Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
അജ്മൽ, സോഫി വേഗക്കാർ
Sunday, December 4, 2016 12:48 PM IST
അജിത് ജി. നായർ
തേഞ്ഞിപ്പലം: സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ചു കൊണ്ട് പാലക്കാടിന്റെ മുഹമ്മദ് അജ്മലും എറണാകുളത്തിന്റെ സോഫിയ സണ്ണിയും പറന്നിറങ്ങിയപ്പോൾ സ്കൂൾ കായികമേളയ്ക്ക് ലഭിച്ചത് പുതിയ വേഗതാരങ്ങളെ. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 10.97 സെക്കൻഡിൽ കുതിച്ചെത്തിയാണ് പാലക്കാട് കല്ലടി സ്കൂളിന്റെ വി. മുഹമ്മദ് അജ്മൽ വേഗരാജപ്പട്ടം സ്വന്തമാക്കിയത്.11.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലെ ഓംകാർനാഥിനാണ് രണ്ടാം സ്ഥാനം. എറണാകുളം തുറവൂർ മാർ അഗസ്റ്റിൻസ് എച്ച്എസിലെ നിബിൻ ബാബു 11.15 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി.
വേഗമേറിയ താരമായെങ്കിലും വ്യക്തിഗത പ്രകടനമായ 10.92 സെക്കൻഡ് മെച്ചപ്പെടുത്താൻ മുഹമ്മദ് അജ്മലിനായില്ല. പ്ലസ്ടുക്കാരനായ മുഹമ്മദ് അജ്മലിന്റെ അവസാന മീറ്റാണിത്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ 200 മീറ്ററിൽ സ്വർണം നേടിയ അജ്മൽ ഇക്കുറി നേട്ടം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കൂടാതെ 100 മീറ്റർ റിലേയിലും ഇറങ്ങുന്നുണ്ട്.
പെൺകുട്ടികളുടെ 100 മീറ്ററിലെ വേഗറാണിയായി തെരഞ്ഞെടുക്കപ്പെട്ട സോഫിയ സണ്ണി പിന്നിലാക്കിയത് ഒപ്പമോടിയവരെ മാത്രമല്ല. സീനിയർ വിഭാഗത്തിലെ ചേച്ചിമാരേക്കൂടിയാണ്. ജൂണിയർ വിഭാഗത്തിൽ മത്സരിച്ച സോഫിയ 12.49 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടപ്പോൾ സീനിയർ വിഭാഗത്തിൽ സ്വർണം നേടിയ പി.വി. വിനിക്ക് 100 മീറ്റർ പൂർത്തിയാക്കാൻ 12.63 സെക്കൻഡ് വേണ്ടിവന്നു എന്നത് 100 മീറ്റർ സീനിയർ മത്സരത്തിലെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.
സോഫിയയ്ക്കു പിന്നിൽ രണ്ടാമതെത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ അപർണാ റോയിയും സീനിയർ പെൺകുട്ടികളേക്കാൾ മികച്ച പ്രകടനം നടത്തി. 12.50 സെക്കൻഡിലാണ് അപർണ 100 മീറ്റർ പിന്നിട്ടത്. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ ടി.സൂര്യമോൾ 12.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ താരമായ സൂര്യമോൾ ആദ്യദിനം 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. വേഗപ്പോരാട്ടത്തിൽ പിന്നിലായെങ്കിലും സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ മത്സരം വാശിയേറിയതായിരുന്നു. ഫോട്ടോഫിനിഷിലാണ് വിജയിയെ കണ്ടെത്തിയത്. പാലക്കാട് മുണ്ടൂർ സ്കൂളിലെ പി.വി വിനി 12.63 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ12.64 സെക്കൻഡിൽ വെള്ളി നേടി പാലക്കാട് പറളി സ്കൂളിന്റെ എം. അഞ്ജന പോരാട്ടത്തിനു ചൂടു പകർന്നു. വെങ്കലം നേടിയ തിരുവനന്തപുരം സായിയിലെ കെ.എം നിഭ 12.67 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി.
സബ് ജൂണിയർ വിഭാഗം പെൺകുട്ടികളിൽ കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ എൽഗാ തോമസ് സ്വർണം നേടി. എട്ടാം ക്ലാസ് വിദ്യാർഥിയായ എൽഗ 13.69 സെക്കൻഡി്ൽ ഓടിയെത്തിയാണ് സ്വർണമണിഞ്ഞത്. ആദ്യദിനം 400 മീറ്ററിൽ സ്വർണം നേടിയ എൽഗ ഇതോടെ ഡബിൾ തികച്ചു. പിടി ഉഷയുടെ ശിഷ്യയാണ് എൽഗ. വെങ്കലവും പൂവമ്പായി സ്കൂളിനു തന്നെയാണ്. 13.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജസ്നാ ഷാജിയാണ് വെങ്കലം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ്. ജോസഫ്സ് എച്ച്എസിലെ അൽനാ ഷാജുവിനാണ് വെള്ളി. 13.73 സെക്കൻഡിലാണ് അൽന ഫിനിഷ് ചെയ്തത്. സബ് ജൂണിയർ വിഭാഗം ആൺകുട്ടികളിൽ മലപ്പുറം ആലത്തൂർ കെഎംഎൻഎസ്എസ്യുഇഎംഎച്ച്എസിലെ ടി.ശ്രീരാഗിനാണ് സ്വർണം.12.21 സെക്കൻഡിലാണ് ശ്രീരാഗ് ലക്ഷ്യം മറികടന്നത്. അതളൂർ തൂവക്കാട്ടിൽ ശ്രീനിവാസൻ– സ്മിത ദമ്പതികളുടെ മകനായ ശ്രീരാഗിന്റെ ആദ്യ സംസ്ഥാന സ്കൂൾ മീറ്റാണിത്. ജില്ലാമീറ്റിൽ ഒന്നാം സ്ഥാനം നേടിയാണ് ശ്രീനാഥ് മേളയ്ക്കെത്തിയത്. 200 മീറ്റർ, 80 മീറ്റർ ഹർഡിൽസ് എന്നിവയിലും ശ്രീനാഥ് മത്സരിക്കാനിറങ്ങുന്നുണ്ട്. 12.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിലെ ബി.എ നീരജ് വെള്ളി സ്വന്തമാക്കി.12.69 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലെ താംഗ്ജാം അലേർട്ട്സൺ സിംഗിനാണ് വെങ്കലം.
