടി. നീന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയതു ദേശീയതാരമായ പട്യാലയുടെ എല്‍. പ്രിയങ്കയെ. ആദ്യമീറ്റില്‍ തന്നെ സുവര്‍ണ താരമായി മാറാനും പാലക്കാട് മേഴ്‌സി കോളജിലെ ഈ വിദ്യാര്‍ഥിനിക്കായി. പറളി സ്‌കൂളിന്‍റെ കായികാധ്യാപകന്‍ പി.ജി. മനോജാണ് പരിശീലകന്‍. പറളി കമ്പ ചേന്നുംപുരം തങ്കന്‍- നിര്‍മല ദമ്പതികളുടെ മകളാണ്.

ലോംഗ്ജംപിലെ സ്വര്‍ണം മാംഗളൂരിന്‍റെ സി.സിറാജുദീനിലൂടെ മലയാള മണ്ണിലേക്ക്. ചാടിയത് 7.45 മീറ്റര്‍. അല്‍സാസ് കോളജിലെ രണ്ടാംവര്‍ഷ ബിഎ വിദ്യാര്‍ഥിയായ സിറാജുദീന്‍ മലപ്പുറം മഞ്ചേരി തൃപ്പനച്ചി സെയ്തലവി- ഫാത്തിമ ദമ്പതികളുടെ മകനാണ്.

മാംഗളൂര്‍ മുന്നില്‍

മേളയുടെ നാലാം നാള്‍ പിന്നിടുമ്പോള്‍ ഓവറോള്‍ പോയിന്‍റ് നിലയില്‍ മാംഗളൂര്‍ യൂണിവേഴ്‌സിറ്റി (116) മുന്നില്‍. എംജി (92), പഞ്ചാബി പാട്യാല (81), മദ്രാസ് (64), കാലിക്കട്ട് (57) എന്നിവര്‍ തൊട്ടുപിന്നില്‍. വനിതാ വിഭാഗത്തില്‍ എംജി (69), ഒന്നാം സ്ഥാനത്തും കാലിക്കട്ട് (36) മൂന്നാം സ്ഥാനത്തുമാണ്. പുരുഷ വിഭാഗത്തില്‍ മാംഗളൂരും പഞ്ചാബിയും മദ്രാസുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. നാലാമതായി എംജിയും അഞ്ചാമതായി കാലിക്കട്ടും നിലയുറപ്പിച്ചിട്ടുണ്ട്. മേള ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.