അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റ് ഇന്നുമുതല്‍ കോയമ്പത്തൂരില്‍
Tuesday, January 10, 2017 2:00 PM IST
കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റിനു ഇന്നു കോയമ്പത്തൂരില്‍ തുടക്കം. നെഹ്‌റു സ്റ്റേഡിയത്തില്‍ 16വരെ നീണ്ടു നില്ക്കുന്ന മീറ്റില്‍ രാജ്യത്തെ ഇരുനൂറോളം സര്‍വകലാശാലകളിലെ രണ്ടായിരത്തോളം അത്‌ലറ്റുകള്‍ അണിനിരക്കും. കേരളത്തില്‍ നിന്ന് എംജി, കേരള, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്നായി ഇരുനൂറോളം താരങ്ങളാണ് മെഡല്‍ കൊയ്ത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ മൂന്നുതവണ വനിതാ വിഭാഗത്തില്‍ നേടിയ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് എംജിയുടെ ഒരുക്കം. മറ്റു ദേശീയ മീറ്റുകളില്‍ മികവുകാട്ടിയ താരനിരയുമായി കാലിക്കട്ടും രംഗത്തുണ്ട്. 74 അംഗ ടീമുമായാണ് എംജിയെത്തുന്നത്. അറുപതംഗ ടീമിനെയാണ് കലിക്കട്ട് രംഗത്തിറക്കിയിട്ടുള്ളത്. പതിനാല് ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമടങ്ങുന്ന കേരള സര്‍വകലാശാല ടീമും പ്രതീക്ഷയിലാണ്. കണ്ണൂരെത്തിയിരിക്കുന്നതു 13 അംഗ ടീമുമായാണ്. കഴിഞ്ഞ തവണ പട്യാലയിലെ തണുത്ത കാലാവസ്ഥ കേരള ടീമുകള്‍ക്കു തിരിച്ചടിയായിരുന്നു. ഇത്തവണ കോയമ്പത്തൂരിലെ അനുകൂല കാലാവസ്ഥ മുതലാക്കാമെന്നു തന്നെയാണ് കേരള ടീമുകളുടെ കണക്കുകൂട്ടല്‍. പെണ്‍കരുത്ത് ഇത്തവണയും കേരളത്തിനു ശുഭപ്രതീക്ഷ നല്കുമ്പോള്‍ പുരുഷ വിഭാഗത്തിലും മെഡല്‍ ശേഷിയുള്ളവരുണ്ട്. ടീമുകളെല്ലാം ഇന്നലെ തന്നെ കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. പല ടീമുകള്‍ക്കും മുപ്പതു കിലോമീറ്റര്‍ വരെ അകലെയായാണ് അധികൃതര്‍ താമസസൗകര്യം ഒരുക്കിയതെന്ന ആക്ഷേപവും നിലനില്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.