ജൂണിയർ വിഭാഗം ആൺകുട്ടികളിൽ തിരുവനന്തപുരം സായിയിലെ സി. അഭിനവ് സ്വർണം നേടി. പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് 11.25 സെക്കൻഡിലാണ് ഫിനിഷിംഗ് ലൈൻ കടന്നത്.11.32 ൽ മത്സരം പൂർത്തിയാക്കിയ പാലക്കാട് മുണ്ടൂർ സ്കൂളിന്റെ പി.എസ് അഖിലിനാണ് വെള്ളി.
എറണാകുളം ആലങ്ങാട് കെഇഎംഎച്ച്എസിലെ എസ്. പ്രണവ് 11.63 സെക്കൻഡിൽ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.
ഉയരങ്ങളിൽ നിവ്യ താരം
തേഞ്ഞിപ്പലം: പോൾവോൾട്ടിൽ നിലവിലെ ദേശീയ റിക്കാർഡ് മറികടക്കുന്ന പ്രകടനത്തോടെ കല്ലടി ഹൈസ്കൂളിലെ നിവ്യ ആന്റണിക്ക് സ്വർണം. ഒപ്പം മത്സരിച്ചവരെ ബഹുദൂരം പിന്നിലാക്കിയാണ് നിവ്യ സ്വർണത്തിൽ തൊട്ടത്. 3.45 മീറ്റർ ഉയരം ചാടിയാണ് ഈ പത്താം ക്ലാസുകാരി ജേതാവായത്. ദേശീയ റിക്കാർഡിനേക്കാൾ ഏറെ ഉയരത്തിലാണിത്. ദേശീയ റിക്കാർഡ് 3.21 ആണ്. കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ നിവ്യ പുതിയ റിക്കാർഡിട്ടാണ് മുന്നേറിയത്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പോളയാട് എടക്കുടിയിൽ ആന്റണിയുടെ മകളായ നിവ്യ ആറാം ക്ലാസ് മുതൽ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലാണ് പഠിക്കുന്നത്. കെ.പി. സതീഷ് കുമാറാണ് പരിശീലകൻ. കഴിഞ്ഞ വർഷം റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സിലും പോൾവോൾട്ടിൽ നിവ്യ സ്വർണം നേടിയിരുന്നു. കഴിഞ്ഞവർഷം കോഴിക്കോട്ടു നടന്ന ദേശീയ മീറ്റിൽ
3.30മീറ്ററാണ് ദിവ്യ മറികടന്നത്. പോൾവോൾട്ടിൽ പാലാ ജംപ്സ് അക്കാഡമിയിലാണ് നിവ്യ പരിശീലനം നേടുന്നത്. പഠനത്തിലും നിവ്യ മിടുക്കിയാണ്.
ജൂണിൽ തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റിൽ നിവ്യയ്ക്കു മൂന്നാംസ്ഥാനം ലഭിച്ചിരുന്നു. സൗത്ത് നാഷണലിലും നിവ്യ റിക്കാർഡിട്ടിരുന്നു. നേരത്തെ സബ്ജില്ലയിൽ സമ്മാനം വാരിക്കൂട്ടിയപ്പോൾ കണ്ണൂരിലെ ശ്രീശൻ മാഷാണ് നിവ്യയുടെ കഴിവു കണ്ടെത്തിയത്. തുടർന്നാണ് നിവ്യ കല്ലടി സ്കൂളിലെത്തിയത്.
പിതാവ് ആന്റണി ബിസിനസുകാരനാണ്. റെജിയാണ് നിവ്യയുടെ മാതാവ്. നിവിൻ ആന്റണി മധുര ദിണ്ഡിക്കലിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ്.
മാർ ബേസിൽ, എറണാകുളം
എസ്.ജയകൃഷ്ണൻ
തേഞ്ഞിപ്പലം: തെളിഞ്ഞ മാനത്തിനു കീഴെ ആർപ്പുവിളികളുമായി കാണികൾ ഒഴുകിയെത്തിയ രണ്ടാം ദിനം സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ എറണാകുളത്തിന്റെയും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിന്റെയും കുതിപ്പ്. പോൾവോൾട്ടിൽ ദേശീയ റിക്കാർഡിനപ്പുറത്തേക്കു ചാടിയ നിവ്യ ആന്റണി താരമായ ഇന്നലെ മറ്റു മൂന്നു മീറ്റ് റിക്കാർഡുകൾ കൂടി പിറന്നു.
113 പോയിന്റുള്ള എറണാകുളത്തിന്റെ ഊർജമായ കോതമംഗലം മാർ ബേസിലിന് 61 പോയിന്റ്. ജില്ലകളിൽ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 92 പോയിന്റ്. പാലക്കാടിന്റെ ശക്തിയായി കുമരംപുത്തൂർ കല്ലടി എച്ച്എസ് 43 പോയിന്റോടെ സ്കൂളുകളിൽ രണ്ടാം സ്ഥാനത്ത്. 23 പോയിന്റുള്ള എഎംഎച്ച്എസ്എസ് പൂവമ്പായിയുടെയും 10 പോയിന്റുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിന്റെയും കരുത്തിൽ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുണ്ട് (36 പോയിന്റ്).
