ഉത്തേജകമരുന്നു പരിശോധനയിൽ ഒരു ഇന്ത്യൻ താരം കൂടി പരാജയപ്പെട്ടു
ഉത്തേജകമരുന്നു പരിശോധനയിൽ ഒരു ഇന്ത്യൻ താരം കൂടി പരാജയപ്പെട്ടു
Monday, July 25, 2016 10:58 PM IST
ന്യൂഡൽഹി: ഗുസ്തി താരം നർസിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ദർജീത് സിംഗാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ ഇന്ദർജീത് സിംഗിന്റെ റിയോ ഒളിമ്പിക്സ് സാധ്യത മങ്ങി.<യൃ><യൃ>ജൂൺ 22ന് നടത്തിയ ഉത്തേജകമരുന്നു പരിശോധനയിലാണ് ഇന്ദർജീത് സിംഗ് പരാജയപ്പെട്ടത്. പരിശോധനയിൽ 28കാരനായ താരം നിരോധിച്ച സ്റ്റെറോയിഡ് ഉപയോഗിച്ചതായാണ് റിപ്പോർട്ട്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2015ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുള്ള ഇന്ദർജീത് സിംഗ് ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു. <യൃ><യൃ>കഴിഞ്ഞ ദിവസമാണ് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയിൽ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ മത്സരിക്കേണ്ടിയിരുന്ന നർസിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.