അര്‍ജന്റീന വീണു; എഫ്സി ഡിംപ്രോ സെമിയില്‍
അര്‍ജന്റീന വീണു; എഫ്സി ഡിംപ്രോ സെമിയില്‍
Saturday, February 13, 2016 11:22 PM IST
ബിജോയി ജോസഫ്

കോഴിക്കോട്: കാണികളുടെ ആര്‍പ്പുവിളികളും അര്‍ജന്റീനയെ തുണച്ചില്ല. നാഗ്ജി ടൂര്‍ണമെന്റിലെ എട്ടാം മത്സരത്തില്‍ യുക്രെയിന്‍ കരുത്തിനുമുമ്പില്‍ വിയര്‍ത്ത അര്‍ജന്റീന അണ്ടര്‍-23 എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്സി ഡിംപ്രോയോട് പരാജയപ്പെട്ടു പുറത്തായി. കളിയുടെ അധിക സമയത്ത് യൂരി വാക്കുള്‍ക്കോയും വിറ്റാലി കിയേയവും നേടിയ ഗോളുകളാണ് യുക്രെയിന് സെമിഫൈനല്‍ സമ്മാനിച്ചത്. കിരീടം മോഹിച്ചെത്തിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.

ഇഞ്ചുറി ടൈമിലെ ആദ്യ മിനിട്ടിലാണ് ഡിംപ്രോയുടെ വിജയ ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച ഫ്രീകിക്കായിരുന്നു ആദ്യ ഗോളിന്് വഴിതുറന്നത്. കിക്കെടുത്ത ബോധന്‍ ലെഡിനിവിന്റെ കാലില്‍ നിന്ന് പന്ത് അര്‍ജന്റീനന്‍ പ്രതിരോധത്തിലേക്ക്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പന്ത് കണക്ട് ചെയ്ത യൂരി വാക്കുള്‍ക്കോ വല കുലുക്കി. ഗോള്‍ വഴങ്ങിയതിന്റെ നടുക്കം വിട്ടുുമാറുംമുമ്പേ തൊട്ടടുത്ത നിമിഷം അര്‍ജന്റീന വലയില്‍ രണ്ടാം ഗോളും വീണു. മൈതാന മധ്യത്തുനിന്ന് പന്ത് കിട്ടിയ ഡിംപ്രോയുടെ പകരക്കാരന്‍ സ്ട്രൈക്കര്‍ വിറ്റാലി കിയേയവ് മുന്നോട്ട് കുതിക്കുമ്പോള്‍ അര്‍ജന്റീനിയന്‍ പ്രതിരോധത്തില്‍ ആരുമുണ്ടായിരുന്നില്ല. ഗോളി ഫാക്കുണ്േടാ ഫെറാറോയുടെ തലയ്ക്കു മുകളിലൂടെ കിയേയവിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലിയേയുണ്ടായിരുന്നുള്ളൂ.

കാണികളുടെ ആവേശത്തില്‍ അര്‍ജന്റീനയുടെ കയ്യിലായിരുന്നു ആദ്യ പകുതിയിലെ കളി. ഗോള്‍ നേടാനായില്ലെങ്കിലും ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കാണികളില്‍ ആവേശമുയര്‍ത്തി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ മുന്നേറ്റം നടത്തി. മധ്യനിരയില്‍ നിന്ന് സെര്‍ജിയോ അക്കോസ്റ ഇടതു വിംഗിലേക്ക് മറിച്ച പന്ത് മൌറോ ഓര്‍ട്ടിസ് കണക്ട് ചെയ്തു. ഇടതു കാലുകൊണ്ട് ഓര്‍ട്ടിസ് തൊടുത്ത ലോംഗ്റേഞ്ചര്‍ ഡിംപ്രോ ഗോളിയുടെ കയ്യിലമര്‍ന്നു.


ഇതിനിടെ 13, 17 മിനിട്ടുകളില്‍ ഡിംപ്രോ നടത്തിയ മുന്നേറ്റങ്ങള്‍ ഗോള്‍ വല കുലുക്കുമെന്ന പ്രതീതിയുയര്‍ത്തി. ഡെന്നിസ് ബെലാന്യുയിക്ക് മാക്സിം ലുണോവിന്റെ സഹായത്തോടെയായിരുന്നു ഡിനിപ്രോ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

രണ്ടാം പകുതിയില്‍ യുക്രെയിന്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ മത്സരത്തിന് വേഗം കൈവന്നു. 59-ാം മിനിറ്റില്‍ ഡിംപ്രോ നടത്തിയ പ്രത്യാക്രമണം. പ്രതിരോധ കോട്ട തകര്‍ത്ത് വാക്കുള്‍ക്കോ ബോക്സിനകത്തേക്ക് നല്‍കിയ പന്ത് കൊഹൂട്ട് ഇടങ്കാല്‍ കൊണ്ട് മനോഹരമായ ഷോട്ട് പായിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് തൊട്ടു മുകളിലൂടെ പുറത്തേക്ക് പോയി.

ബാന്‍ഡ് മേളവും കൊടി തോരണങ്ങളുമായി സ്റ്റേഡിയത്തിലെത്തിയ അര്‍ജന്റീന ആരാധകര്‍ ആരവമുയര്‍ത്താനൊരുങ്ങിയ നിമിഷമായിരുന്നു തൊട്ടടുത്തത്. ഡിംപ്രോ പോസ്റിന്റെ വലതു വിംഗില്‍നിന്ന് മനറോ ഓര്‍ട്ടിസ് നല്‍കിയ പാസില്‍ ഡിംപ്രോ പ്രതിരോധത്തെ നോക്കുകുത്തിയാക്കി പെട്രോ സോസ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് അര്‍ജന്റീനയുടെ ഗോളി ഫാക്കുണ്േടാ ഫെറേറ അവിശ്വസനീയമായി തടുത്തിട്ടു. ഇന്ന് നടക്കുന്ന ഒമ്പതാം മത്സരത്തില്‍ റുമേനിയയുടെ റാപ്പിഡ് ബുക്കാറസ്റും ബ്രസീലിന്റെ അത്ലറ്റിക്കോ പരാനെന്‍സും ഏറ്റുമുട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.