ഗ്ലാമർ ഇനമായ 100 മീറ്ററിൽ സീനിയർ പെൺകുട്ടികളിൽ ഒന്നാമതെത്തിയ പി.വി.വിനിയേക്കാൾ മികച്ച സമയത്തോടെ ജൂണിയർ പെൺകുട്ടികളിൽ ഒന്നാമതെത്തിയ കോതമംഗലം മാർ ബേസിലിന്റെ സോഫിയ സണ്ണി ഫാസ്റ്റസ്റ്റായി. മുണ്ടൂർ എച്ച്എസ്എസിലെ വിനി 12.63 സെക്കൻഡിൽ ഓടിയെത്തിയപ്പോൾ സോഫിയ 12.49 സെക്കൻഡിൽ ഫിനിഷ് ചെയ്തു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 10.97 സെക്കൻഡിൽ കുതിച്ചെത്തിയ കുമരംപുത്തൂർ കല്ലടി സ്കൂളിലെ വി.മുഹമ്മദ് അജ്മൽ ഫാസ്റ്റസ്റ്റായി.
ജൂണിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ദേശീയ റിക്കാർഡ് മറികടന്ന പ്രകടനവുമായി കല്ലടിയുടെ നിവ്യ ആന്റണി രണ്ടാം ദിവസം കാണികളുടെ മനം കവർന്നു. 3.45 മീറ്റർ ചാടിയ നിവ്യ 3.30 മീറ്ററിന്റെ സ്വന്തം മീറ്റ് റിക്കാർഡാണ് തകർത്തത്. കേരളത്തിന്റെ ദിവ്യ മോഹന്റെ പേരിലാണ് ദേശീയ റിക്കാർഡ്. 3.20 മീറ്റർ. ജൂണിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസിലെ പി.എ.അതുല്യ പുതിയ മീറ്റ് റിക്കാർഡിട്ടു. 35.41 മീറ്റർ എറിഞ്ഞ അതുല്യ അനിത ഏബ്രഹാം 2003ൽ സ്ഥാപിച്ച 35.17 മീറ്ററിന്റെ റിക്കാർഡാണ് മറികടന്നത്. സീനിയർ പെൺകുട്ടികളുടെ 5000 മീറ്ററിൽ കോതമംഗലം മാർ ബേസിലിന്റെ അനുമോൾ തമ്പി 2013ൽ മുണ്ടൂരിന്റെ പി.യു.ചിത്ര കുറിച്ച 17 മിനിറ്റ് 24.94 സെക്കൻഡിന്റെ റിക്കാർഡ് മറികടന്നു. 17 മിനിറ്റ് 14.27 സെക്കൻഡാണ് പുതിയ സമയം.
ജൂണിയർ ആൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിലായിരുന്നു മറ്റൊരു മീറ്റ് റിക്കാർഡ്. കല്ലടിയുടെ എ.പി.അശ്വിൻ ശങ്കർ 22 മിനിറ്റ് 48.02 സെക്കൻഡിൽ നടന്നെത്തി കഴിഞ്ഞവർഷം പറളിയുടെ സി.ടി.നിതീഷ് സ്ഥാപിച്ച 23: 04.96 സമയത്തിന്റെ റിക്കാർഡ് തകർത്തു. ഈയിനത്തിൽ കണ്ണൂർ എളയൂർ സിഎച്ച്എംഎച്ച്എസ്എസിലെ എ.എം.മുഹമ്മദ് അഫ്ഷാനും മീറ്റ് റിക്കാർഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തി.
സബ്് ജൂണിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ആദ്യ ദിനം സ്വർണം നേടിയിരുന്ന ഉഷ സ്കൂളിലെ എൽഗ തോമസ് ഇന്നലെ 100 മീറ്ററിലും ഒന്നാമതെത്തി ഡബിൾ തികച്ചു. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഇന്നലെ സ്വർണം നേടിയ മുണ്ടൂർ സ്കൂളിലെ പി.വി.വിനിയും ഇരട്ട സ്വർണം നേടി. ആദ്യ ദിവസം ലോംഗ്ജംപിലും സ്വർണം നേടിയിരുന്നു. മൂന്നാം ദിവസമായ ഇന്ന് 34 ഫൈനലുകൾ നടക്കും. 400 മീറ്റർ റിലേ ഫൈനലുകൾ ഇന്നാണ്.
മരിയയ്ക്ക് ഇതു മധുരസ്വർണം
വി. മനോജ്
തേഞ്ഞിപ്പലം: കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന കായികോത്സവത്തിൽ തലേന്നുരാത്രി വരെ അനുമതി ലഭിക്കാതിരുന്ന മത്സരാർഥിക്കു ഒടുവിൽ മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പ് അനുമതി ലഭിച്ചു. വാശിയേറിയ ഷോട്ട്പുട്ട് പോരാട്ടത്തിൽ തകർപ്പൻ പ്രകടനത്തോടെ 9.91 മീറ്റർ എറിഞ്ഞു സ്വർണത്തോടെ മത്സരാർഥിയുടെ മധുര പ്രതികാരം. ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ മരിയ തോമസിനാണ് അധികൃതർ സീനിയർവിഭാഗം ഷോട്ട്പുട്ട് ഇനത്തിൽ നേരത്തെ അനുമതി നൽകാതിരുന്നത്. ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ, ജാവലിൻത്രോ എന്നീയിനങ്ങളിലും ഗെയിംസ് ഇനമായ വോളിബോൾ മത്സരത്തിലുമായിരുന്നു മരിയതോമസ് ഇത്തവണ പങ്കെടുക്കേണ്ടിയിരുന്നത്. ഇതിൽ വോളിബോൾ മത്സരം നവംബർ 23നു കോട്ടയത്തായിരുന്നു നടന്നിരുന്നത്. ഇതേസമയത്ത് തൃശൂർ റവന്യൂ ജില്ലാ കായികോത്സവം ചാലക്കുടിയിലും നടന്നിരുന്നു. തുടർന്നു മരിയ വോളിബോൾ മത്സരത്തിൽ പങ്കെടുത്തു.
