ഒരേയൊരു സിആർ സെവൻ
ഒരേയൊരു സിആർ സെവൻ
Tuesday, January 10, 2017 2:01 PM IST
സൂറിച്ച്: 2016ലെ മികച്ച പുരുഷ ഫുട്ബോൾ താരം ആരെന്ന് ഇത്തവണ ആർക്കും ഒരു സംശയവ ുമില്ലായിരുന്നു. ജഴ്സിൽ ഏഴാം നന്പറുള്ള പോർച്ചുഗ ലിന്‍റെയും റയൽ മാഡ്രിഡിന്‍റെയും സ്വന്തം സിആർ സെവൻ -ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം ലോക ഫുട്‌ബോള്‍ സമിതിയായ ഫിഫ സ്വന്തം നിലയ്ക്കു തെരഞ്ഞെടുക്കുന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. മികച്ച വനിത ഫുട്‌ബോളർക്കുള്ള പുരസ്‌കാരം യുഎസ്എയുടെ കാര്‍ലി ലോയ്ഡിനെ തേടിയെത്തി. ലീസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ കിരീടത്തിലെത്തിച്ച പരിശീലകന്‍ ക്ലോഡിയോ റെനേരിയെ മികച്ച പുരുഷ പരിശീലകനായും തെരഞ്ഞടുക്കപ്പെട്ടു. ജര്‍മനിയുടെ വനിതാ ഫുട്‌ബോള്‍ ടീമിനെ ഒളിമ്പിക് സ്വര്‍ണമെഡല്‍ നേട്ടത്തിലെത്തിച്ച സില്‍വിയ നീഡ് മികച്ച വനിതാ പരിശീലകയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി. 2016ലെ ഏറ്റവും മികച്ച ഗോള്‍ നേടിയ മുഹമ്മദ് ഫെയ്‌സ് സുബ്രിയിലൂടെ ഏഷ്യയിലേക്കും ഫിഫ പുരസ്‌കാരമെത്തി.

പുരുഷതാരങ്ങളുടെ 23 പേരടങ്ങുന്ന ആദ്യ പട്ടിക മൂന്നായി ചുരുങ്ങി. അതിൽ പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ, അര്‍ജന്‍റീനയുടെ ലയണല്‍ മെസി, അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം അന്‍റോണി ഗ്രീസ്മാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. സ്പാനിഷ് ലീഗില്‍ കരുത്ത് തെളിയിക്കുന്ന മൂവരും ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിലും ഏറ്റുമുട്ടി. അവിടെയും റൊണാള്‍ഡോയ്ക്കു പിന്നിലാകുകയായിരുന്നു മറ്റ് രണ്ടു പേരും.

1956 മുതലാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. എന്നാല്‍, 2010-ല്‍ ഫിഫയുമായി ചേര്‍ന്ന് ലോക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും ടീമിനുമുള്ള അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് മാസികയുമായുള്ള സഹകരണം ഫിഫ അവസാനിപ്പിച്ചു. ഫിഫയില്‍ അംഗങ്ങളായുള്ള രാജ്യങ്ങളിലെ ഫുട്‌ബോള്‍ ടീം നായകരും പരിശീലകരും തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമാണ് മികച്ച താരങ്ങള്‍ക്കുള്ള വോട്ടിംഗില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം ആദ്യമായി ഫുട്‌ബോള്‍ ആരാധകര്‍ക്കും ഇഷ്ടതാരങ്ങള്‍ക്കായി ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു.

