ലോധ കമ്മിറ്റി നിർദേശങ്ങൾ; ബിസിസിഐ പ്രത്യേക യോഗത്തിലും സമവായമായില്ല
ലോധ കമ്മിറ്റി നിർദേശങ്ങൾ; ബിസിസിഐ പ്രത്യേക യോഗത്തിലും സമവായമായില്ല
Saturday, October 15, 2016 11:54 AM IST
ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സമവായത്തിലെത്താൻ ഇന്നലെ നടന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിലും സാധിച്ചില്ല. കമ്മിറ്റിയുടെ നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കാൻ തയാറാണെന്ന് അറിയിച്ചത് മൂന്നു ക്രിക്കറ്റ് അസോസിയേഷനുകളാണ്. ത്രിപുരയും വിദർഭയും രാജസ്‌ഥാനും. ചില നിർദേശങ്ങളുടെ കാര്യത്തിൽ തങ്ങൾക്കിപ്പോഴും അഭിപ്രായവ്യത്യാസാമുണ്ടെന്നും അക്കാര്യങ്ങളിൽ തങ്ങളുടെ അഡ്വക്കറ്റ് കപിൽ സിബൽ വാദം തുടരുമെന്നും മുതിർന്ന ബിസിസിഐ അംഗം അറിയിച്ചു.

ഈ മാസം ഏഴിന് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ബിസിസിഐക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്തത്. വിവിധ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.


ത്രിപുര, വിദർഭ, രാജസ്‌ഥാൻ എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾ മാത്രമാണ് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ അനുകൂലിച്ചത്. സംഘടനാ സംവിധാനത്തിൽ ലോധ കമ്മിറ്റി നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ബിസിസിഐ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി. എസ് താക്കൂർ പറഞ്ഞിരുന്നു. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിനു ശേഷം മാത്രമേ സംസ്‌ഥാന അസോസിയേഷനുകൾക്ക് നൽകാനുള്ള 400 കോടി രൂപ ബിസിസിഐ വിതരണം ചെയ്യാൻ പാടുള്ളൂവെന്നും കോടതി. അതേസമയം കുടിശിഖ വിതരണം ചെയ്യുന്നതിൽ തടസങ്ങളില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.