പിന്നീട് റവന്യൂ ജില്ലാ സെക്രട്ടറിയുടെ നിർദേശാനുസരണം എഇഒയുടെ കത്തുമായി ചാലക്കുടിയിൽ മത്സരത്തിനെത്തി ഷോട്ട്പുട്ടിൽ 10.32മീറ്റർ എറിഞ്ഞിരുന്നു. തുടർന്നു മത്സരഫലം മരിയ ചോദിച്ചപ്പോൾ അതു നൽകാൻ കൂട്ടാക്കാതെ പിന്നീട് അറിയിക്കാമെന്നാണ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിൽ വെള്ളിമെഡൽ നേടിയ വിദ്യാർഥിനിയാണ് മരിയ. ഇതിനിടെ അധികൃതരിൽ നിന്നു അനുകൂലമായ മറുപടി ലഭിക്കാത്തതിനാൽ 29ന് ഡിഡിഇക്ക് അപ്പീൽ നൽകുകയും ചെയ്തു. ഇതിനും മറുപടി ലഭിച്ചില്ല. തുടർന്നു സംസ്ഥാന കായികോത്സവത്തിൽ അവസരം ലഭിക്കണമെങ്കിൽ കോടതിയെ സമീപിക്കാനാണ് റവന്യൂ ജില്ലാ സെക്രട്ടറിയും തൃശൂർ ഡിഡിഇയും –അറിയിച്ചത്. ഇതനുസരിച്ച് മരിയ തോമസിനു ലഭിച്ച സർട്ടിഫിക്കറ്റുകളുമായി പിതാവ് കണ്ണൂർ മണ്ടളം മഞ്ഞളാങ്കൽ സ്വദേശിയായ തോമസ് (ബിനോയ്) നവംബർ 30നു ഹൈക്കോടതിയെ സമീപിച്ചു. രണ്ടാമത് ട്രയൽ നടത്തി അർഹതയുള്ള കുട്ടിക്ക് അവസരം നൽകണമെന്നു ഡിസംബർ ഒന്നിനു കോടതി വിധി പുറപ്പെടുവിച്ചു. 24 മണിക്കൂറിനകം വിധി നടപ്പാക്കാനായിരുന്നു ഉത്തരവ്. രണ്ടിനു രാവിലെ പത്തിനു കോടതി ഉത്തരവ് ഡിഡിഇയ്ക്കു നൽകിയെങ്കിലും ഇന്നലെ രാവിലെ ഒമ്പതിനു നടക്കേണ്ട ഷോട്ട്പൂട്ടിൽ പങ്കെടുക്കാൻ മരിയാ തോമസിനു തലേന്നു രാത്രി വൈകും വരെ അനുമതി ലഭിച്ചില്ലായിരുന്നു. ഇതിനിടെ. ഷോട്ട്പുട്ട് മത്സരത്തിനു അനുമതി നല്കണമെന്നു ആവശ്യപ്പെട്ടു മരിയയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രിക്കും ഡിപിഐയ്ക്കു സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്കും പരാതിയും നൽകിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഏഴിനു ഗ്രൗണ്ടിലെത്തണമെന്നു തൃശൂർ റവന്യൂ ജില്ലാ സെക്രട്ടറി മരിയയെ അറിയിച്ചു. ഇതേത്തുടർന്ന് ഷോട്ട്പുട്ട് ഇനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും മരിയയെയും ഗ്രൗണ്ടിലേക്കു വിളിച്ചുവരുത്തി വീണ്ടും ട്രയൽസ് നടത്തി. ഇതിൽ ഒന്നാംസ്ഥാനം മരിയയ്ക്കാണ് ലഭിച്ചത്. തുടർന്ന് ഒന്നുമുതൽ മൂന്നു സ്ഥാനക്കാർക്കു പങ്കെടുക്കാൻ രാവിലെ എട്ടരയോടെ അനുമതിയായി. ഒമ്പതരയ്ക്കു മത്സരം ആരംഭിച്ചു. പിന്നീട് മികച്ച പ്രകടനത്തോടെ മരിയ സ്വർണം നേടുകയായിരുന്നു. ഈ വിജയം പിതാവിനു സമർപ്പിക്കുകയാണെന്നു മരിയ പറഞ്ഞു. ഷോട്ട്പുട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തന്റെ പിതാവ് ഒരുപാട് കഷ്ടപ്പെട്ടു. കഴിഞ്ഞ ഏതാനും നാളുകളായി ഇതിന്റെ പിന്നാലെയായിരുന്നു. ഒടുവിൽ വിജയമണിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു മരിയ പറഞ്ഞു. സത്യത്തിൽ ഇതിലേറെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് മരിയ എന്നു സ്കൂൾ അധികൃതരും പറഞ്ഞു. നേരത്തെ 10.20 മീറ്റർ വരെ എറിഞ്ഞിട്ടുണ്ട്. അനുമതി ലഭിക്കാത്തതിനെത്തുടർന്നു മരിയ മാനസികമായി തളർന്നതാണ് പ്രകടനം പ്രതീക്ഷിച്ചത്ര മെച്ചമാകാതിരുന്നത്. അതേസമയം ഈയിനത്തിൽ 9.90 മീറ്ററോടെ കാസർഗോഡ് ചിറ്റാരിക്കൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ഡോണാ ജോയിക്കാണ് വെള്ളി മെഡൽ. മികച്ച പോരാട്ടമാണ് ഇവർ തമ്മിൽ നടന്നതെന്നു വ്യക്തം.