ക്രിസ്റ്റ്യാനോ റൊ ണാള്‍ഡോ

2016 പോര്‍ച്ചുഗീസ് താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. അത് റൊണാൾഡോ തന്നെ അത് പറഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ നിര്‍ണായകമായ അവസാന പെനാല്‍റ്റി വലയിലാക്കി റൊണാള്‍ഡോ റയലിന് കപ്പ് സമ്മാനിച്ചു. ക്ലബ് ലോകകപ്പ് ഫൈനലില്‍ ജാപ്പനീസ് ക്ലബ് കാഷിമ ആന്‍റലേഴ്‌സിനോട് പിന്നില്‍ നിന്ന റയലിനെ ഹാട്രിക്കിലൂടെ റൊണാള്‍ഡോ ചാമ്പ്യന്മാരാക്കി. 2016ല്‍ ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ നയിച്ച റയല്‍ താരം പോര്‍ച്ചുഗലിന് ആദ്യമായി ഒരു അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കിരീടം നയിച്ചു. ഇവയെല്ലാമാണ് റൊണാള്‍ഡോയെ നാലാം തവണയും ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡിലേക്കു നയിച്ചത്. ഈ വക നേട്ടങ്ങളൊന്നും ഈ വര്‍ഷം മെസിക്ക് അവകാശപ്പെടാനുമില്ലായിരുന്നു. കോപ്പ അമേരിക്കയുടെ സെന്‍റിനാരിയോ ടൂര്‍ണമെന്‍റ് ഫൈനലില്‍ മെസിയുടെ മികവിലെത്തിയ അര്‍ജന്‍റീന കലാശപ്പോരില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. മെസിയുടെ പെനാല്‍റ്റി കിക്ക് പാഴാകുന്നതും കാണേണ്ടിവന്നു. ചാമ്പ്യന്‍സ് ലീഗിലും മെസിയുടെ ബാഴ്‌സലോണയ്ക്ക് ഫൈനലിലേക്കു മുന്നേറാനായില്ല. ഗ്രീസ്മാന് റൊണാള്‍ഡോയ്ക്കു മുന്നില്‍ രണ്ടു തവണ തോല്‍ക്കേണ്ടിവന്നു; ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും യൂറോ കപ്പ് ഫൈനലിലും.

ഈ രണ്ടു പേരെയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിലും പിന്നിലാക്കിയ റൊണാള്‍ഡോ തന്നെയായിരുന്നു ഫിഫ പുരസ്‌കാരത്തിലെയും ഫേവറിറ്റ്. കഴിഞ്ഞ വര്‍ഷത്തെ റൊണാള്‍ഡോയുടെ പ്രകടനം ഫിഫ അവാര്‍ഡിന് അര്‍ഹന്‍ പോര്‍ച്ചുഗീസ് നായകന്‍ മാത്രമാണെന്നു തെളിയിക്കുന്നതായിരുന്നു. 44 കളിയില്‍ 42 ഗോള്‍, 14 അസിസ്റ്റ്. ഒരു മിനിറ്റില്‍ ഗോള്‍ നേടാന്‍ കഴിയുന്ന (83.68) കളിക്കാരില്‍ മൂന്നാമനായി റൊണാൾഡോ.

2015-16 ചാമ്പ്യന്‍സ് ലീഗ് സീസണിലെ 16 ഗോളടിച്ച് ടോപ്‌സ്‌കോറര്‍ പദവിയും റൊണാള്‍ഡോയ്ക്കായിരുന്നു. രണ്ടാം സ്ഥാനത്തുള്ള റോബര്‍ട്ട് ലെവന്‍ഡോസ്‌കിയേക്കാള്‍ ഏഴു ഗോള്‍ മുകളിലായിരുന്നു റയല്‍ താരം.

ഞാന്‍ പലപ്പോഴും പറഞ്ഞിരുന്നതുപോലെ 2016 ഒരു സ്വപ്‌ന വര്‍ഷമായിരുന്നു- റൊണാള്‍ഡോ പറഞ്ഞു. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി, ദേശീയ ടീം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.

ഫിഫ ഇലവന്‍

മികച്ച താരത്തിനുള്ള മൂന്നു പേരില്‍ ഒരാളായിരുന്ന ഗ്രീസ്മാന് പക്ഷേ ഫിഫയുടെ ഇലവനില്‍ സ്ഥാനമില്ലായിരുന്നു. താരസമ്പന്നമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്ന് ആര്‍ക്കും ആ പതിനൊന്നിൽ ഇടമില്ലായിരുന്നു. ഫ്രഞ്ച് ലീഗ് വണ്ണിലെ കളിക്കാരും ഫിഫയുടെ ലൈനപ്പില്‍ ഇല്ലായിരുന്നു. ഈ ലൈനപ്പിലും റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങളുടെ ആധിപത്യമായിരുന്നു. റയലില്‍നിന്ന് അഞ്ചും ബാഴ്‌സയില്‍നിന്ന് നാലു പേരും ഇടംപിടിച്ചു. ഇറ്റാലിയന്‍ സീരി എയിലെ യുവന്‍റസില്‍നിന്ന് ഡാനി ആല്‍വസും (2016 ആദ്യ പകുതി വരെ ആല്‍വ്‌സ് ബാഴ്‌സലോണയിലായിരുന്നു) ബുണ്ടസ് ലിഗയില്‍നിന്ന് ബയേണ്‍ മ്യൂണിക് ഗോള്‍കീപ്പര്‍ മാനുവല്‍ നോയറുമെത്തി. രണ്ട് വോട്ടിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് ഇലവനില്‍ സ്ഥാനം നഷ്ടമായത്.

