കിവീസിനു തകര്‍ച്ച
കിവീസിനു തകര്‍ച്ച
Saturday, February 13, 2016 11:30 PM IST
വെല്ലിംഗ്ടണ്‍: ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 183 റണ്‍സിനു പുറത്തായി. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 147/3 എന്ന ശക്തമായ നിലയിലാണ്.

വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ മക്കല്ലം പൂജ്യത്തിനു പുറത്തായത് കിവീസിനു തിരിച്ചടിയായി. കരിയറിലെ നൂറാം ടെസ്റില്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം പൂജ്യത്തിനു പുറത്തായി. തന്റെ വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്റില്‍ ആദ്യദിനം ബാറ്റ് ചെയ്ത കിവീസിനായി അഞ്ചാമനായി ക്രീസിലെത്തിയ മക്കല്ലം ഏഴ് പന്തുകള്‍ നേരിട്ടു. പേസര്‍ ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടിച്ചാണ് മക്കല്ലം മടങ്ങിയത്. അവസാന ടെസ്റ് പരമ്പരയിലും മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ ഇതോടെ നിരാശരായി.

മക്കല്ലത്തെ സംബന്ധിച്ച് നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു മത്സരം. ന്യൂസിലന്‍ഡ് നായകന്റെ തുടര്‍ച്ചയായ നൂറാം ടെസ്റാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം തുടര്‍ച്ചയായി നൂറു മത്സരം കളിക്കുന്നത്.


41 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍ക് ഗ്രയ്ഗാണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍. കോറി ആന്‍ഡേഴ്സണ്‍ 38 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസില്‍വുഡും മൂന്ന് വിക്കറ്റ് വീതം നേടിയ പീറ്റര്‍ സിഡിലും നഥാന്‍ ലയോണുമാണ് കിവീസിനെ തകര്‍ത്തത്.

ഓസീസ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ അഞ്ചില്‍ എത്തിയപ്പോള്‍ തന്നെ ജോ ബേണ്‍സ് (0), ഡേവിഡ് വാര്‍ണര്‍ (5) എന്നീ ഓപ്പണര്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റീവ് സ്മിത്തും ഉസ്മാന്‍ കവാജയും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്ത് 71 റണ്‍സിനു പുറത്തായി. കവാജ 57 റണ്‍സോടെയും ആഡം വോജസ് ഏഴ് റണ്‍സോടെയും ക്രീസിലുണ്ട്. കിവീസിനു വേണ്ടി ടിം സൌത്തി രണ്ടു വിക്കറ്റ് നേടി. ഏഴ് വിക്കറ്റ് ശേഷിക്കേ 36 റണ്‍സ് മാത്രം പിന്നിലാണ് ഓസീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.