ഇരിങ്ങാലക്കുട സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിനിയാണ് മരിയ. സിജയാണ് മരിയയുടെ മാതാവ്. പൈസക്കിരി ദേവമാതാ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ജോർജ് തോമസ്, നടുവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എൽകെജി വിദ്യാർഥി നെസ്റ്റോൺ എന്നിവർ മരിയയുടെ സഹോദരങ്ങളാണ്.
ആ ഫൈബർ പോൾ ദിവ്യയ്ക്കു ലഭിച്ചില്ല
തേഞ്ഞിപ്പലം: പോൾവാൾട്ടിൽ മിന്നും പ്രകടനവുമായി സ്വർണമണിഞ്ഞു കോതമംഗലം മാർബേസിലിന്റെ ദിവ്യാമോഹൻ. തേഞ്ഞിപ്പലത്തു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3.30 മീറ്റർ ഉയരം മറികടന്നാണ് ദിവ്യമോഹൻ സ്വർണമെഡൽ നേടിയത്. തന്റെ ഇഷ്ടയിനത്തിൽ സ്വർണമെഡൽ നേടിയതിൽ ഏറെ സന്തോഷമുണ്ടെങ്കിലും ദിവ്യാമോഹൻ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ ഫൈബർ ഗ്ലാസ്പോളിനു വേണ്ടി. ഓരോ മീറ്റിലും ഉയരങ്ങൾ താണ്ടിയ ദിവ്യമോഹനു ദേശീയ സ്കൂൾ കായികമേളയിൽ സ്വർണം നേടിയതിനെത്തടുർന്നു ജൻമനാടായ ഇടുക്കി കട്ടപ്പന ഇരട്ടയാറിൽ നൽകിയ സ്വീകരണത്തിലായിരുന്നു മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ദിവ്യയ്ക്കു മികച്ച ഫൈബർ ഗ്ലാസ് പോൾ നൽകുമെന്നു വേദിയിൽ പ്രഖ്യാപിച്ചത്. ഏതാണ്ടു ഒരു വർഷമായി ഈ പ്രഖ്യാപനം കഴിഞ്ഞിട്ട്. പൗരാവലിയും മറ്റുമാണ് സ്വീകരണമൊരുക്കിയിരുന്നത്. സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. ഈ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ടു രേഖകളും ശരിയാക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു നടപടിയും ഇക്കാര്യത്തിലുണ്ടായില്ല. സ്വീകരണം സമ്മേളനം കഴിഞ്ഞു ഒരു വർഷം തികയാറായിട്ടും പോൾ മാത്രം ദിവ്യയ്ക്കു ലഭിച്ചില്ല. എസ്ബിഐ ലൈഫ്ഇൻഷ്വറൻസ് കോതമംഗലം ബ്രാഞ്ച് മാനേജർ പ്രസാദ് മുഖേന ലഭിച്ച ഫൈബർ പോൾ ഉപയോഗിച്ചാണ് ദിവ്യ ഇപ്പോൾ പരിശീലനം നടത്തുന്നത്. മാർബേസിലിൽ പ്ലസ് വൺ വിദ്യാർഥിനിയായ ദിവ്യ സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനത്തോടെ സ്വർണം നേടിയിരിക്കുകയാണ്. കഴിഞ്ഞതവണ ജൂണിയറിൽ വെള്ളിമെഡലായിരുന്നു ലഭിച്ചത്. കഴിഞ്ഞവർഷം കോഴിക്കോട്ടു നടന്ന ദേശീയ സ്കൂൾ കായികമേളയിൽ ഈയിനത്തിൽ മീറ്റ് റിക്കാർഡോടെ സ്വർണം കരസ്ഥമാക്കി. തുർക്കിയിൽ നടന്ന ലോക സ്കൂൾ കായികമേളയിൽ ആറാംസ്ഥാനമായിരുന്നു. കോയമ്പത്തൂരിൽ നടന്ന ജൂണിയർ നാഷണൽ അത്ലറ്റിക്സിൽ മൂന്നാംസ്ഥാനവും പോൾവാൾട്ടിൽ സ്വന്തമാക്കി. മലപ്പുറത്തേതാണ് ദിവ്യയുടെ മികച്ച പ്രകടനം. പോൾവാൾട്ടിൽ സംസ്ഥാനത്തു മൂന്നു മീറ്റർ ഉയരം മറികടക്കുന്ന അപൂർവം വിദ്യാർഥിനികളിലൊരാളാണ് ദിവ്യ. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ നെടുമ്പള്ളിൽ മോഹൻദാസ് ആണ് ദിവ്യയുടെ പിതാവ്. ഓട്ടോ ഡ്രൈവറാണ് മോഹൻദാസ്. മാതാവ്: ബിന്ദു. ധന്യ സഹോദരിയാണ്.
അതുല്യ തകർത്തത് 13 വർഷം പഴക്കമുള്ള റിക്കാർഡ്
തേഞ്ഞിപ്പലം: റിക്കാർഡുകൾ കടപുഴകുന്നതു കണ്ടുകൊണ്ടാണ് സംസ്ഥാന സ്കൂൾ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത്. പാലക്കാട് കല്ലടി സ്കൂളിന്റെ എ. പി അശ്വിൻ ശങ്കറാണ് റിക്കാർഡോടെ രണ്ടാം ദിനത്തിനു തുടക്കം കുറിച്ചത്. തൊട്ടു പിന്നാലെ മാർബേസിലിന്റെ അനുമോൾ തമ്പിയും നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യയും റിക്കാർഡ് പ്രകടനങ്ങൾ ആവർത്തിച്ചു.