മാനുവല്‍ നോയര്‍ (ബയേണ്‍), ഡാനി ആല്‍വസ് (യുവന്‍റസ്), ജെറാര്‍ഡ് പിക്വെ (ബാഴ്‌സലോണ), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), ആന്ദ്രെ ഇനിയെസ്റ്റ (ബാഴ്‌സലോണ), ടോണി ക്രൂസ് (റയല്‍ മാഡ്രിഡ്), ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്), ലയണല്‍ മെസി (ബാഴ്‌സലോണ), ലൂയി സുവാരസ് (ബാഴ്‌സലോണ)

കാര്‍ലി ലോ യ്ഡ്

ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി യുഎസ്എ വനിതകള്‍ക്ക് മെഡല്‍ ഇല്ലാതെ പോയി. എന്നാല്‍ കാർലി ലോയ്ഡ് എന്ന മധ്യനിരതാരം ക്ലബ് ഹൂസ്റ്റണ്‍ ഡാഷിനുവേണ്ടിയും രാജ്യത്തിനായും മികച്ച ഫോമിലായിരുന്നു. ഈ പ്രകടനമാണ് താരത്തെ രണ്ടാം തവണയും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിലെത്തിച്ചത്. ജര്‍മനിയുടെ മെലാനി ബെറിംഗര്‍, ബ്രസീലിന്‍റെ മാര്‍ത്ത എന്നിവരെയാണ് അമേരിക്കന്‍ താരം പിന്നിലാക്കിയത്.""സത്യമായിട്ടും ഈ പുരസ്‌കാരം ഞാന്‍ പ്രതീക്ഷിച്ചില്ല. എനിക്കറിയാം മെലാനി 2016 ഒളിമ്പിക്‌സില്‍ അത്യുജ്ജല പ്രകടനമാണ് നടത്തിയത്''. കാർലി പറഞ്ഞു.

ക്ലോ ഡിയോ റെനേരി



ഒരു ലീഗ് കിരീടം പോലും നേടാത്ത ക്ലോഡിയോ റെനേരി ലോകത്തെ ഏറ്റവും കടുപ്പമേറിയ ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ടീമിനെ ചാമ്പ്യന്മാരാക്കി.

കിരീട സാധ്യതയ്ക്ക് 5000-1 സാധ്യത മാത്രമുണ്ടായിരുന്ന ലീസ്റ്റര്‍ സിറ്റിയെ ലീഗിലെ വമ്പന്മാരെ മലര്‍ത്തിയടിച്ചുകൊണ്ട് 2015-16 പ്രീമിയര്‍ ലീഗ് സീസണിന്‍റെ തലപ്പത്തെത്തിച്ചു. 132 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള ക്ലബ്ബിന്‍റെ ചരിത്രത്തിലെ പ്രധാന കിരീടമായിരുന്നു. അത്രയൊന്നും താരസമ്പന്നമല്ലാത്ത ലീസ്റ്ററിന്‍റെ പ്രകടനം കഴിഞ്ഞ വര്‍ഷത്തെ കായിക ലോകത്തെ അദ്ഭുതങ്ങളില്‍ ഒന്നായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ക്ലബ്ബുകള്‍ക്ക് അവകാശപ്പെട്ടതാണെന്ന ചരിത്രം തിരുത്തിയെഴുതി. ആരും അത്രയൊന്നും കരുതാതിരുന്ന ഒരുകൂട്ടം കളിക്കാരുമായാണ് ഈ ഇറ്റലിക്കാരന്‍ ലീഗ് കിരീടമുയര്‍ത്തിയത്.

സില്‍വിയ നീഡ്



സില്‍വിയ നീഡിന്‍റെ പരിശീലക മികവില്‍ ജര്‍മനി ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടി. സ്വീഡനെ ഫൈനലില്‍ 2-1 തകര്‍ത്ത ജര്‍മനി ആദ്യമായി ഒളിമ്പിക് സ്വര്‍ണമണിഞ്ഞത്. 11 വര്‍ഷം നീണ്ട പരിശീല സ്ഥാനത്തുനിന്ന് കഴിഞ്ഞ വര്‍ഷം അവര്‍ വിരമിച്ചു.
ജര്‍മനിക്കുവേണ്ടി നേടിയ ഒരു ലോകകപ്പ്, രണ്ടു യൂറോപ്യന്‍ കിരീടങ്ങള്‍ എന്നീ പട്ടികയിലേക്കു സ്വര്‍ണമെഡലുമെത്തിച്ചു.