ജൂണിയർ ആൺകുട്ടികളുടെ അഞ്ചുകിലോമീറ്റർ നടത്തം 22 മിനിറ്റ് 48.02 സെക്കൻഡിൽ നടന്നുതീർത്താണ് അശ്വിൻ റിക്കാർഡ് ബുക്കിൽ സ്ഥാനം പിടിച്ചത്.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യമായി 5000 മീറ്ററിൽ മത്സരിക്കാനിറങ്ങിയ അനുമോൾ തമ്പി റിക്കാർഡുമായാണ് തിരിച്ചു കയറിയത്. 17 മിനിറ്റ് 14.27 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. ആദ്യ ദിനം അനുമോൾ 3000 മീറ്ററിൽ വെള്ളി നേടിയിരുന്നു.
ജൂണിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ നാട്ടിക ഗവ.ഫിഷറീസ് എച്ച്എച്ച്എസിലെ പി.എ അതുല്യ തകർത്തെറിഞ്ഞത് 13 വർഷം പഴക്കമുള്ള റിക്കാർഡാണ്.
’ഓട്ടോഗുരു‘വിന്റെ പ്രതീക്ഷ ശിഷ്യർ കാത്തു
പ്രവീൺ നാരായണൻ
തേഞ്ഞിപ്പലം: ഓട്ടോ ഡ്രൈവറായ പരിശീലകൻ കണ്ണൻ മാഷാണ് കായിക രംഗത്ത് ഞങ്ങൾക്കെല്ലാം. അതിനാൽ ഞങ്ങളുടെ ആഗ്രഹങ്ങളേക്കാൾ വലുതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകൾ. അതുകൊണ്ട് ഞങ്ങൾ എല്ലാ പ്രാരാബ്ധങ്ങളും മറന്നു മുന്നേറി. ജൂണിയർഡിസ്ക്കസ് ത്രോയിൽ റിക്കാർഡോടെ സ്വർണം നേടിയ പി.എ അതുല്യയും ജൂണിയർ ഗേൾസ് ലോംഗ് ജംപിൽ സ്വർണം പിടിച്ചെടുത്ത ആൻസി സാജനും പറഞ്ഞു.
പതിമൂന്ന് വർഷത്തെ പഴക്കമുള്ള അനിത അബ്രഹാമിന്റെ 35.17 ദൂരം 35.41 എന്ന കണക്കിൽ അതുല്യ തകർക്കുകയായിരുന്നു. അവസാന അവസരത്തിലായിരുന്നു ഈ നേട്ടം. ഇവർ മാത്രമല്ല ജൂണിയർ ഗേൾസ് പോൾവാൾട്ടിൽ വെങ്കലം നേടിയ സുഫ്ന ജാസ്മിൻ, ജാവലിൻത്രോയിൽ മത്സരിക്കുന്ന വി.ഡി അഞ്ജലി അടക്കം 14 പേരാണ് അവരുടെ കണ്ണൻ മാഷിനൊപ്പം സംസ്ഥാന കായികോത്സവ വേദിയിലുള്ളത്. ഇവരെല്ലാം നാട്ടിക ജിഎംഎച്ച്എസ്എസിലെ സ്പോർട്സ് അക്കാഡമിയിലെ താരങ്ങളാണ്. ബസ് ഡ്രൈവറായ അച്ഛൻ പരുവയ്ക്കൽ വീട്ടിൽ അജയ്ഘോഷിന്റെയും ലതികയുടെയും മകളാണ് പി.എ അതുല്യ. ആൻസിയുടെ പിതാവ് സാജൻ ഓട്ടോ ഡ്രൈവറാണ്. അമ്മ നാൻസി. കൊടുങ്ങല്ലൂർ സ്വദേശിയായ അച്ഛനും സഹോദരൻ അമൽഘോഷും അതുല്യയും അമ്മയുടെ നാടായ തളിക്കുളത്ത് ക്വാട്ടേഴ്സിലാണ് താമസം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സബ് ജൂണിയർ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ അതുല്യക്ക് നാട്ടിക പഞ്ചായത്ത് സ്വന്തമായി വീടു നിർമിച്ചുനൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ പ്രഖ്യാപനം നടപ്പായിട്ടില്ല. ഇത്തവണയും സംസ്ഥാന കായികോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചതിനാൽ പ്രഖ്യാപനം ഇത്തവണയെങ്കിലും നിറവേറുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ചേർല സ്കൂളിൽ ആറാം തരത്തിൽ പഠിക്കുന്ന കാലത്ത് അന്നത്തെ കായികാധ്യാപകൻ ബൈജുവുമായുള്ള വി.വി കണ്ണന്റെ പരിചയമാണ് അതുല്യയെ കണ്ണന്റെയടുത്ത് പിന്നീട് പരിശീലനത്തിനെത്തിക്കുന്നത്.
വി.ഡി.അഞ്ജലി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം നടത്തിയ കാലത്ത് അതിന്റെ പ്രചോദനം ഉൾക്കൊണ്ട് നാട്ടികയിൽ ജനകീയ പങ്കാളിത്തത്തോടെ സ്പോർട്സ് അക്കാഡമിയും സ്ഥാപിക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടികക്കാരിയായ ആൻസിയും സ്പോർട്സ് അക്കാഡമിയിലെത്തുന്നത്. വി.വി കണ്ണനാകട്ടെ ഈ മേഖലയോടുള്ള താത്പര്യം കാരണം സ്പോർട്സ് താരമായ അമ്മാവൻ പ്രസന്നനിൽനിന്ന് കായിക പരിശീലനത്തിൽ ശാസ്ത്രീയ പരിശീലനവും നേടി.
നിലവിൽ മുംബൈയിൽ കോച്ചായ അമ്മാവന്റെ നിർദേശാനുസരണം സ്വയം പരിശീലിച്ച് കണ്ണൻ പുതുതലമുറയിലുള്ള മറ്റുള്ളവർക്ക് കായിക അറിവുകളും കഴിവുകളും പകർന്നു നൽകുകയായിരുന്നു. നാട്ടിക സ്പോർട്സ് അക്കാഡമിയെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ശക്തിപ്പെടുത്തിയാൽ കായികരംഗത്ത് ഇനിയും മുന്നേറ്റമുണ്ടാക്കാനാകും. അതിന് ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും താത്പര്യമെടുക്കണമെന്നു മാത്രം.