പുഷ്‌കാസ് അവാര്‍ഡ് (മികച്ച ഗോ ള്‍)-മുഹമ്മദ് ഫെയ്‌സ് സുബ്രി



കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗോള്‍ ലോക ഫുട്‌ബോളില്‍ ഒന്നുമല്ലാത്ത മലേഷ്യയില്‍നിന്നായിരുന്നു. മലേഷ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ പെനാംഗിനുവേണ്ടി കളിക്കുന്ന മുഹമ്മദ് ഫെയ്‌സ് സുബ്രിയുടെ വകയായിരുന്നു. ഈ മുന്നേറ്റനിരതാരം ഒരു ഫ്രീകിക്ക് ഗോളാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്. ബോക്‌സിന്‍റെ ഇടതുവിംഗില്‍ 35 വാര പുറത്തുനിന്നെടുത്ത കിക്ക് പായിച്ചത് പോസ്റ്റിന്‍റെ ഇടതു മൂലയിലേക്ക്. എന്നാല്‍ പോസ്റ്റിനു മുകളിലെത്തി പെട്ടെന്ന് ഒന്ന് വളഞ്ഞ് വലയുടെ വലതുമുകളിലായി പോസ്റ്റിനെ ചാരി വലയില്‍ പതിച്ചു. ഗോള്‍കീപ്പർക്ക് ഒന്നും മനസിലായില്ല. അത്രയ്ക്ക് ആശ്ചര്യജനകമായിരുന്നു ആ ഗോള്‍.

29 കാരനായ സുബ്രിയെ നേരത്തെ മലേഷ്യയുടെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ദേശീയകുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കാനായിട്ടില്ല.

ആരാധകര്‍ക്കുള്ള അവാര്‍ഡ്

ആരാധകര്‍ക്കുള്ള അവാര്‍ഡ് ലിവര്‍പൂളിന്‍റെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെയും ആരാധകര്‍ക്ക്. ഏപ്രിലില്‍ നടന്ന യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ആരാധകര്‍ ഒരുമിച്ച് ലിവര്‍പൂളിന്‍റെ ഔദ്യോഗിക ഗാനം ആലപിച്ചു. ഈ മത്സരം നടന്നത് ഹില്‍സ്‌ബോറോ ദുരന്തത്തിന്‍റെ 27 വാര്‍ഷിക ദിനത്തിന് തലേന്നായിരുന്നു. ആ ദുരന്തത്തില്‍ 96 ലിവര്‍പൂള്‍ ആരാധകരുടെ ജീവനാണ് നഷ്ടമായത്. മത്സരത്തില്‍ ലിവര്‍പൂള്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ച് 4-3ന് മത്സരം ജയിച്ചു. അഗ്രഗേറ്റില്‍ 5-4ന്‍റെ ജയത്തോടെ ലിവര്‍പൂള്‍ സെമിയിലെത്തി.

ഫെയര്‍ പ്ലേ അവാര്‍ഡ്

കൊളംബിയന്‍ ക്ലബ് അത്‌ലറ്റികോ നാസിണല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് നേടി. വിമാനപകടത്തില്‍ മരിച്ച ബ്രസീലിയന്‍ ക്ലബ് ചാപോകോയിന്‍സിന്‍റെ 19 കളിക്കാരോടും ടീം ഓഫീഷ്യല്‍സിനോടും കാണിച്ച സഹതാപമാണ് നാസിണലിന് ഫെയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരാക്കിയത്. നാസിണലിനെ കോപ്പ സുണ്ടാഅമേരിക്കാനയുടെ ആദ്യ പാദ ഫൈനലിന് നേരിടാനായുള്ള യാത്രാമധ്യേയാണ് ദുരന്തമുണ്ടായത്. ആ അപകടത്തില്‍ 71 പേരാണ് മരിച്ചത്. കിരീടം ചാപോകോയിന്‍സിനു സമ്മാനിക്കുന്നതായി അത്‌ലറ്റിക്കോ നാസിണല്‍ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.