ബബിതയ്ക്കു മെഡലുകൾ സൂക്ഷിക്കണം, പക്ഷേ...
തേഞ്ഞിപ്പലം: അന്തിയുറങ്ങാൻ ചോർച്ചയില്ലാത്തൊരു വീട്, തന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ മെഡലുകൾ ഭദ്രമായി വയ്ക്കാനൊരു ഇടം. തന്റെ എല്ലാം എല്ലാമായ ഗുരുക്കൻമാരും സഹകായിക താരങ്ങളും വല്ലപ്പോഴും ഒ ന്നു വരുമ്പോൾ കയറിയിരിക്കാൻ പറയാൻ അത്യാവശ്യ സൗകര്യങ്ങൾ..
ട്രാക്കിലെ വിജയത്തിനും കൈയടികൾക്കും ആ രവങ്ങൾക്കുമിടയിൽ ബബിതയെന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ ഈ കായിക താരത്തിന്റെ വിചാര വികാരങ്ങൾ ഇങ്ങനെയൊക്കെയാണ്. കായിക മാമാങ്കങ്ങൾക്കിടയിലെ വിജയങ്ങൾക്കും മാധ്യമങ്ങളിലെ വാർത്തകൾക്കും ശേഷം സി.ബബിതയെന്ന ഒറ്റപ്പാലത്തുകാരി കുടുംബത്തിന്റെ ദുരിതങ്ങളിലേക്ക് മടങ്ങാ റാണ് പതിവ്. എന്നാൽ, ഇത്തവണയെങ്കിലും അതിനു മാറ്റമുണ്ടാകണമെന്ന പ്രാർഥനയാണ് അവൾക്ക്. പല തവണ അധികൃതരും ജനപ്രതിനിധികളും വീടും അത്യാവശ്യ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നാളിതുവരെയായിട്ടും ഒന്നും അവളെ തേടിവന്നിട്ടില്ല. ഷൊർണൂർ മുൻ എംഎൽഎയാണ് സ്വന്തം ഫണ്ടിൽ നിന്ന് വീട് പ്രഖ്യാപിച്ചത്.
പത്തു ലക്ഷം എംഎൽഎ ഫണ്ടും അ ഞ്ച് ലക്ഷം വാണിയന്നൂർ പഞ്ചായത്ത് ഫ ണ്ടും ചേർത്ത് ബബിതയ്ക്ക് സ്വപ്ന ഭ വനമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതരും സഹായം വാഗ്ദാനം ചെയ്തിരുന്നു. എല്ലാം പിന്നീട് ജലരേഖയായി. സമ്പാദ്യമായുള്ള മെഡലുകൾ കുറേയൊക്കെ വീടിന്റെ ഇടുങ്ങിയ ഷെൽഫിലും മറ്റുള്ളവ കവറിലാക്കി വീട്ടിനുള്ളിലെ മൂലയിലുമാണ് വച്ചിരിക്കുന്നത്. ഇതാണ് ഈ പാവം കായിക താരത്തിന്റെ പച്ചയായ ജീവിതാനുഭവം. ഒറ്റപ്പാലം വാണിയംകുളം ചുക്കാൻമാർതൊടി കോളനിയിൽ ബാലകൃഷ്ണൻ– കമലം ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളാണ് ബബിത. ചുമട്ടുതൊഴിലാളിയായ അച്ഛനും കൂലിപ്പണിക്കാരിയായ അമ്മയും വെൽഡിംഗ് പണിക്കാരനായ സഹോദരൻ ബബജും ചേർന്നതാണ് കുടുംബം.
2009ൽ വാണിയംകുളം ടിആർകെ എച്ച്എസ്എസിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബബിത കായിക രംഗത്തേക്ക് കടന്നുവരുന്നത്. 100 മീറ്ററിലായിരുന്നു തുടക്കം. അന്നുമുതലേ മണ്ണാർക്കാട് സ്വദേശിയായ രാമചന്ദ്രൻ രക്ഷിതാവായും പരിശീലകനായും ബബിതക്കൊപ്പമുണ്ടായിരുന്നു. 2009–10ൽ കട്ടപ്പനയിൽ നടന്ന സം സ്ഥാന അമച്വർ മിനി മീറ്റിൽ 100 മീറ്ററിൽ സ്വർണം. പിന്നീട് 600മീറ്ററിലേക്ക് കളം മാറ്റി. അങ്ങനെ പാലക്കാട് ജില്ലാ മേളയിൽ സ്വർണവും സംസ്ഥാന മേളയിൽ നാലാം സ്ഥാനവും. 2010–11 ൽ സംസ്ഥാന മീറ്റിൽ 400, 600 ഇനങ്ങളിൽ വെള്ളി. പൂനെയിൽ നടന്ന ദേശീയ മീറ്റിൽ വെങ്കലം. 2011–12ൽ സബ്ജൂണിയർ മീറ്റിൽ 600, 400 ഇനങ്ങളിൽ സ്വർണം.
സംസ്ഥാന മേളയിലും ലുധിയാനയിൽ നടന്ന ദേശീയ മീറ്റിലും സ്വർണം. ജൂണിയർ അമച്വർ സംസ്ഥാന, ദേശീയ മത്സരങ്ങളിലും ഇന്റർക്ലബ്, സൗത്ത് സോൺ മീറ്റിലും സുവർണനേട്ടം. ഇതിനിടെയാണ് കല്ലടി എച്ച്എസ്സിലേക്കുള്ള പ്രവേശനം. തുടർന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്ററിൽ ദേശീയ റിക്കാർഡിട്ടു. ദേശീയ മീറ്റിലും സ്വർണ കൊയ്ത്ത്. തുടർന്നാണ് 3000, 1500 ഇനങ്ങളിലേക്കു കൂടി പ്രകടനം വ്യാപിപ്പിച്ചത്. 2013–14ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ 800 മീറ്റൽ വെങ്കലവും നാലേ–നാനൂറിൽ സ്വർണവും നേടിയിട്ടുണ്ട്. ബ്രസിലീൽ നടന്ന ലോക സ്കൂൾ മീറ്റിൽ പങ്കെടുത്ത് വെങ്കലവും 2014–15ലെ ലോക യൂത്ത് മീറ്റി ൽ ഫൈനലിലെത്തുകയും ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തി ൽ നടക്കുന്ന അറുപതാമത് സംസ്ഥാന കായികോത്സവത്തിൽ സീനിയർ 3000 മീ റ്ററിൽ ദേശീയ റെക്കോർഡോടെ സ്വർണം ചൂടിയ ഈ മിടുക്കി ഇന്നു നടക്കുന്ന 1500 മീറ്ററിലും സുവർണനേട്ടത്തിന് അരികി ലാണ്. മേളയുടെ സമാപനദിനത്തി ൽ 800 മീറ്ററിലും ബബിത മത്സരിക്കുന്നുണ്ട്.
കടമ്പ കടന്ന് കല്ലടി
തേഞ്ഞിപ്പലം: സീനിയർ വിഭാഗം 400 മീറ്റർ ഹർഡിൽസിലെ രണ്ടു സ്വർണവും പാലക്കാട് കല്ലടി സ്കൂളിന് സ്വന്തം. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് അനസും വനിതാവിഭാഗത്തിൽ അനിലാ വേണുവുമാണ് സ്വർണമണിഞ്ഞത്.
കല്ലടി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ അമൽ 54.07 സെക്കൻഡിലാണ് സ്വർണത്തിലെത്തിയത്.പരിക്കുമൂലം ഒട്ടനവധി ഇന്റർക്ലബ്, അമച്വർ മീറ്റുകൾ ഉൾപ്പെടെ നിരവധി മത്സരങ്ങൾ നഷ്ടമായ അനസിന് ആശ്വാസമാകുന്നതായിരുന്നു ഈ വിജയം. പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന അനസ് വെറും ഒന്നരമാസം മുമ്പുമാത്രമാണ് പരിശീലനം പുനരാരംഭിച്ചത്. ഒറ്റപ്പാലം കണ്ണിയമ്പുറം കള്ളിയത്തു വീട്ടിൽ മുഹമ്മദ് ഹനീഫയുടെയും ആയിഷയുടെയും മകനായ അനസിന് നാലു സഹോദര ങ്ങളാണുള്ളത്. കഴിഞ്ഞ വർഷം 400 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ അമൽ 2014ൽ ജൂണിയർ തലത്തിൽ 400 മീറ്ററിൽ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്. 2015ലെ ദേശീയ സ്കൂൾ മീറ്റിൽ മത്സരിച്ചിരുന്നെങ്കിലും ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. പ്ലസ്ടു വിദ്യാർഥിയായ അമലിന് ഇത് അവസാന സ്കൂൾ മീറ്റാണ. 400 മീറ്റർ റിലേയിലും അനസ് മത്സരിക്കുന്നുണ്ട്.
തൃശൂർ സായിയുടെ ജോയ് തോമസിനാണ് 400 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനം. 54.92 സെക്കൻഡിലാണ് ജോയ് ഫിനിഷ് ചെയ്തത്. 54.92 സെക്കൻഡിൽ ഫിനിഷ് ചെയ്ത മാർബേസിലിന്റെ എം.കെ ശ്രീനാഥ് വെങ്കലം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ അനിലാ വേണു ഒരു മിനിറ്റ് 03.32 സെക്കൻഡിലാണ് ഫിനിഷിംഗ് വര കടന്നത്. കഴിഞ്ഞ തവണ അയോഗ്യയാക്കപ്പെട്ടതിന്റെ വേദന മെഡൽ നേട്ടത്തോടെ അവസാനിപ്പിക്കാനും അനിലയ്ക്കായി. ആദ്യ ദിനം 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടാനും അനിലയ്ക്കായിരുന്നു.
പോയിന്റ് നില
എറണാകുളം 113
പാലക്കാട് 92
കോഴിക്കോട് 36
തിരുവനന്തപുരം 32
തൃശൂർ 26
മലപ്പുറം 16
പത്തനംതിട്ട 10
ഇടുക്കി 9
കണ്ണൂർ 7
കോട്ടയം 3
കാസർഗോഡ് 3
കൊല്ലം 3
ആലപ്പുഴ 1
സ്കൂൾമാർ ബേസിൽ കോതമംഗലം 61
കല്ലടി എച്ച്എസ് കുമരംപുത്തൂർ 43
സെന്റ് ജോർജ് കോതമംഗലം 27
എഎം എച്ച്എസ്എസ് പൂവമ്പായി 23
പറളി എച്ച്എസ് 17
മുണ്ടൂർ എച്ച്എസ് 17
ഗവ.ഫിഷറീസ് എച്ച്എസ്എസ് നാട്ടിക 12
ഗവ.വിഎച്ച്എസ്എസ് മാതിരപ്പിള്ളി 11
സെന്റ് ജോസഫ്സ് പുല്ലൂരാംപാറ 10
എസ്വിഎച്ച്എസ് പുല്ലാട് 5
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്ഡ് ഫുട്ബോള്: ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്ഡ് ഫുട്ബോള്: ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കാൻ ആവതില്ല!
Business
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: വിജയത്തിന്റെ ആത്മവിശ്വാസം തുടരാൻ ഫാഫ് ഡുപ്ലെസിയുടെ നേ...
Top